ദില്ലി സർവകലാശാലയിൽ എൻഎസ് യുവിന് മിന്നും ജയം! എബിവിപിക്ക് കാലിടറി, ഐസ തോറ്റു തുന്നംപാടി...
കഴിഞ്ഞതവണ ജോയിന്റ് സെക്രട്ടറി സീറ്റിൽ മാത്രം ഒതുങ്ങിപ്പോയ എൻഎസ് യു ദില്ലി സർവകലാശാലയിൽ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.
ദില്ലി: ദില്ലി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എൻസ് യുഐയ്ക്ക് മിന്നുംജയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സീറ്റുകൾ മികച്ച ഭൂരിപക്ഷത്തോടെ എൻഎസ് യുഐ പിടിച്ചെടുത്തു. എബിവിപിക്ക് സെക്രട്ടറി സീറ്റ് മാത്രമേ ലഭിച്ചുള്ളു. ജോയിന്റ് സെക്രട്ടറി സീറ്റിലും എബിവിപിയാണ് വിജയിച്ചതെന്ന് പ്രഖ്യാപനം വന്നെങ്കിലും എൻഎസ് യുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ റീ കൗണ്ടിംഗ് നടക്കുകയാണ്.
എൻഎസ് യുഐയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി റോക്കി ടുസീദ് 16,299 വോട്ടുകൾ നേടി വിജയിച്ചപ്പോൾ എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി രാജാട്ട് ചൗധരിക്ക് 14709 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. വൈസ് പ്രസിഡന്റ് സീറ്റിൽ നേരിയ ഭൂരിപക്ഷത്തിനാണ് എൻഎസ് യു വിജയിച്ചത്. എൻഎസ് യു സ്ഥാനാർത്ഥി കുനാൽ ശെറാവത്തിന് 16431 വോട്ടുകൾ ലഭിച്ചു. എബിവിപിയുടെ സ്ഥാനാർത്ഥി പാർത്ഥ റാണ 16256 വോട്ടുകൾ നേടി. എബിവിപിയുടെ മഹമ്മേദ നാഗർ 17156 വോട്ടുകൾ നേടിയാണ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. എൻഎസ് യു സെക്രട്ടറി സ്ഥാനാർത്ഥി മീനാക്ഷി മീനയ്ക്ക് 14532 വോട്ടുകൾ മാത്രമേ നേടാനായുള്ളു.

ജോയിന്റ് സെക്രട്ടറി സീറ്റിലും എബിവിപി വിജയിച്ചെന്നാണ് സർവകലാശാല ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ വോട്ടെണ്ണലിന്റെ ആദ്യം മുതൽ അവസാനം വരെ തങ്ങളാണ് ജോയിന്റ് സെക്രട്ടറി സീറ്റിൽ മുന്നിട്ട് നിന്നതെന്നാണ് എൻഎസ് യുവിന്റെ വാദം. സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സീറ്റുകളിലെ വോട്ടെണ്ണൽ നടക്കുമ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിലെ ക്യാമറകൾ ഓഫ് ചെയ്തെന്നും എൻഎസ് യു പരാതിപ്പെട്ടിട്ടുണ്ട്.
ഈ രണ്ട് സീറ്റുകളിലെയും ഫലങ്ങൾ തടഞ്ഞുവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയെ സമീപിക്കുമെന്നും എൻഎസ് യു നേതാക്കൾ അറിയിച്ചു. അതേസമയം, എൻഎസ് യുവിന്റെ പരാതി പരിഗണിച്ച സർവകലാശാല, ജോയിന്റ് സെക്രട്ടറി സീറ്റിലെ വോട്ടെണ്ണൽ വീണ്ടും നടത്താമെന്ന് വ്യക്തമാക്കി.
കഴിഞ്ഞതവണ ജോയിന്റ് സെക്രട്ടറി സീറ്റിൽ മാത്രം ഒതുങ്ങിപ്പോയ എൻഎസ് യു ദില്ലി സർവകലാശാലയിൽ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. എബിവിപിക്ക് ഇത്തവണ കനത്ത തിരിച്ചടി നേരിട്ടു. ജെഎൻയു തിരഞ്ഞെടുപ്പിൽ നോട്ടയ്ക്കും പിറകിൽ പോയ എൻഎസ് യുവിന് ആശ്വാസം നൽകുന്നതാണ് ദില്ലി സർവകലാശാലയിലെ വിധിയെഴുത്ത്. അതേസമയം, ജെഎൻയുവിൽ മികച്ച വിജയം നേടിയ ഐസ ദില്ലി സർവകലാശാലയിലെ തിരഞ്ഞെടുപ്പ് ചിത്രത്തിലേ ഉണ്ടായില്ല. ഐസയുടെ സ്ഥാനാർത്ഥികളെല്ലാം ദയനീയമായാണ് പരാജയപ്പെട്ടത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications