പാര്‍ലമെന്റില്‍ മോദി സര്‍ക്കാരിനെ നേരിടാന്‍ കോണ്‍ഗ്രസ്, കര്‍ഷകര്‍ക്കൊപ്പം, സര്‍വ കക്ഷി യോഗം ഇല്ല!!
ദില്ലി: പാര്‍ലമെന്റില്‍ മോദി സര്‍ക്കാരിനെ മണ്‍സൂണ്‍ സെഷനില്‍ നേരിടാനൊരുങ്ങി കോണ്‍ഗ്രസ്. സര്‍ക്കാര്‍ കൊണ്ടുവരുന്ന 11 നിയമ നിര്‍മാണങ്ങളില്‍ നാലെണ്ണത്തിനെ കോണ്‍ഗ്രസ് എതിര്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തിന്റെ ആശങ്കകളില്‍ മറുപടി പറയണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് മോദി സര്‍ക്കാരിനെ പ്രതിരോധിക്കാനാണ് ശ്രമമെന്ന് രമേശ് വ്യക്തമാക്കി. കാര്‍ഷിക നിയമ ഓര്‍ഡിനന്‍സിനെയും ബാങ്കിംഗ് റെഗുലേഷന് ആക്ടിന്റെ ഭേദഗതിയെയും കോണ്‍ഗ്രസ്. ഭൂരിപക്ഷമുള്ളത് ഈ നിയമങ്ങളെല്ലാം പാസാകും. എന്നാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയുണ്ടാക്കുക എന്നാണ് കോണ്‍ഗ്രസ് ലക്ഷ്യം.

നാളെയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സെഷന് ആരംഭിക്കുന്നത്. കോവിഡ് അടക്കമുള്ള വിഷയങ്ങളെ ഗൗരവത്തോടെ ഉയര്‍ത്തി കാണിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ലോകത്ത് രണ്ടാം സ്ഥാനത്ത് ഇന്ത്യ എത്തി നില്ക്കുന്ന സാഹചര്യത്തില്‍ മോദി സര്‍ക്കാര്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരും. സമ്പദ് ഘടന തകര്‍ന്നതും ജിഡിപി ഏറ്റവും താഴ്ച്ചയിലെത്തിയതും കോണ്‍ഗ്രസ് ചര്‍ച്ചയാക്കും. ലഡാക്കിലെ ചൈനീസ് സംഘര്‍ഷത്തെ കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങളും സര്‍ക്കാര്‍ പ്രതിപക്ഷത്തെ അറിയിക്കേണ്ടി വരും.
രാജ്യസഭയിലും ലോക്സഭയിലും ഒരുപോലെ ചൈനീസ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ജയറാം രമേശ് പറഞ്ഞു. സമ്പദ് ഘടന, വിപണി, കോവിഡ്, വിമാനത്താവളം സ്വകാര്യവത്കരിക്കല്‍ തുടങ്ങിയവയും ചര്‍ച്ചയാക്കും. ഇഐഎയും മണ്‍സൂണ്‍ സെഷനില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന കാര്യമാണ്. ലോക്സഭയില്‍ പ്രധാനമന്ത്രി നേരിട്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രമേശ് പറഞ്ഞു. പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം നേരിട്ട് ഉത്തരം പറയുമെന്ന് കരുതുന്നുവെന്നും രമേശ് വ്യക്തമാക്കി. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായും ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, കെസി വേണുഗോപാല്‍ എന്നിവര്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നും രമേശ് പറഞ്ഞു.
കാര്‍ഷിക ഓര്‍ഡിനന്‍സ് കാര്‍ഷിക മേഖലയെ താളം തെറ്റിക്കുന്നതാണ്. ഭക്ഷ്യ വകുപ്പാണ് സാധാരണ ഭക്ഷ്യസാധനങ്ങളുടെ ശേഖരണം നടത്തേണ്ടത്. ഇതിനെയും പുതിയ ഓര്‍ഡിനന്‍സ് ബാധിക്കും. പല ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കും ഇപ്പോള്‍ ലഭിക്കുന്ന താങ്ങുവിലയേക്കാള്‍ കുറഞ്ഞ വിലയാണ് ലഭിക്കുകയെന്നും ജയറാം രമേശ് ആരോപിച്ചു. അതേസമയം രണ്ട് ദശാബ്ദങ്ങള്‍ക്കിടെ ആദ്യമായി ഇത്തവണ പാര്‍ലമെന്റില്‍ സര്‍വകക്ഷി സമ്മേളനം നടക്കില്ല. ഇത് നടക്കാതിരിക്കുന്നതിന് കാരണം പ്രതിപക്ഷ പാര്‍ട്ടികളും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും തമ്മിലുള്ള പ്രശ്നങ്ങളാണ്. ചോദ്യാത്തര വേളയും ശൂന്യ വേളയും റദ്ദാക്കിയ വിഷയത്തില്‍ അടക്കം സ്പീക്കറുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഇടഞ്ഞ് നില്‍ക്കുകയാണ്.
-
"ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നു" മോദിക്ക് ട്രംപിന്റെ സർപ്രൈസ് സന്ദേശം! -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി












Click it and Unblock the Notifications