Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതിരഞ്ഞെടുപ്പില്‍ ബിഎസ്പിക്ക് വന്‍തിരിച്ചടി; സഹാരണ്‍പൂരില്‍ പ്രവര്‍ത്തകര്‍ ബിജെപിയില്‍

സഹാരണ്‍പൂര്‍: ഒക്ടോബര്‍ 21ന് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് (ബിഎസ്പി) വന്‍ തിരിച്ചടി. സഹാരണ്‍പൂര്‍ ജില്ലാ യൂനിറ്റിലെ മുഴുവന്‍ പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നതാണ് സംസ്ഥാനത്ത് ബഹന്‍ജിക്ക് പുതിയ വെല്ലുവിളിയായിരിക്കുന്നത്. രണ്ടുതവണ എംഎല്‍എയായിരുന്ന രവീന്ദ്ര മൊല്‍ഹു, ഇപ്പോഴത്തെ ജില്ലാ പ്രസിഡന്റ് ഋഷി പാല്‍ ഗൗതം, സോണല്‍ കോര്‍ഡിനേറ്റര്‍ ആഷിര്‍വാദ് ആര്യ, ഗംഗോ നിയമസഭാ മണ്ഡല യൂണിറ്റ് പ്രസിഡന്റ് ധര്‍മേന്ദര്‍ സിംഗ് എന്നിവരുള്‍പ്പെടെ 24 ബിഎസ്പി നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറി.

ബുധനാഴ്ച വൈകുന്നേരം നടന്ന സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ മുതിര്‍ന്ന ബിഎസ്പി നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല.ഈ കൂടുമാറ്റത്തിന് കാരണമെന്താണെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് സംസ്ഥാന ബിഎസ്പി പ്രസിഡന്റ് മങ്കദ് അലി പറഞ്ഞു. ബിജെപി സംസ്ഥാന തലവന്‍ സ്വതന്ത്ര ദേവ് സിങ്ങിന്റെ സാന്നിധ്യത്തിലാണ് ബിഎസ്പി അംഗങ്ങള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്.

ശ്വാസം മുട്ടുന്നുവെന്ന്...

ശ്വാസം മുട്ടുന്നുവെന്ന്...

താന്‍ ബിഎസ്പിയില്‍ തനിക്ക് ശ്വാസംമുട്ടുകയായിരുന്നുവെന്നും അവിടെ ഒരു സാധാരണ പ്രവര്‍ത്തകന് അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നും ബിജെപിയിലേക്ക് ചേക്കേറിയ മുന്‍ എംഎല്‍എ രവീന്ദ്ര മൊല്‍ഹു പറഞ്ഞു. നേരെമറിച്ച്, ബിജെപിയ്ക്ക് ശക്തമായ നേതൃത്വമുണ്ട്, നന്നായി ചിട്ടപ്പെടുത്തിയ സംഘടനയും രാജ്യത്തെ മുന്നോട്ടുകൊണ്ടു പോകുന്നതുമാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ടിക്കറ്റിന്റെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു രവീന്ദ്ര, എന്നാല്‍ ഇത്തവണ അത് ഇര്‍ഷാദ് ചൗധരിയിലേക്ക് പോയി.

ടിക്കറ്റ് നിഷേധിച്ചെന്ന്..

ടിക്കറ്റ് നിഷേധിച്ചെന്ന്..

സെപ്റ്റംബര്‍ 14 ന് ചൗധരിയെ പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്തതുമുതല്‍ നീരസം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രവീന്ദ്ര മൊല്‍ഹു ടിക്കറ്റ് പ്രതീക്ഷിച്ചിരുന്നു, അതിനായി കഠിനാധ്വാനം ചെയ്തു. പാര്‍ട്ടി പാരമ്പര്യമനുസരിച്ച് നിയമസഭയോ ലോക്സഭാ നിയോജകമണ്ഡലമോ ആയ ആര്‍ക്കും തിരഞ്ഞെടുപ്പ് ടിക്കറ്റ് നല്‍കും. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിയോജകമണ്ഡലത്തിന്റെ ചുമതല വഹിച്ചിരുന്ന മൊല്‍ഹുവിന്റെ കാര്യത്തില്‍ ഇത് സംഭവിച്ചില്ലെന്ന് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ പറഞ്ഞു.

 ആദ്യം എസ്പി പിന്നീട് ബിഎസ്പി..

ആദ്യം എസ്പി പിന്നീട് ബിഎസ്പി..

1996 ല്‍ ബിഎസ്പിയില്‍ ചേര്‍ന്ന ഇര്‍ഷാദ് ചൗധരി 2005 നും 2010 നും ഇടയില്‍ ജില്ലാ പഞ്ചായത്ത് ചെയര്‍മാനായിരുന്നു. പിന്നീട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹം രണ്ട് വര്‍ഷം മുമ്പ് ബിഎസ്പിയിലേക്ക് മടങ്ങി. ദലിത് ഭൂരിപക്ഷമുള്ള സഹാരണ്‍പൂര്‍ ബിഎസ്പിയുടെ ശക്തികേന്ദ്രമാണ്. എന്നിരുന്നാലും, ഗംഗോ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടി ഭാരവാഹികളുമൊത്ത് മൊല്‍ഹുവിന്റെ പുറത്തുകടക്കല്‍ അതിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കും. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി ഹാജി ഫസ്ലുര്‍ റഹ്മാന്‍ എസ്പിയുടെ പിന്തുണയോടെ 23,000 വോട്ടുകള്‍ക്ക് വിജയിച്ചു. അതിനുശേഷം ബിഎസ്പി എസ്പിയുമായുള്ള ബന്ധം വിച്ഛേദിച്ചു.

 ബിഎസ്പി ബിജെപിക്ക് ഗുണം ചെയ്യുമെന്ന്...

ബിഎസ്പി ബിജെപിക്ക് ഗുണം ചെയ്യുമെന്ന്...

ബിഎസ്പി നേതാക്കളെ ഉള്‍പ്പെടുത്തുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് പശ്ചിമ യുപിയിലെ ബിജെപി റീജിയണല്‍ പ്രസിഡന്റ് അശ്വനി ത്യാഗി പറഞ്ഞു. പ്രത്യേകിച്ചും സഹാരണ്‍പൂരില്‍ ഇത് ബിജെപിയെ ശക്തിപ്പെടുത്തുമെന്നും ഗംഗോയില്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹാരണ്‍പൂര്‍ ജില്ലയിലെ ഗംഗോ നിയമസഭാ സീറ്റില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ വോട്ടെടുപ്പ് നടക്കും. സഹരണ്‍പൂര്‍ ജില്ലയിലെ കൈരാന ലോക്‌സഭ സീറ്റിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാണ് ഗംഗോ. ഒക്ടോബര്‍ 21 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 11 നിയോജകമണ്ഡലങ്ങളില്‍ ഒന്നാണിത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ എംഎല്‍എ പ്രദീപ് ചൗധരിയെ കൈരാനയില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+