'തടങ്കൽ എക്കാലത്തേയ്ക്കും ആകാൻ കഴിയില്ല' മെഹബൂബ വിഷയത്തിൽ സുപ്രീം കോടതി
ദില്ലി: ജമ്മു കശ്മീരിൽ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിൽ വെച്ച വിഷയത്തിൽ കേന്ദ്രസർക്കാരിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി. ഒരു പൊതു ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിനും ജമ്മു കശ്മീർ സർക്കാരിനും ഒരു വർഷത്തിലധികം ആളുകളെ വീട്ടുതടങ്കലിൽ വെയ്ക്കാൻ അധികാരികൾക്ക് കഴിയുമോ എന്നാണ് സുപ്രീം കോടതി ഉന്നയിച്ചിട്ടുണ്ട്. മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകൾ മെഹബൂബയുടെ വീട്ടുതടങ്കൽ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോൾ ജസ്റ്റിസ് സഞ്ജയ് കെ കൌൾ അധ്യക്ഷനായ ബെഞ്ചാണ് ഈ ചോദ്യം ഉന്നയിച്ചത്.

തടങ്കൽ എത്രകാലം?
പൊതുസുരക്ഷാ നിയമപ്രകാരം ഒരാളെ ഒരു വർഷത്തിലേറെ തടങ്കലിൽ വെയ്ക്കുന്നത് അനുവദനീയമാണോ എന്നും ഉദ്യോഗസ്ഥരോട് ചോദിച്ചു. മെഹബൂബ മുഫ്തിയുടെ തടങ്കൽ കാലാവധി നീട്ടിയത് സംബന്ധിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയിൽ നിന്ന് അറിയണമെന്നും കോടതി ചൂണ്ടിക്കാണിച്ചു. നേരത്തെയും ജമ്മുകശ്മീരിലെ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവരെ വീട്ടുതടങ്കലിൽ വെച്ചത് സംബന്ധിച്ച് നേരത്തെയും ഇതേ ചോദ്യം ഉയർന്നുവന്നിരുന്നു. എത്ര കാലത്തേക്ക് നിങ്ങൾക്ക് ജനങ്ങളെ തടങ്കലിൽ വെക്കാനാവും? അത് അത് വർഷത്തിൽ കൂടുതൽ ആകാൻ പാടുണ്ടോ? തടങ്കൽ ഒരുപാടുകാലം നീളാൻ പാടില്ലെന്നും ജസ്റ്റിസ് കൌൾ തുഷാർ മേത്തയോട് പറഞ്ഞു.

ആവശ്യം ഇങ്ങനെ
ജയിലുകളിൽ കഴിയുന്നവർക്ക് അനുവദിക്കുന്നത് പോലെ മെഹബൂബ മുഫ്തിക്ക് പ്രതിദിനം രണ്ട് ഫോൺകോൾ ചെയ്യാൻ അനുമതി നൽകണമെന്നാണ് അഭിഭാഷക നിത്യാ ബാലകൃഷ്ണൻ വാദിച്ചത്. അതേ സമയം മെഹബൂബ മുഫ്തിയെ എത്ര കാലത്തേക്കാണ് വീട്ടുതടങ്കലിൽ പാർപ്പിക്കുന്നതെന്ന് അറിയാൻ ആഗ്രഹമുണ്ടെന്ന് സുപ്രീംകോടതി ബെഞ്ചും ആവശ്യപ്പെട്ടു.

പരസ്യപ്രസ്താവനകൾ
കേസിന്റെ ഈ ഘട്ടത്തിൽ ഒരു നിരീക്ഷണവും നടത്തരുതെന്ന് ഞാൻ ഈ ബെഞ്ചിനോട് അഭ്യർത്ഥിയ്ക്കുകയാണ്. ഓരോ കേസും വ്യത്യസ്തമാണ്. ഇവിടെ തടങ്കലിൽ വെച്ചിട്ടുള്ളത് മുൻ മുഖ്യമന്ത്രിയെയാണ്. സംസ്ഥാനത്തെ രക്തച്ചൊരിച്ചിലിനെക്കുറിച്ച് അവർ പരസ്യ പ്രസ്താവനകൾ പുറപ്പെടുവിച്ചുവെന്നും സോളിസിറ്റർ ചൂണ്ടിക്കാണിക്കുന്നു.
അമിതാവേശത്തിൽ നിങ്ങൾ പലകാര്യങ്ങൾ പറയുന്നുണ്ട്. അതിൽ പലതും ശരിയായിരിക്കാം. എന്നിരുന്നാലും പതിറ്റാണ്ടുകളായി തീവ്രവാദത്തിന്റെ ഫലങ്ങൾ അനുഭവിക്കുന്ന ഒരു സംസ്ഥാനത്ത് ഇത്തരം കാര്യങ്ങൾ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുവെന്നും മേത്ത ചൂണ്ടിക്കാണിച്ചു.
Recommended Video

നിർഭാഗ്യകരം
"അത് നിർഭാഗ്യകരമാണ്. ഇത്തരം അത്ഭുതകരമായ ഒരു സംസ്ഥാനത്തിന് ഇതെല്ലാം കാണേണ്ടതായും അനുഭവിക്കേണ്ടായും വന്നുവെന്നും" സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാണിച്ചു. സോളിസിറ്റർ ജനറൽ കോടതി ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകി മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കൽ സംബന്ധിച്ച് കോടതിയെ തൃപ്തിപ്പെടുത്തേണ്ടതുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാണിച്ചു. കേസിൽ വിശദമായ വാദം കേൾക്കുന്നതിനായി ഒക്ടോബർ 15ലേക്ക് മാറ്റിവെച്ചിട്ടുണ്ട്. അടുത്ത ദിവസം കോടതിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അധികൃതർ തയ്യാറായിരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications