ദില്ലിയിൽ ഏഴ് മാസം പ്രായമായ കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; കാരണം ഇതാണ്....
ദില്ലി: ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ അമ്മ കൊന്നു. ആഗസ്റ്റ് ഇരുപതാം തീയതിയാണ് സംഭവം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അപകട മരണമാണെന്ന് വരുത്തി തീർക്കാൻ ഇവർ ശ്രമം നടത്തി.
സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിയേഴുകാരിയായ അമ്മയെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തിലുണ്ടാകുന്ന ദൗർഭാഗ്യങ്ങൾക്ക് കാരണം കുട്ടിയാണെന്ന് വിശ്വസിച്ചാണ് ഇവർ കൊലപാതകത്തിന് മുതിർന്നത്. ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം.

ഓഗസ്റ്റ് 20
ഓഗസ്റ്റ് ഇരുപതാം തീയതിയാണ് 7 മാസം പ്രായമുള്ള കുഞ്ഞുമായി മാതാപിതാക്കൾ ദില്ലിയിലെ മൂൽചന്ദ് ആശുപത്രിയിൽ എത്തുന്നത്. കുഞ്ഞ് വെള്ളം നിറച്ചുവെച്ചിരുന്ന ബക്കറ്റിൽ മുങ്ങിപ്പോയിയെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ഡോക്ടർമാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വിശദമായ പരിശോധനയിൽ കുട്ടിയുടെ കഴുത്തിന് ചുറ്റും ചില പാടുകൾ കണ്ടു. തുടർന്ന് കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി ദില്ലി എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കഴുത്ത് ഞെരിച്ച്
കഴുത്തിൽ അമിതമായി മർദ്ദം വന്നതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. മാത്രമല്ല കുട്ടിയുടെ ആന്തരിക അവയവങ്ങളിൽ വെള്ളം കയറിയിട്ടുമില്ല. ഇതോടെ കഴുത്ത് ഞെരിച്ചാണ് മരണം സംഭവിച്ചതെന്ന് വ്യക്തമാവുകയായിരുന്നു. തുടർന്ന് പോലീസ് കുട്ടിയുടെ അമ്മയായ ആദിബയെ ചോദ്യം ചെയ്തതോടെയാണ് ക്രൂരകൃത്യം പുറത്തറിയുന്നത്.

ചോദ്യം ചെയ്തു
സംഭവം നടന്നപ്പോൾ ആദിബ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതാണ് കൊലപാതകം നടത്തിയത് കുട്ടിയുടെ അമ്മ തന്നെയാണെന്ന സംശയത്തിൽ പോലീസ് എത്തിച്ചേരാൻ കാരണം. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

ദൗർഭാഗ്യം
കുഞ്ഞിന്റെ ജനനശേഷം കുടുംബത്തിൽ എന്നും പ്രശ്നങ്ങളായിരുന്നു. പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ കുടുംബാംഗങ്ങളെ അലട്ടിയിരുന്നു. സാമ്പത്തികമായും ഏറെ ബുദ്ധിമുട്ടിലായിരുന്നു. കുഞ്ഞിന്റെ ദോഷങ്ങളാണ് കുടുംബത്തെ ബാധിച്ചിരിക്കുന്നതെന്നാണ് കരുതിയത്. ഇതോടെ എല്ലാത്തിനും പരിഹാരം കാണാൻ കുട്ടിയെ കൊല്ലുകയായിരുന്നുവെന്ന് ആദിബ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു.

ദുപ്പട്ട വെച്ച്
കുഞ്ഞിന്റെ കഴുത്തിൽ ദുപ്പട്ട വരിഞ്ഞ് മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയത്. പിന്നീട് അബദ്ധത്തിൽ മരണം സംഭവിക്കുകയായിരുന്നുവെന്ന് തോന്നിപ്പിക്കാനായി കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കിടത്തി. അതിന് ശേഷം കുട്ടിയെ ബെഡിലെടുത്ത് കടത്തിയ ശേഷം ഭർത്താവിന്റെ തയ്യൽകടയിൽ ചെന്ന് വിവരം പറഞ്ഞു. തുടർന്ന് ഇരുവരും ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൊലപാതകം നടത്താൻ ഉപയോഗിച്ച ദുപ്പട്ട പോലീസ് കണ്ടെടുത്തിട്ടുണ്ട്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications