പ്രതീക്ഷകള്‍ വിഫലം: ബിപിന്‍ റാവത്തിന്റെ മരണവും സ്ഥിരീകരിച്ചു, രക്ഷപ്പെട്ടത് ഒരാള്‍ മാത്രം
നീലഗിരി: ഊട്ടിയിലെ കൂന്നുരില്‍ നടന്ന ഹെലികോപ്ടർ അപകടത്തില്‍ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടു. കൂന്നൂരിലെ സൈനിക പരിശീലന കേന്ദ്രത്തിന് സമീപം ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ബിബിന്‍ റാവത്തിനെ അപകട സ്ഥലത്ത് നിന്നും വില്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടർന്നുള്ള മണിക്കൂറുകളില്‍ സംയുക്ത സൈനിക മേധാവിയുടെ ആരോഗ്യ നില സംബന്ധിച്ച വലിയ അഭ്യൂഹങ്ങളായിരുന്നു നിലനിന്നിരുന്നത്. ഒടുവില്‍ ഇന്ത്യന്‍ വ്യോമസേനയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങും മരണം സ്ഥിരീകരിക്കിരുക്കുയായിരുന്നു.
നരേന്ദ്രമോദി പ്രധാനമന്ത്രി ഉള്‍പ്പടേയുള്ളവർ ബിബിന്‍ റാവത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്ത് എത്തി. ബിപിന്‍ റാവത്തിന്റെ സേവനം രാജ്യം ഒരിക്കലും മറക്കില്ലെന്നായിരുന്നു മോദിയുടെ പ്രതികരണം. 'ജനറൽ ബിപിൻ റാവത്ത് വളരെ മികച്ച സൈനികനായിരുന്നു. ഒരു യഥാർത്ഥ ദേശസ്നേഹിയായ അദ്ദേഹം നമ്മുടെ സായുധ സേനയെയും സുരക്ഷാ ഉപകരണങ്ങളെയും നവീകരിക്കുന്നതിൽ വളരെയധികം സംഭാവന നൽകി. തന്ത്രപരമായ കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകളും കാഴ്ചപ്പാടുകളും അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഓം ശാന്തി'- പ്രധാനമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ബിബിന്‍ റാവത്തിന് ഭാര്യ ഉള്‍പ്പടെ14 പേരായിരുന്നു ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരുടെ മരണം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ബ്രിഗേഡിയർ എൽഎസ് ലിഡ്ഡർ, ലഫ്റ്റനന്റ് കേണൽ ഹർജീന്ദർ സിംഗ്, എൻകെ ഗുർസേവക് സിംഗ്, എൻകെ ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, ബി സായ് തേജ, ഹവൽദാർ സപാൽ എന്നിവരും മരണപ്പെട്ടു. ഗ്രൂപ്പ് ക്യാപ്റ്റനായ വരുണ്‍ സിങ്ങ് മാത്രമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോള്‍ വെല്ലിങ്ടണ്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
Recommended Video
കോയമ്പത്തൂരിലെ സൈനിക സുലൂർ വ്യോമകേന്ദ്രത്തിൽ കൂനൂരിലെ വെല്ലിംഗ്ടൺ ആർമി സെന്ററിലെ പരിശീലന ക്യാമ്പിലേക്കായിരുന്നു ഹെലികോപ്ടർ പുറപ്പെട്ടത്. ലാന്‍ഡിങ് തൊട്ടുമുന്‍പ് കോട്ടാരി എന്ന പ്രദേശത്ത് കോപ്ടർ തകർന്ന് വീഴുകയായിരുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമികായി വിലിയിരുത്തപ്പെടുന്നത്. വ്യോമസേനയുടെ റഷ്യൻ നിർമിത എംഐ 17V5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. സംഭവതലത്തില്‍ വ്യോമസേനയും കരസേനയും ഉന്നതല അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. വെല്ലിങ്ടൺ സ്റ്റാഫ് കോളജിലെ ചടങ്ങിൽ പങ്കെടുക്കാനായിരുന്നു ബിബിന്‍ റാവത്ത് കോയമ്പത്തൂരില്‍ നിന്നും പുറപ്പെട്ടത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications