പ്രജാപാലന കേന്ദ്രങ്ങളിലൂടെ ഹൈദരാബാദിലെ സ്വാധീനം വർധിപ്പിക്കാന്‍ കോണ്‍ഗ്രസ്: എഐഎംഐഎമ്മുമായി സംഘർഷം
ഹൈദരാബാദ്: ലോക്സഭ തിരഞ്ഞെടുപ്പില്‍ എ ഐ എം ഐ എം ശക്തിമേഖലയായ ഹൈദരാബാദ് പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കോണ്‍ഗ്രസ്. ഡിസംബർ 28ന് നഗരത്തില്‍ ആരംഭിച്ച അഭയ ഹസ്തം പ്രജാപാലന പരിപാടിയിലുടെ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം. ഡിസംബർ 28ന് പരിപാടി ആരംഭിച്ചത് മുതൽ തന്നെ കോൺഗ്രസ് നേതാക്കൾ പ്രജാപാലന കേന്ദ്രങ്ങൾ സന്ദർശിച്ച് ജനങ്ങളെ കാണുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ സർക്കാർ നല്‍കിയ വാഗ്ദാനങ്ങള്‍ ലഭിക്കാന്‍ അർഹരായവരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് പ്രജാപാലന കേന്ദ്രങ്ങൾ സ്ഥാപിച്ചത്. ഇത്തരം കേന്ദ്രങ്ങളിലൂടെ ആളുകള്‍ക്ക് പദ്ധതികളിലേക്ക് അപേക്ഷ നല്‍കാം.
നാമ്പള്ളിയിലെ ചില സ്ഥലങ്ങളിൽ കോൺഗ്രസ് നേതാക്കൾ ആളുകൾക്കായി ഹെൽപ്പ് ഡെസ്‌ക്കുകൾ സ്ഥാപിക്കുകയും ചെയ്തു. പത്ത് വർഷത്തിന് ശേഷം പാർട്ടി അധികാരത്തിൽ വന്നതിന് ശേഷം പാർട്ടി പ്രവർത്തകരും വലിയ ആവേശത്തിലാണ്. പ്രാദേശിക രാഷ്ട്രീയത്തിൽ സജീവല്ലാതിരുന്ന പല നേതാക്കളും ഇതോടെ സജീവമായി തന്നെ പ്രവർത്തനത്തിലേക്ക് ഇറങ്ങിയിട്ടുമുണ്ട്.

തങ്ങളുടെ കോട്ട നിലനിർത്താന്‍ സർവ്വ സജ്ജമായി എ ഐ എം ഐ എം പ്രവർത്തകരും രംഗത്ത് ഇറങ്ങിയതോടെ ചിലയിടത്ത് സംഘർഷവും ഉണ്ടായിട്ടുണ്ട്. നാമ്പള്ളിയിൽ എ ഐ എം ഐ എം പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മില്‍ ഉണ്ടായ സംഘർഷം പൊലീസ് ഇടപെട്ടാണ് പരിഹരിച്ചത്. കോൺഗ്രസ് പ്രവർത്തകർ അഭയ ഹസ്തം പ്രജാപാലന പരിപാടി കേന്ദ്രത്തിനുള്ളിൽ ഇരിക്കരുതെന്ന് ആവശ്യപ്പെട്ട് എ ഐ എം ഐ എം നേതാക്കള്‍ രംഗത്ത് വന്നതാണ് സംഘർഷത്തിന് ഇടയാക്കിയത്.
സുൽത്താൻഷാഹിയിലെ സ്ഥിതി ഇതിലും ആശങ്കാജനകമായിരുന്നു. പരിപാടിയുടെ പുരോഗതി അവലോകനം ചെയ്യാൻ കോൺഗ്രസ് നേതാക്കൾ ഒരു കേന്ദ്രത്തിലേക്ക് എത്തിയപ്പോള്‍ സുൽത്താൻ ഷാഹിയിലെ കോൺഗ്രസ് നേതാക്കളും എ ഐ എം ഐ എം പ്രാദേശിക നേതാക്കളും ഏറ്റുമുട്ടി. പൊലീസ് ഏറെ പണിപ്പെട്ടാണ് ഇവരെ പിരിച്ചുവിട്ടത്. സമാനമായ രീതിയില്‍ നഗരത്തിലെ മറ്റ് മേഖലകളിലും സംഘർഷമുണ്ടായിട്ടുണ്ട്.
ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ശക്തമായ കേന്ദ്രമായിരുന്നു ഹൈദരാബാദ്. 1952 മുതല്‍ 1980 വരെ ആറ് തവണ കോണ്‍ഗ്രസ് നേതാക്കള്‍ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 71 ല്‍ മുന്‍ കോണ്‍ഗ്രസ് നേതാവിലൂടെ തെലങ്കാന പ്രജാ സമിതി മണ്ഡലം പിടിച്ചെടുത്തിരുന്നു. 1984 ലാണ് സുല്‍ത്താന്‍ സലാഹൂദ്ദീന്‍ ഒവൈസി മണ്ഡലത്തില്‍ നിന്നും ആദ്യമായി വിജയിക്കുന്നത്. ആദ്യ തവണ സ്വതന്ത്രനായിട്ടായിരുന്നു വിജയമെങ്കില്‍ 1989 ല്‍ 99 വരെ അഞ്ച് തവണ എ ഐ എം ഐ എം പ്രതിനിധിയായി അദ്ദേഹം വിജയിച്ചു.
2004 മുതല്‍ അസദുദ്ദീന്‍ ഒവൈസിയാണ് ഹൈദരാബാദിന്റെ പ്രതിനിധി. 2019 ലെ തിരഞ്ഞെടുപ്പില്‍ 2.82 ലക്ഷം വോട്ടിനാണ് അദ്ദേഹം മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. ബി ജെ പി രണ്ടാമത് എത്തിയപ്പോള്‍ ടി ആർ എസ് മൂന്നും കോണ്‍ഗ്രസ് നാലാമതുമായിരുന്നു.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!











Click it and Unblock the Notifications