രാഹുല്‍ നല്കിയ വാക്ക് പാലിച്ചു: ഹിമാചലില്‍ പഴയ പെന്ഷന് പദ്ധതി പുനസ്ഥാപിച്ചു
ദില്ലി: ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് കാലത്ത് നല്കിയ വാഗ്ദാനം പാലിച്ച് കോണ്‍ഗ്രസ്. പഴയ പെന്ഷന് പദ്ധതി തിരിച്ച് കൊണ്ടുവരുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ഉറപ്പ്. ആദ്യത്തെ ക്യാബിനറ്റ് യോഗത്തില്‍ തന്നെ അക്കാര്യം നടപ്പാക്കുകയായിരുന്നു കോണ്‍ഗ്രസ്. ഹിമാചലില്‍ കോണ്‍ഗ്രസിന്റെ വിജയങ്ങളില്‍ നിര്‍ണായകമായത് ഈ പ്രഖ്യാപനമായിരുന്നു.
മുഖ്യമന്ത്രി സുഖ്വീന്ദര് സിംഗ് സുഖു തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ധനകാര്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ അടക്കം ഈ പദ്ധതി തിരികെ കൊണ്ടുവരുന്നതില്‍ ആശങ്കയറിയിച്ചിരുന്നു. അതിന്റേതായ പ്രശ്നങ്ങളുണ്ടാവുമെന്ന് ഇവര്‍ അറിയിച്ചു. ഇത് തുടര്‍ന്ന് വളരെ ആഴത്തില്‍ ഈ പദ്ധതി തിരികെ കൊണ്ടുവരുന്ന കാര്യം പഠിച്ചുവെന്ന് സുഖു പറഞ്ഞു.

പഴയ പെന്ഷന് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു. നിലവില്‍ പഴയ പെന്ഷന് പദ്ധതിക്ക് കീഴിലുള്ള എല്ലാവര്ക്കും അതില്‍ തന്നെ തുടരാം. ഇത് നടപ്പാക്കുന്ന രീതി തൊഴിലാളികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വോട്ടുകള്‍ക്ക് വേണ്ടിയല്ല പഴയ പെന്ഷന് പദ്ധതി പുനസ്ഥാപിക്കുന്നത്.
പകരം ജീവനക്കാര്‍ക്ക് സാമൂഹ്യ സുരക്ഷയും, ആത്മാഭിമാനവും ഉറപ്പാക്കുന്നതിന് വേണ്ടിയാണ്. അവരാണ് ഹിമാചലിന്റെ വികസന ചരിത്രം രചിച്ചതെന്നും ജീവനക്കാരെ അഭിസംബോധന ചെയ്ത് ഹിമാല്‍ സെക്രട്ടേറിയേറ്റില്‍ മുഖ്യമന്ത്രി സുഖു പറഞ്ഞു. ബിജെപി ഈ പദ്ധതിയെ ഒന്നാകെ എടുത്ത് മാറ്റിയിരുന്നു.
ഹിമാചലില്‍ ജനവികാരം ബിജെപിക്കെതിരാവാന് പ്രധാന കാരണം പഴയ പെന്ഷന് പദ്ധതി ഒഴിവാക്കിയതായിരുന്നു. കോണ്‍ഗ്രസ് ഇത് കൃത്യമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. തിരഞ്ഞെടുപ്പ് സമയത്ത് ഈ പദ്ധതിയായിരുന്നു പ്രധാന വിഷയം. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഈ പദ്ധതി പുനസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയായിരുന്നു.
പഴയ പെന്ഷന് പദ്ധതിയില്‍ പെന്ഷന് തുക പൂര്‍ണമായും സര്‍ക്കാരായിരുന്നു തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ 2004 ഏപ്രില്‍ മുതല്‍ ഇത് നിര്‍ത്തിയിരുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് അവരുടെ നയങ്ങള്‍ക്ക് അനുസരിച്ച് ഇത് നടപ്പാക്കാമായിരുന്നു.
പുതിയ പെന്ഷന് പദ്ധതി പ്രകാരം ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ പത്ത് ശതമാനം പെന്‍ഷനിലേക്ക് നല്‍കണം. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം 14 ശതമാനമായിരുന്നു. ഇതാണ് ജനങ്ങള്‍ പഴയ പെന്ഷന് പദ്ധതിയില്‍ തന്നെ തുടരാന്‍ താല്പര്യപ്പെട്ടിരുന്നത്.
അതേസമയം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഇത് ബാധിക്കാനും സാധ്യതയുണ്ട്. പഴയ പെന്ഷന് പദ്ധതി പ്രകാരം പൂര്‍ണമായും സര്‍ക്കാര്‍ തന്നെ പണം മുടക്കേണ്ടി വരും. ഇത് സര്‍ക്കാരിന്റെ മൊത്തം ചെലവ് വര്‍ധിപ്പിക്കും. രാഹുല്‍ ഗാന്ധി അടക്കം വാക്കുപറഞ്ഞത് കൊണ്ടാണ് സര്‍ക്കാര്‍ പഴയ പെന്ഷന് പദ്ധതി തിരികെ കൊണ്ടുവന്നത്.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!











Click it and Unblock the Notifications