ഇന്ത്യയ്ക്ക് ഒരു കൊവിഡ് വാക്സിൻ കൂടി: റഷ്യൻ നിർമിത വാക്സിൻ സ്പുട്നിക് 5 ന് വിദഗ്ധ സമിതിയുടെ അനുമതി
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന് അനുമതി നൽകി കേന്ദ്രസർക്കാർ. സ്പുട്നിക്-വി എന്ന റഷ്യൻ വാക്സിനാണ് ഇന്ത്യയിൽ വിദഗ്ധ സമിതിയുടെ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുള്ളത്. നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്ന കോവിഷീൽഡിനും കോവാക്‌സിനും ശേഷം ഇന്ത്യ അംഗീകരിച്ച മൂന്നാമത്തെ വാക്‌സിനാണിത്.
കായംകുളത്ത് പ്രതിഭ വീഴും? ആലത്തൂർ മോഡൽ ഉറപ്പിച്ച് സിപിഎം.. ആരിഫ് എംപിക്കെതിരെ പടയൊരുക്കം?
ഹൈദരാബാദ് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനി ഡോ. റെഡ്ഡീസ് ലബോറട്ടറീസാണ് ഇന്ത്യയിൽ സ്പുട്നിക് 5 വാക്സിൻ ഉപയോഗിക്കുന്നതിന് അനുമതി തേടിയിട്ടുള്ളത്. വാക്സിൻ ഉപയോഗിക്കുന്നതിന് സർക്കാരിന്റെ അനുമതി തേടി. 2020 സെപ്റ്റംബറിലാണ് നടത്താൻ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടാണ് ഡോ. റെഡ്ഡീസ് ലാബുമായി ചേർന്ന് ഇന്ത്യയിൽ സ്പുട്നിക് 5 വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചത്.
രാജ്യത്ത് മൂന്നാംഘട്ട കൊറോണ വാക്‌സിനേഷനില്‍ വന്‍ ജനപങ്കാളിത്തം; ചിത്രങ്ങള്‍ കാണാം
റഷ്യൻ കൊവിഡ് വാക്സിൻ 91.6% ഫലപ്രാപ്തിയുള്ളതായി യുഎഇ, ഇന്ത്യ, വെനിസ്വേല, ബെലാറസ് എന്നിവിടങ്ങളിൽ നടത്തിയ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ടെന്നാണ് വെബ്സൈറ്റ് ചൂണ്ടിക്കാണിക്കുന്നത്. ഡോ. റെഡ്ഡീസ് ലാബിനൊപ്പം ആർഡിഎഫ് മാർച്ചിൽ വിർചോ ബയോടെക് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് ഇന്ത്യയിൽ പ്രതിവർഷം 200 ദശലക്ഷം ഡോസ് വാക്സിൻ ഉൽപ്പാദിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിൽ സ്റ്റെലിസ് ബയോഫാർമ പ്രൈവറ്റ് ലിമിറ്റഡ്, പനേഷ്യ ബയോടെക് എന്നിവയുമായി സഹകരിച്ച് രാജ്യത്ത് സ്പുട്‌നിക് വാക്സിന്റെ പ്രതിവർഷം I00 ദശലക്ഷം ഡോസുകൾ ഉൽപാദിപ്പിച്ചിരുന്നു.
ബിക്കിനിയിൽ സുന്ദരിയായി ഇഷ ഛബ്ര, ചിത്രങ്ങൾ കാണാം
Recommended Video