രാജ്യത്ത് 24 മണിക്കൂറിനിടെ 2827 പേർക്ക് കൊവിഡ്; മരണ റിപ്പോർട്ട് ആശങ്ക; കണക്കുകൾ ഇങ്ങനെ
ഡൽഹി: ഇന്ത്യയിലെ കൊവിഡ് കേസുകൾ സംബന്ധിക്കുന്ന ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 2827 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ആകെ കേസുകളുടെ എണ്ണം 43,113,413 ആയി ഉയർന്നു.
ഇക്കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 24 മരണങ്ങളാണ് രാജ്യത്ത് രോഗബാധയെ തുടർന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ കണക്കുകൾ കൂടി ഉൾപ്പെടുത്തിയതോടെ ഇന്ത്യയിലെ ആകെ മരണസംഖ്യ 5,24,181 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 3230 ആണ്.

രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 19,067 ആണ്. അതേസമയം, രോഗ മുക്തി നേടിയവരുടെ ആകെ എണ്ണം 4,25,70,165 ആയി മാറി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.60% ഉം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.72% ഉം രേഖപ്പെടുത്തി. കൊവിഡ് വൈറസിനെ പ്രതിരോധിക്കാനുളള കൊവിഡ് വാക്സിനേഷനും രാജയത്ത് തുടരുകയാണ്. ഇതുവരെ വാക്സിൻ ഡ്രൈവിന് കീഴിൽ ഇന്ത്യയിൽ നൽകിയ ഡോസുകൾ 190.83 കോടി കവിഞ്ഞതായി മന്ത്രാലയം അറിയിച്ചു.
എന്നാൽ, ഇന്നലെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ പ്രതിദിനം കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യമായിരുന്നു. ബുധനാഴ്ച ഇന്ത്യയിൽ 2,897 കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഇതോടെ, ആകെ കേസുകളുടെ എണ്ണം 4,31,10,586 ആയി ഉയർന്നു. കൊവിഡ് വാക്സിനേഷൻ കവറേജ് 190.67 കോടി (1,90,67,50,631) കവിഞ്ഞു. 2,37,57,172 സെഷനുകളിലൂടെയാണ് ഇത് നേടിയതെന്ന് മന്ത്രാലയം അറിയിച്ചു.
ബുധനാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ സജീവ കേസുകൾ 19,494 ആണ്. 54 മരണങ്ങൾ സ്ഥിരീകരിച്ചതോടെ മരണസംഖ്യ 5,24,157 ആയി ഉയർന്നതായും കണക്കുകളിൽ വ്യക്തമാക്കുന്നു. ആകെ, അണുബാധകളുടെ 0.05 ശതമാനവും സജീവമായ കേസുകളാണ്. അതേസമയം , രോഗ മുക്തി നിരക്ക് 98.74 ശതമാനവും രേഖപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.61 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.74 ശതമാനവുമാണ്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,25,66,935 ആയി ഉയർന്നപ്പോൾ കേസിലെ മരണനിരക്ക് 1.22 ശതമാനം ആയിരുന്നു ഇന്നലെ. അതേസമയം, കോവിഡ് വാക്‌സിൻ മുൻകരുതൽ ഡോസിന്റെ മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്രം ആലോചന നടത്തുകയാണ്. വിദേശത്തേക്ക് യാത്ര ചെയുന്നവരെയാകും ഇതിന് വേണ്ടി പരിഗണിക്കുക. ഇന്ത്യയിൽ ഒമ്പത് മാസത്തെ കാത്തിരിപ്പിന് മുൻപ് മുൻകരുതൽ ഡോസ് നൽകാനാണ് ലക്ഷ്യമിടുന്നത്.
നിലവിൽ, രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ഒമ്പത് മാസം പൂർത്തിയാക്കിയ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും മുൻകരുതൽ വാക്സിൻ സ്വീകരിക്കാൻ അർഹതയുണ്ട്. രാജ്യത്ത് 2022 ജനുവരി 10 മുതൽ ആയിരുന്നു ആരോഗ്യ, മുൻനിര തൊഴിലാളികൾക്കും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും കോവിഡ് വാക്‌സിൻ മുൻകരുതൽ ഡോസുകൾ നൽകാൻ തുടങ്ങിയത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications