ബീഹാറില്‍ ആര്‍ജെഡി നേതാക്കളുടെ വീട്ടില്‍ സിബിഐ റെയ്ഡ്; സംഭവം വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ
പാര്‍ട്ടി: ബീഹാറില്‍ ആര് ജെ ഡി നേതാക്കളുടെ വീട്ടില്‍ സി ബി ഐ റെയ്ഡ്. പാര്‍ട്ടി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ കാലത്ത് നടന്നതായി ആരോപിക്കപ്പെടുന്ന ബിഹാറിലെ ജോലിക്ക് വേണ്ടിയുള്ള ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ലാലു പ്രസാദിന്റെ സഹായി സുനില്‍ സിംഗ് ഉള്‍പ്പെടെയുള്ള ആര് ജെ ഡി നേതാക്കള്‍ക്കെതിരെ സി ബി ഐ റെയ്ഡ് നടക്കുന്നുണ്ട്.
ഒരേ സമയം വിവിധ സ്ഥലങ്ങളില്‍ കേന്ദ്ര ഏജന്‍സി റെയ്ഡ് നടത്തുന്നുണ്ട്. ആര് ജെ ഡി നേതാക്കളായ സുബോധ് റോയ്, അഷ്ഫാഖ് കരീം, ഫയാസ് അഹമ്മദ് എന്നിവരുടെ വസതിയിലും സി ബി ഐ റെയ്ഡ് നടക്കുന്നുണ്ട്. അതേസമയം റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണ് എന്ന് സുനില്‍ സിംഗ് പ്രതികരിച്ചു. ഇത് മനപ്പൂര്‍വം ചെയ്യുന്നതാണെന്നും അതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

റെയ്ഡ് ഭയന്ന് എം എല്‍ എമാര്‍ തങ്ങള്‍ക്ക് അനുകൂലമായി വരുമെന്ന് കരുതിയാണ് ബി ജെ പി ഇത് ചെയ്യിക്കുന്നത് എന്നും സുനില്‍ സിംഗ് പറഞ്ഞു. അതേസമയം നടക്കുന്നത് സി ബി ഐ റെയ്ഡ് അല്ലെന്നും ബി ജെ പി റെയ്ഡ് ആണെന്നും റെയ്ഡ് നടപടികളോട് പ്രതികരിച്ചുകൊണ്ട് ആര് ജെ ഡി രാജ്യസഭാ എം പി മനോജ് ഝാ പറഞ്ഞു.

'ഇത് ഇ ഡിയോ ഐ ടിയോ സി ബി ഐയോ നടത്തിയ റെയ്ഡാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല, ഇത് ബി ജെ പിയുടെ റെയ്ഡാണ്. അവര്‍ ഇപ്പോള്‍ ബി ജെ പിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ ഓഫീസുകള്‍ ബി ജെ പി സ്ക്രിപ്റ്റില്‍ പ്രവര്‍ത്തിക്കുന്നു. ഇന്ന് ഫ്ലോര്‍ ടെസ്റ്റാണ്. (ബിഹാര്‍ അസംബ്ലിയില്‍) ഇവിടെ എന്താണ് സംഭവിക്കുന്നത്? അത് പ്രവചിക്കാവുന്നതേയുള്ളൂ,' അദ്ദേഹം പറഞ്ഞു.

'ഇന്നലെ യോഗത്തില്‍ നമ്മുടെ ഉപമുഖ്യമന്ത്രി പറഞ്ഞു, അവര്‍ ( ബി ജെ പി) ഈ പണി ചെയ്യുമെന്ന്. 24 മണിക്കൂര്‍ പോലും എടുത്തില്ല, അത് സംഭവിച്ചു. എന്താണ് ഈ ദേഷ്യം? ബി ജെ പി പറയുന്നത് പോലെ ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിച്ചില്ല. പൊതുക്ഷേമത്തിന് വേണ്ടിയാണ് സഖ്യം മാറ്റിയത് എന്നും മനോജ് ഝാ കൂട്ടിച്ചേര്‍ത്തു.

165 എം എല്‍ എമാരുമായി, ബിഹാറിലെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാഗത്ബന്ധന് സര്‍ക്കാര്‍ രണ്ട് ദിവസത്തെ പ്രത്യേക സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് വിശ്വാസ വോട്ടെടുപ്പിന് ഒരുങ്ങുകയാണ്. മുന്‍ സഖ്യകക്ഷിയായ ബി ജെ പിയുമായി പിരിഞ്ഞ് ദേശീയ ജനാധിപത്യ സഖ്യത്തില്‍ നിന്ന് പുറത്ത് വന്ന നിതീഷ് കുമാര്‍ മഹാഗത്ബന്ധന് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

ഇതോടെ ഈ മാസം ആദ്യം എട്ടാം തവണയും മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും പങ്കെടുത്ത മന്ത്രിസഭാ യോഗത്തിലാണ് വിശ്വാസ വോട്ടെടുപ്പ് നടത്താനും സംസ്ഥാന നിയമസഭ വിളിക്കുന്നതിന് ഉചിതമായ ശുപാര്‍ശ നല്‍കാനും തീരുമാനിച്ചത്. കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും (സി പി ഐ എം എല്‍, സി പി ഐ, സി പി ഐ എം) ആര് ജെ ഡി നയിക്കുന്ന മഹാഗത്ബന്ധന്റെ ഭാഗമാണ്.
ഈ പോസ് കൊള്ളാമോ..? പൂനം ബജ്വയുടെ അഡാര്‍ ചിത്രങ്ങള്‍
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications