വളർച്ച നിരക്ക് കുറഞ്ഞാലും ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ തുടരും...
കോവിഡിന്റെ ആഘാതത്തിൽ നിന്ന് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ പൂർണമായും മുക്തമായെന്ന നിരീക്ഷണവും ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ വെച്ച റിപ്പോർട്ടിലുണ്ട്.

ന്യൂഡൽഹി: ഏപ്രിലിൽ തുടങ്ങുന്ന അടുത്ത സാമ്പത്തിക വർഷം വളർച്ച നിരക്ക് 6-6.8 ശതമാനമായി കുറയുമെങ്കിലും ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ തുടരും എന്നാണ് സാമ്പത്തിക സർവേ പറയുന്നത്. മാർച്ചിൽ അവസാനിക്കുന്ന നടപ്പു സാമ്പത്തികവർഷം 7% വളർച്ചയാണ് കണക്കാക്കിയിരിക്കുന്നത്. 2021-22 ൽ 8.7 ശതമാനമായിരുന്നു വളർച്ച.
കഴിഞ്ഞ 3 വർഷത്തിനിടയിലെ ഏറ്റവും കുറവ് വളർച്ചനിരക്കാണു അടുത്ത സാമ്പത്തികവർഷം പ്രവചിച്ചിരിക്കുന്നത്. ധനക്കമ്മി കൂടാനും രൂപ വീണ്ടും സമ്മർദത്തിലാകാനും ഉള്ള സാധ്യതയും സർവേയിൽ പറയുന്നു. കോവിഡിന്റെ ആഘാതത്തിൽ നിന്ന് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ പൂർണമായും മുക്തമായെന്ന നിരീക്ഷണവും ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ വെച്ച റിപ്പോർട്ടിലുണ്ട്.

രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) ഇന്നലെ പുറത്തുവിട്ട പുതിയ സാമ്പത്തിക അവലോകന റിപ്പോർട്ടിലും സമാനമായ സൂചനയാണ് നൽകുന്നത്. അതിവേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയായി ഇന്ത്യ മാറും എന്നാണു പ്രവചനം. നടപ്പു സാമ്പത്തികവർഷം 6.8% ആണ് വളർച്ച. ഇതു 2023-24-ൽ 6.1% ആയി കുറയും.
തൊട്ടടുത്ത സാമ്പത്തിക വർഷത്തിൽ വളർച്ച വീണ്ടും 6.8% എന്ന നിരക്കിലെത്തുമെന്നും റിപ്പോർട്ടിലുണ്ട്. വലിയ സാമ്പത്തിക ശക്തികളായ യുഎസ്, യൂറോപ്യൻ യൂണിയൻ, യുകെ എന്നിവിടങ്ങളിൽ ഉൾപ്പെടെ മാന്ദ്യം തുടരും എന്ന പ്രവചനങ്ങൾക്കിടെയാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ ഏകുന്ന റിപ്പോർട്ടുകൾ
ജനുവരിയിലെ സാമ്പത്തിക അവലോകനം അനുസരിച്ച് ആഗോള സാമ്പത്തിക വളർച്ച 2022ലെ 3.4 ശതമാനത്തിൽ നിന്ന് 2023ൽ 2.9 ശതമാനമായി കുറയും എന്നും പിന്നീട് 2024ൽ 3.1 ശതമാനമായി ഉയരുമെന്നുമാണ് റിപ്പോർട്ട്. 'ഇന്ത്യയെ സംബന്ധിച്ച് ഒക്ടോബർ വരെയുള്ള ഞങ്ങളുടെ പ്രവചനങ്ങളിൽ മാറ്റമില്ല. ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയ്ക്ക് 6.8 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ഇത് മാർച്ച് വരെ നീണ്ടുനിൽക്കും. എന്നാൽ 2023 സാമ്പത്തിക വർഷത്തിൽ 6.1 ശതമാനമായി കുറയും. ഇത് പ്രധാനമായും ബാഹ്യഘടകങ്ങളുടെ സ്വാധീനത്തെ തുടർന്നാണ്. '- ചീഫ് ഇക്കണോമിസ്റ്റും ഐഎംഎഫിന്റെ ഗവേഷണ വിഭാഗം ഡയറക്ടറുമായ പിയറി ഒലിവിയർ ഗൗറിഞ്ചസ് പറഞ്ഞു.
ഇന്ത്യയുടെ വളർച്ച 2022ൽ 6.8 ശതമാനത്തിൽ നിന്ന് 2023ൽ 6.1 ശതമാനമായി കുറയും, അതിനുശേഷം 2024ൽ 6.8 ശതമാനമായി ഉയരുമെന്നാണ് ഐ എം എഫ് പ്രവചിക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഏഷ്യയിലെ വളർച്ച 2023ലും 2024ലും യഥാക്രമം 5.3 ശതമാനമായും 5.2 ശതമാനമായും ഉയരുമെന്ന് ആണ് പ്രതീക്ഷ.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications