കര്‍ഷകര്‍ക്ക് അഞ്ചിന നിര്‍ദേശങ്ങള്‍ എഴുതി നല്കി സര്‍ക്കാര്‍; താങ്ങുവില നിലനിര്‍ത്തും
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കാര്‍ഷിക ബില്ലിനെതിരെ രാജ്യ തലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് അഞ്ച് ഇന നിര്‍ദേശങ്ങള്‍ എഴുതി നല്കി കേന്ദ്ര സര്‍ക്കാര്‍. കര്ഷകപ്രതിനധികളുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. താങ്ങുവില നിലനിര്‍ത്തുമെന്ന ഉറപ്പുള്പ്പടെ മുന്‍പ് കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത അഞ്ചിന നിര്‍ദേശങ്ങളാണ് ക്നദ്രം രേഖാ മൂലം കര്‍ഷകരെ അറിയിച്ചത്. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ നിര്‍ദേശങ്ങള്‍ പരിഗണിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. നിര്‍ദേശങ്ങള്‍ സംബന്ധിച്ച് വിവങ കര്‍ഷക സംഘടനകളുമായി ഇന്ന് നിര്‍ണായക ചര്‍ച്ച നടത്തും.
കാര്‍ഷിക വിപണികളിലും പുറത്തും ഒരേ നികുതി, കാര്‍ഷിക വിപണിക്ക് പുറത്ത് രജിസ്ട്രേഷന് സൗകര്യം, സ്വകാര്യ മേഖലക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും, കരാര്‍ കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം മുതലായവയാണ് താങ്ങുവിലക്ക് പുറമേ കര്‍ഷകര്‍ക്ക് കേന്ദ്രം എഴുതി നല്കിയ നിര്‍ദേശങ്ങള്‍. എന്നാല്‍ വിവാദ നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയാറാല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍പ്രതിനിധികളും കര്‍ഷകരും തമ്മില്‍ തീരുമാനിച്ച ആറാം ഘട്ട ചര്ച്ചക്കെത്തില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. ഇന്നലെ കര്‍ഷക നേതാക്കളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും തമ്മില്‍ നടന്ന ചര്‍ച്ചയും സമാവായമാകാതെ പിരിയുകയായിരുന്നു.
വിവാദ നിയമങ്ങളില്‍
ഭേദഗതികള്‍ വരുത്തുമെന്ന വാഗ്ദാനങ്ങള്‍ അമിത്ഷാ ആവര്‍ത്തിച്ചെങ്കിലും കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. നിയമങ്ങള്‍ പിന്‍വലിക്കാത്ത പശ്ചാത്തലത്തില്‍ ഇന്ന് കേന്ദ്ര കൃഷി മ്ര്രന്തി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് കര്‍ഷകര്‍ അറിയിച്ചിരുന്നു.
13 കര്‍ഷക സംഘടനാ നേതാക്കളാണ് ഇന്നെലെ അമിത്ഷായുമായി ചര്‍ച്ച നടത്തിയത്. വിവാദ നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള ഒത്തു തീര്‍പ്പല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് അമ്ത്ഷാ ഇന്നലെ കര്‍ഷക പ്രതിനിധികളെ ധരിപ്പിച്ചതായാമ് വിവരം. കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളില്‍ അയവുവരുത്തുകയും പുതിയ പ്രപ്പോസല്‍ കര്‍ഷകര്‍ക്കു മുന്നില്‍ വെയ്ക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടാകാത്തതില്‍ കര്‍ഷക സംഘടനകള്‍ പ്രതിഷേധത്തിലാണ്. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയാറാണോ അല്ലെയോ എന്നു മാത്രമാണ് തങ്ങള്‍ക്ക് അറിയേണ്ടതെന്ന നിലപാടിലാണ് കര്‍ഷകര്‍.തിരുവനന്തപുരം
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications