ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തത് നോട്ടു നിരോധനമാണെന്നാവര്ത്തിച്ച് രാഹുല്‍ ഗാന്ധി
ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ നോട്ട് നിരോധനം നടപ്പാക്കിയതിന്റെ നാലാം വാര്‍ഷികത്തില്‍ നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. തന്റെ മുതലാളിത്ത സുഹൃത്തുക്കളെ സഹായിക്കാനാണ് നരേന്ദമോദി നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. നോട്ടു നിരോധനം രാജ്യത്തെ ജനങ്ങളുടെ നന്മക്കായിരുന്നുില്ലെന്നും, നടപടി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരുന്നതിന് കാരണമായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നോട്ടു നിരോധനത്തിന്റെ നാലാം വാര്ഷിക്കത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് നടത്തിയ ഓണ്‍ലൈന്‍ കാമ്പയിനിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും നന്നായി വളര്‍ന്നുകൊണ്ടിരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അയല്‍ രാജ്യമായ ബംഗ്ലാദേശ് എങ്ങനെയാണ് മറികടന്നെതന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. സമ്പദ് വ്യവസ്ഥ തകരാന്‍ കാരണമായി കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് കോവിഡ് ആണ്. എന്നാല്‍ കോവിഡ് ബംഗാളദേശിലടക്കം ലോകത്തെ എല്ലാ രാജ്യങ്ങളിലും ഉണ്ട്. നോട്ട് നിരോധനവും , ജിഎസടിയുമാണ് ഇന്ത്യന്‍ സമ്പദ്് വ്യവസ്ഥയെ തകര്‍ത്തതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

നാല് വര്‍ഷം മുന്‍പ് നരേന്ദ്രമോദി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്കെതിരെ ആക്രമം ആരംഭിച്ചു, കര്‍ഷകരേയും, തൊഴിലാളികളേയും ചെറുകിട വ്യവസായികളേയും ദ്രോഹിച്ചു. സമ്പദ് ഘടനയില്‍ 2 ശതമാനം നഷ്ടമുണ്ടാകുമെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് അന്ന് തന്നെ പ്രവചിച്ചതാണ്. അങ്ങനെ തന്നെ സംഭവിച്ചു. കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടമാണ് നോട്ട് നിരോധനമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാദം, എന്നാല്‍ സാധാരണ ജനങ്ങളുടെ കയ്യിലുണ്ടായിരുന്ന പണം രണ്ടോ മൂന്നോ മുതലാളിമാരുടെ കയ്യിലെത്തിക്കുകയാണ് നരേന്ദ്ര മോദി ചെയ്തതെന്നും രാഹുല്‍ പറഞ്ഞു. നിങ്ങളാണ് ബാങ്കുകളുടെ മുന്നില്‍ ക്യൂ നിന്നത്. സാധരണ ജനങ്ങങ്ങളുടെ പണം കയ്യിലെത്തിയപ്പോള്‍ മോദിയുടെ സുഹൃത്തുക്കളുടെ 35,000 കോടി രൂപയുടെ വായ്പ്പയാണ് എഴുതി തള്ളിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതും മോദിയുടെ സുഹൃത്തുക്കളെ സഹായിക്കാനായിരുന്നെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. നോട്ടു നിരോധനം ഏര്‍പ്പെടുത്തിയതോടെ ചെറുകിട വ്യവസായികള്‍ ദുരിതത്തിലായി.
മൂന്ന് പുതിയ കരിനിയമങ്ങളുമായി മോദി ഇപ്പോള്‍ കര്‍ഷകര്‍ക്കു നേരെയാണ് തിരിഞ്ഞിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ സമ്പത്ത് വ്യവസ്ഥയും, അഭിമാനവും പ്രധാനമന്ത്രി കളഞ്ഞു കുളിച്ചതായി ആരോപിച്ച രാഹുല്‍ ,ഇനി നമ്മള് ഒത്തൊരുമായോടെ ഇതെല്ലാം പുനര്‍ നിര്‍മ്മിക്കേണ്ടതുണ്ടെന്നും പറഞ്ഞു.
നോട്ടു നിരോധന ദിനമായ നവംബര്‍ 8 കോണ്‍ഗ്രസ് വഞ്ചനാ ദിനമായാണ് ആചരിക്കുന്നത്. 2016 നവംബര്‍ 8നാണ് മോദി നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത്. അന്ന് നിലവിലുണ്ടായിരുന്ന 500,100 കറന്‍സി നോട്ടുകള്‍ നിരോധിക്കുകയായിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications