കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രനിലേക്ക് ഒരു പടി കൂടി അടുത്ത് ചന്ദ്രയാന്‍-2; പുതിയ ഭ്രമണ പഥത്തിലേക്ക് ഇന്ന് പ്രവേശിക്കും!

  • By S Swetha
Google Oneindia Malayalam News

ചാന്ദ്ര ഉപരിതലത്തില്‍ ഒരു റോവര്‍ സ്ഥാപിക്കുകയെന്ന സ്വപ്‌നത്തോടെ ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍ -2, ലാന്‍ഡര്‍ വിക്രം ബഹിരാകാശ പേടകത്തില്‍ നിന്ന് വേര്‍പെടുത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചന്ദ്രനുചുറ്റും ഭ്രമണപഥം താഴ്ത്തി. ഇതോടെ ചന്ദ്രയാന്‍ -2 ചന്ദ്രനുചുറ്റും 200 കിലോമീറ്റര്‍ x 1,500 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഒരു ദീര്‍ഘവൃത്ത പരിക്രമണപഥത്തില്‍ സ്ഥാപിച്ചു.

 ശ്രീറാം വെങ്കിട്ടരാമൻ വിഷയം; പോലീസ് അന്വേഷണം നേർവഴിക്ക്, തൃപ്തരെന്ന് കുടുംബം! ശ്രീറാം വെങ്കിട്ടരാമൻ വിഷയം; പോലീസ് അന്വേഷണം നേർവഴിക്ക്, തൃപ്തരെന്ന് കുടുംബം!

ബുധനാഴ്ച രാവിലെ 9: 30 ഓടെ ചന്ദ്രയാന്‍ -2 ന്റെ മൂന്നാമത്തെ ചന്ദ്രബന്ധിത ഭ്രമണപഥം വിജയകരമായി പൂര്‍ത്തിയാക്കി, ബഹിരാകാശ പേടകം 179 കിലോമീറ്റര്‍ x 1412 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍ എത്തിച്ചു. അടുത്ത ചാന്ദ്ര ബന്ധിത ഭ്രമണപഥം ഓഗസ്റ്റ് 30 നാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പുതിയ ഭ്രമണപഥത്തിന്റെ ഏറ്റവും അടുത്തുള്ള സ്ഥലത്ത് നിന്നും ചന്ദ്രയാന്‍ -2 ചന്ദ്ര ഉപരിതലത്തില്‍ നിന്ന് 179 കിലോമീറ്റര്‍ അകലെയാണ്; കൂടാതെ ചന്ദ്രനില്‍ നിന്ന് 1412 കിലോമീറ്റര്‍ അകലെയാണ് ബഹിരാകാശ പേടകം. ബുധനാഴ്ച രാവിലെ ഭ്രമണപഥം ചന്ദ്രനുചുറ്റും നടത്തിയത് മൂന്നാമത്തെ ഓപ്പറേഷനാണ്.

chandrayan2-

ചന്ദ്രയാന്‍ -2 ചന്ദ്രനോട് കൂടുതല്‍ അടുക്കുന്നതിന് മുന്‍പ് സമാനമായ രണ്ട് പ്രകടനങ്ങള്‍ കൂടി ഈ ആഴ്ച അവസാനം നടത്തും. സെപ്റ്റംബര്‍ 1 ശനിയാഴ്ച വൈകുന്നേരത്തോടെ ചന്ദ്രയാന്‍ -2 ചന്ദ്രനുചുറ്റും 114 കിലോമീറ്റര്‍ x 128 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഭ്രമണപഥത്തില്‍ എത്തും. ഒരു ദിവസം കഴിഞ്ഞ് സെപ്റ്റംബര്‍ 2 ന് ലാന്‍ഡര്‍ വിക്രം ചന്ദ്രയാന്‍ -2 ബഹിരാകാശ പേടകത്തില്‍ നിന്ന് വേര്‍പെടുത്തി ചന്ദ്രനുചുറ്റും കറങ്ങി സ്വന്തമായി ഒരു ഭ്രമണപഥത്തിലെത്തും. സെപ്റ്റംബര്‍ 7 ന് വിക്രം ചന്ദ്ര ദക്ഷിണധ്രുവത്തിനടുത്ത് ഇറങ്ങുന്നതോടെ ആറ് ചക്രങ്ങളുള്ള പ്രജ്ഞാന്‍ റോവറിനെ മോചിപ്പിക്കും.


ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ ദൗത്യമായ ചന്ദ്രയാന്‍ -2 ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും വിക്ഷേപിക്കുന്നത്. ചന്ദ്രയാന്‍ -2 ദൗത്യത്തില്‍ ഒരു ഭ്രമണപഥം, ലാന്‍ഡര്‍, റോവര്‍ എന്നിവ ഉള്‍പ്പെടുന്നു. ഉപഗ്രഹത്തിന്റെ ബാഹ്യ അന്തരീക്ഷം പഠിച്ച് ഭ്രമണപഥം ഒരു വര്‍ഷത്തോളം ചന്ദ്രനെ ചുറ്റും. റോവര്‍, ചന്ദ്ര ദക്ഷിണധ്രുവത്തിനടുത്തുള്ള സ്ഥലത്ത് 14 ഭൗമദിനങ്ങള്‍ ചുറ്റിക്കറങ്ങി ഉപരിതലവും ഉപ-ഉപരിതല പരീക്ഷണങ്ങളും നടത്തും. ചന്ദ്രയാന്‍ -2 ചന്ദ്രനില്‍ റോവര്‍ ഇറക്കുന്നതോടെ ലോകത്തിലെ നാലാമത്തെ രാജ്യമായും ചാന്ദ ദക്ഷിണധ്രുവ മേഖലയില്‍ 'സോഫ്റ്റ് ലാന്‍ഡിംഗ്' നടത്തുന്ന ലോകത്തിലെ ഏക രാജ്യമായും ഇന്ത്യ മാറും.


വെള്ളം

ചന്ദ്രയാന്‍ -2 ദൗത്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ചന്ദ്രനിലെ ജലം. ചന്ദ്രയാന്‍ -2 ന്റെ മുന്‍ഗാമിയായ ചന്ദ്രയാന്‍ -1 2008 ല്‍ ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു. ചന്ദ്രയാന്‍ -1 ചന്ദ്രനില്‍ ജലം കണ്ടെത്തിയതിലെ കൂടുതല്‍ പരീക്ഷണങ്ങളാണ് ചന്ദ്രയാന്‍ -2 നൊപ്പം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം മനസ്സില്‍ വച്ചാണ് ചന്ദ്രയാന്‍ -2 ന്റെ ലാന്‍ഡിംഗ് സൈറ്റ് തിരഞ്ഞെടുത്തത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്തിന് കോടിക്കണക്കിന് വര്‍ഷങ്ങളായി സൂര്യപ്രകാശം ലഭിച്ചിട്ടില്ല, ഇത് ജലത്തിന്റെ പ്രധാന മേഖലയാണ്. 14 ദിവസത്തെ ദൗത്യ കാലയളവില്‍ ആറ് ചക്രങ്ങളുള്ള പ്രജ്ഞാന്‍ ചന്ദ്രനില്‍ വെള്ളം എത്രത്തോളം ഉണ്ടെന്ന് നിര്‍ണ്ണയിക്കാന്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തും. ചന്ദ്രയാന്‍ -2 നടത്തുന്ന മറ്റ് പരീക്ഷണങ്ങള്‍ സൗരയൂഥത്തിന്റെ ഉത്ഭവത്തെക്കുറിച്ച് മനുഷ്യരാശിയുടെ ധാരണ വിപുലപ്പെടുത്തുകയാണ്.

English summary
Chandrayaan-2 another step closer to Moon, enters new lunar orbit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X