മോദി ഉദ്ദേശിക്കുന്ന കയ്യടിയും പാത്രം കൂട്ടിമുട്ടിക്കലും ഇങ്ങനെ: ഫ്രാന്‍സും സ്പെയിനും കാണിച്ച മാതൃക
ദില്ലി: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ജനതാ കര്‍ഫ്യൂഫിന് ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്നേ ദിവസം രാവിലെ 7 മുതൽ രാത്രി 9 വരെയാണ് ജനതാ കർഫ്യൂ. ആരും വീടിനു പുറത്തിറങ്ങാതിരിക്കണം. അവശ്യസേവനങ്ങൾക്കു മാത്രമാണ് ഇളവുള്ളത്. തുടര്‍ന്ന് വൈകീട്ട് 5 മണിയോടെ രോഗഭീഷണി വകവയ്ക്കാതെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടേയുള്ളവര്‍ക്ക് നന്ദി അര്‍പ്പിക്കണമെന്നും മോദി ആഹ്വാനം ചെയ്തിട്ടുണ്ട്.
അഞ്ച് മിനിറ്റ് നേരം എല്ലാവും വീട്ടിലെ ബാല്‍ക്കണിയിലോ ജനലരികിലോ നിന്ന് കയ്യടിച്ചോ പാത്രങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടിച്ചോ ശബ്ദമുണ്ടാക്കി നന്ദി പ്രകടിപ്പിക്കാമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഫ്രാന്‍സിലും സ്പെയിനിലും ആളുകള്‍ തങ്ങളുടെ ആരോഗ്യ പ്രവര്‍ത്തകരെ ഇത്തരത്തില്‍ അഭിനന്ദിക്കുന്നത് സമുഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയമായിരുന്നു. അതിന്‍റെ ഒരു മാതൃകയാണ് നരേന്ദ്രമോദിയും പ്രതീക്ഷിക്കുന്നതെന്നാണ് സൂചന.

ആരോഗ്യ പ്രവര്‍ത്തകരെ ജനങ്ങള്‍ തങ്ങളുടെ വീടുകളില്‍ നിന്ന് അഭിനന്ദിക്കുന്ന കാഴ്ച ആദ്യം പുറത്ത് വന്നത് ഇറ്റലിയില്‍ നിന്നായിരുന്നു. ബാല്‍ക്കണിയിലും നിന്നും ഉറക്കെ പാട്ട് പാടിയായിരുന്നു കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവര്‍ ആദരം അര്‍പ്പിച്ചത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ദേശിക്കുന്നത് പോലെ കയ്യടിച്ചുള്ള ആദരവ് ദൃശ്യങ്ങള്‍ പുറത്ത് വന്നത് ഫ്രാന്‍സില്‍ നിന്നായിരുന്നു.
20h... vive le personnel médical!
— Michael Youn (@MichaelYoun) March 17, 2020
Et vive la France.
(@jurij ) pic.twitter.com/sL3Slw79jY
Recommended Video
രാത്രി കൃത്യം എട്ട് മണിക്കോടെ ബാല്‍ക്കണിയിലും ജനാലയ്ക്ക് അരികിലും വന്നു നിന്ന ജനം ഒത്തൊരുമിച്ച് കയ്യടിച്ചും പാത്രങ്ങളില്‍ തട്ടി ശബ്ദമുട്ടാക്കിയും തങ്ങളുടെ ആദരം അറിയിച്ചു. പിന്നാലെ സ്പെയിനും ഇത് ആവര്‍ത്തിക്കപ്പെട്ടു. സമാനമായ രീതിയിലുള്ള അഭിനന്ദന പ്രകടനം തുടര്‍ന്നും നടത്താന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ജനങ്ങളോട് വിവിധ സാമൂഹ്യ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
#applause for the medical and health workers of Spain ...and for the entire world for fighting covid-19 pic.twitter.com/0Bwuu3Huf9
— jemcy (@petitJemcy) March 16, 2020












Click it and Unblock the Notifications