ദലൈലാമയുടെ ജീവന് ഭീഷണി; സുരക്ഷ സെഡ് കാറ്റഗറിയിലേക്ക് ഉയർത്തി കേന്ദ്രം
ഡൽഹി: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ദലൈലാമയുടെ ജീവന് ഭീഷണിയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സി ആർ പി എഫിനായിരിക്കും സുരക്ഷാ ചുമതല. ധരംശാലയിൽ 24 മണിക്കൂറും മറ്റിടങ്ങളിലേക്കുള്ള സന്ദർശന വേളയിലും 33 സുരക്ഷ ഉദ്യോഗസ്ഥരുടെ സംഘം അദ്ദേഹത്തെ അനുഗമിക്കും.
സുരക്ഷ ചുമതല ഏറ്റെടുക്കുന്നതിന് മുൻപ് സി ആർ പി എഫ് വിശദമായ സുരക്ഷ ഓഡിറ്റ് ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നിലവിൽ, ഹിമാചൽ പ്രദേശ് പോലീസാണ് അദ്ദേഹത്തിന് സുരക്ഷ ഒരുക്കുന്നത്. സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രയിലും പോലീസ് സംഘം തന്നെയാണ് സുരക്ഷ നൽകുന്നത്.

2020 ലാണ് ഹിമാചൽ പോലീസ് അദ്ദേഹത്തിന്റെ സുരക്ഷ ഏറ്റെടുത്തത്. ദലൈലാമയുടെ വിവരങ്ങൾ ശേഖരിക്കൻ കൈക്കൂലി നൽകി ആളുകളെ ചുമതലപ്പെടുത്തിയ ചൈനീസ് ചാരൻ ചാർലി പെങ് അറസ്റ്റിലായതിന് പിന്നാലെയായിരുന്നു ഇത്.
ചൈനീസ് അധിനിവേശത്തിന് പിന്നാലെ 1989 മുതലാണ് ദലൈലാമ ഇന്ത്യയിലേക്ക് പലായനം ചെയ്തത്. അന്ന് മുതൽ ഹിമാചലിലാണ് അദ്ദേഹം കഴിയുന്നത്. നേരത്തേയും അദ്ദേഹത്തിനെതിരെ നിരവധി ഭീഷണികൾ ഉയർന്നിരുന്നു. ആ സമയ്ങളില്ലെല്ലാം തന്നെ കേന്ദ്രസർക്കാർ അദ്ദേഹത്തിന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
അതേസമയം ബി ജെ പി നേതാവ് സംബിത് പത്രക്കും കേന്ദ്രസർക്കാർ സെഡ് കാറ്റഗറി സുരക്ഷ അനുവദിച്ചു. അദ്ദേഹം മണിപ്പൂർ സന്ദർശിക്കുന്ന വേളയിൽ ആയിരിക്കും സുരക്ഷ ലഭിക്കുക. മണപ്പൂരിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ബീരേൻ സിംഗിന്റെ രാജിയുമായി ബന്ധപ്പെട്ട് സംബിത് പാത്രയ്ക്കാണ് പ്രശ്ന പരിഹാരത്തിനുള്ള ചുമതല കേന്ദ്രനേതൃത്വം നൽകിയിരിക്കുന്നത്. പുതിയ മുഖ്യമന്ത്രിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളുടെ ഭാഗമായി സംബിത് പാത്ര സംസ്ഥാനത്ത് തുടരുകയാണ്.
ഇസഡ് കാറ്റഗറി വിഭാഗത്തിൽ സാധാരണയായി സായുധ കമാൻഡോകൾ ഉൾപ്പെടെ 35 മുതൽ 40 വരെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഉണ്ടാകുക. ഇവർ മൂന്ന് ഷിഫ്റ്റുകളിലായിട്ടായിരിക്കും സുരക്ഷ ഒരുക്കുക. സെഡ്, സെഡ് പ്ലസ്, വൈ, വൈ പ്ലസ്, എക്സ് കാറ്റഗറി സുരക്ഷകളാണ് സി ആർ പി എഫ് നിലവിൽ നൽകുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര, അഡാർ പൂനാവാല തുടങ്ങിയ നേതാക്കൾക്ക് ഇപ്പോൾ സുരക്ഷ നൽകുന്നുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications