Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്ക് ആശ്വാസം; റഷ്യന്‍ എണ്ണ വാങ്ങുന്നതിനുള്ള ഇളവ് നീട്ടിനല്‍കി യുഎസ്

കടല്‍ വഴി കൊണ്ടുപോകുന്ന റഷ്യന്‍ എണ്ണയും പെട്രോളിയം ഉല്‍പ്പന്നങ്ങളും വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ച് യുഎസ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് റഷ്യന്‍ എണ്ണയും പെട്രോളിയം ഉല്‍പ്പന്നങ്ങളും വാങ്ങുന്നതിന് ഒരു മാസത്തേക്ക് കൂടി ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ്. നേരത്തെ ഇളവ് നീട്ടി നല്‍കില്ല എന്ന് യുഎസ് അറിയിച്ചിരുന്നു.

അക്ഷയ തൃതീയയ്ക്ക് ഒറ്റയടിക്ക് സ്വര്‍ണം വാങ്ങരുത്..! ദീപാവലി വരെ അളവ് കുറച്ച് വാങ്ങിയാല്‍ നേട്ടം
അക്ഷയ തൃതീയയ്ക്ക് ഒറ്റയടിക്ക് സ്വര്‍ണം വാങ്ങരുത്..! ദീപാവലി വരെ അളവ് കുറച്ച് വാങ്ങിയാല്‍ നേട്ടം

എന്നാല്‍ പിന്നീട് ഈ തീരുമാനം മാറ്റി. ഈ ഇളവുകളുടെ പ്രധാന ഗുണഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ. വെള്ളിയാഴ്ച പ്രാദേശിക സമയം വൈകി യുഎസ് ട്രഷറി വകുപ്പ് പുതുക്കിയ ലൈസന്‍സ് പോസ്റ്റ് ചെയ്തു. ഏപ്രില്‍ 17 മുതല്‍ മെയ് 16 വരെ കപ്പലുകളില്‍ കയറ്റുന്ന റഷ്യന്‍ എണ്ണ ഉള്‍പ്പെടുന്ന ഇടപാടുകള്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ ഇളവുകള്‍ നീട്ടാന്‍ പദ്ധതിയില്ലെന്ന് ട്രംപിന്റെ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

Crude Oil Crisis

''റഷ്യന്‍ എണ്ണയുടെ പൊതു ലൈസന്‍സ് ഞങ്ങള്‍ പുതുക്കില്ല, ഇറാനിയന്‍ എണ്ണയുടെ പൊതു ലൈസന്‍സ് ഞങ്ങള്‍ പുതുക്കുകയുമില്ല. മാര്‍ച്ച് 11 ന് മുമ്പ് കടലില്‍ ഉണ്ടായിരുന്ന എണ്ണയായിരുന്നു അത്,'' എന്നായിരുന്ന ബെസെന്റ് ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞത്. അവയെല്ലാം ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിയതിനാല്‍ ഉപരോധ ഇളവ് സ്വാഭാവികമായി കാലഹരണപ്പെടും എന്നായിരുന്നു ബെസെന്റ് പറഞ്ഞത്.

ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കാം.. ഇന്ന് മുതല്‍ ഈ രാശിക്കാര്‍ക്ക് രാജയോഗം; നിങ്ങളുമുണ്ടോ?
ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കാം.. ഇന്ന് മുതല്‍ ഈ രാശിക്കാര്‍ക്ക് രാജയോഗം; നിങ്ങളുമുണ്ടോ?

എന്നാല്‍ ഏപ്രില്‍ 11 ന് കാലഹരണപ്പെട്ട ആദ്യത്തെ ഇളവിനെ പുതിയ ലൈസന്‍സ് മാറ്റിസ്ഥാപിക്കുന്നു. നിര്‍ദ്ദിഷ്ട വ്യവസ്ഥകളില്‍ ഇത് തുടര്‍ച്ചയായ വാങ്ങലുകള്‍ അനുവദിക്കുന്നുണ്ടെങ്കിലും, ഇറാന്‍, ക്യൂബ, ഉത്തര കൊറിയ എന്നിവ ഉള്‍പ്പെടുന്ന ഇടപാടുകളെ ഇത് വ്യക്തമായി ഒഴിവാക്കുന്നു. എന്നിരുന്നാലും, ഇളവ് പുതുക്കാനുള്ള തീരുമാനം അമേരിക്കയിലെ എല്ലാ പാര്‍ട്ടി നിയമനിര്‍മ്മാതാക്കളില്‍ നിന്നും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

വാഷിംഗ്ടണുമായും സഖ്യകക്ഷികളുമായും പ്രത്യേക സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്ത് ഇറാന്റേയപം റഷ്യയുടേയും സമ്പദ്വ്യവസ്ഥയെ ഇത്തരം ഇളവുകള്‍ സഹായിക്കുമെന്ന് അവര്‍ വാദിക്കുന്നു. കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഒബ്‌സിഡിയന്‍ റിസ്‌ക് അഡൈ്വസേഴ്സിലെ വിദഗ്ദ്ധനായ ബ്രെറ്റ് എറിക്‌സണ്‍, ഉപരോധങ്ങള്‍ തുടര്‍ന്നാല്‍ കൂടുതല്‍ ഇളവുകള്‍ ലഭിച്ചേക്കാമെന്ന് സൂചിപ്പിച്ചു.

ബെംഗളൂരു-പൂനെ ഗ്രീൻ ഫീൽഡ് എക്സ്പ്രസ് വേ; യാത്രാസമയം 14 ൽ നിന്ന് 7 മണിക്കൂറായി കുറയും
ബെംഗളൂരു-പൂനെ ഗ്രീൻ ഫീൽഡ് എക്സ്പ്രസ് വേ; യാത്രാസമയം 14 ൽ നിന്ന് 7 മണിക്കൂറായി കുറയും

'സംഘര്‍ഷം ആഗോള ഊര്‍ജ്ജ വിപണികള്‍ക്ക് ശാശ്വതമായ നാശനഷ്ടങ്ങള്‍ വരുത്തിവച്ചു, അവയെ സ്ഥിരപ്പെടുത്താന്‍ ലഭ്യമായ ഉപകരണങ്ങള്‍ ഏതാണ്ട് തീര്‍ന്നു,' എറിക്‌സണ്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. മാര്‍ച്ചില്‍ അവതരിപ്പിച്ച ആദ്യത്തെ ഇളവ്, നിലവിലുള്ള സംഘര്‍ഷത്തിനിടയില്‍ ആഗോള വിതരണ ആശങ്കകള്‍ ലഘൂകരിക്കുന്നതിന് മാര്‍ച്ച് 20 ന് മുമ്പ് ലോഡ് ചെയ്ത എണ്ണ (ഏകദേശം 140 ദശലക്ഷം ബാരല്‍) വില്‍ക്കാന്‍ ഇറാനെ അനുവദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+