എന്തുകൊണ്ടാണ് വിശ്വേശ്വരയ്യയുടെ ജന്മദിനം ഇന്ത്യ എഞ്ചിനീയർമാരുടെ ദിനമായി ആഘോഷിക്കുന്നു; അറിയാം
ആധുനിക ഇന്ത്യ അഭിമാനത്തോടെ ഓർക്കുന്ന എഞ്ചിനീയർ മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 നാണ് ഇന്ത്യ ദേശീയ എഞ്ചിനീയർ ദിനമായി ആഘോഷിക്കുന്നത്. ഇന്ത്യയ്ക്കൊപ്പം, ശ്രീലങ്കയിലും ടാൻസാനിയയിലും സെപ്റ്റംബർ 15 എഞ്ചിനീയർ ദിനമായി ആഘോഷിക്കുന്നുണ്ട്.
എഞ്ചിനീയറിംഗ് മേഖലയിൽ വിലപ്പെട്ട സംഭാവനകൾ അദ്ദേഹം നൽകി.എഞ്ചിനീയറിംഗ് മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് പുറമെ, ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എഞ്ചിനീയേഴ്‌സ് ഇന്ത്യ (IEI) പ്രകാരം "ഇന്ത്യയിലെ സാമ്പത്തിക ആസൂത്രണത്തിന്റെ മുൻഗാമി" എന്നും അദ്ദേഹം വിളിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ, "ഇന്ത്യയെ പുനർനിർമ്മിക്കുന്നു", "ഇന്ത്യയുടെ ആസൂത്രിത സമ്പദ്‌വ്യവസ്ഥ" എന്നിവ യഥാക്രമം 1920 ലും 1934 ലും പ്രസിദ്ധീകരിച്ചു. മൈസൂർ ദിവാനായിരിക്കെ 1915-ൽ നൈറ്റ് പുരസ്‌കാരം ലഭിച്ച അദ്ദേഹത്തിന് 1955-ൽ ഭാരതരത്‌ന ലഭിച്ചു.

1861 സെപ്റ്റംബർ 15 ന് കർണാടകത്തിലെ മുദനഹള്ളി ഗ്രാമത്തിൽ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച വിശ്വേശരയ്യ മദ്രാസ് സർവകലാശാലയിൽനിന്ന് ബിരുദവും പുണെയിലെ സയൻസ് കോളജിൽ നിന്ന് ഒന്നാം സ്ഥാനത്തോടെ സിവിൽ എൻജിനീയറിങ് ബിരുദവും നേടി. ബോംബെയിൽ പൊതുമരാമത്ത് വകുപ്പിൽ അദ്ദേഹം ജോലി ചെയ്തു.
ഈ കൊച്ചിന് ഇത് എന്നാ സൗന്ദര്യമാന്നേ...സാരിയില്‍ നാണത്തോടെ ആരതി പൊടി..
ജലസേചന രംഗത്തെ പ്രമുഖമായ പദ്ധതികൾക്കും അദ്ദേഹം രൂപം നൽകി. ബോംബെയിലും ഹൈദരാബാദിലും ജലസേചന സംവിധാനങ്ങളും അഴുക്കു ചാൽ മാർഗങ്ങളും രൂപകൽപന ചെയ്തു. ഇന്ത്യയിലെ ഇരുപത്തി അഞ്ചോളം പട്ടണങ്ങളിലും ഡാമുകളും കനാലുകളും നിർമിക്കാൻ അദ്ദേഹം നേതൃത്വം നൽകി. വെള്ളപ്പൊക്ക നിവാരണ ഗേറ്റുകൾ അദ്ദേഹത്തിന്റെ ആശയമായിരുന്നു.
'മനുഷ്യർ മരിക്കും. എന്നാൽ ആശയങ്ങൾ മരിക്കില്ല' എന്നു പറഞ്ഞ വിശ്വേശരയ്യയുടെ ആശയങ്ങൾ ഇന്ത്യയെ പുനർ നിർമിക്കുന്നതിൽ സുപ്രധാനമായ പങ്കാണ് വഹിച്ചിട്ടുള്ളത്. മൈസൂർ ദിവാനായിരുന്ന കാലത്ത് നിർമിച്ച കൃഷ്ണരാജസാഗർ അണക്കെട്ടും വൃന്ദാവൻ ഉദ്യാനവും കനാലുകളുമൊക്കെ മൈസൂരിന്റെ അഭിമാനമാണ്. മൈസൂരിൽ ആദ്യമായി പോളിടെക്നിക്ക് തുറന്നത് അദ്ദേഹം ആയിരുന്നു.
പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കണം എന്ന ആശയം അദ്ദേഹം നടപ്പിലാക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂറിനും മൈസൂർ സർവകലാശാലയ്ക്കും തുടക്കം കുറിച്ചു. സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി തൊഴിൽ സാധ്യതകൾ ഉണ്ടാക്കി. ഭക്ഷ്യ സുരക്ഷയ്ക്കായി നൂതനങ്ങളായ കൃഷിരീതികൾ കൊണ്ടുവന്നു. 1962 ൽ അദ്ദേഹം അന്തരിച്ചു.
ഭാരതത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്നമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. എൻജിനീയറിങ് രംഗത്തെ അസാധാരണ പ്രതിഭയായിരുന്ന വിശ്വേശരയ്യയുടെ പേരിൽ പല കണ്ടുപിടുത്തങ്ങളുടെയും പേറ്റന്റ് ഉണ്ടായിരുന്നു. എന്നാൽ തന്റെ കണ്ടത്തലുകളൊക്കെയും രാഷ്ട്ര ക്ഷേമത്തിനു വേണ്ടി സമർപ്പിച്ച അദ്ദേഹം റോയൽറ്റി ഇനത്തിൽ ഒരു രൂപ പോലും കൈപ്പറ്റിയിരുന്നില്ല. 2018-ൽ, ഗൂഗിൾ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഒരു ഡൂഡിൽ സമാരംഭിച്ചിരുന്നു.
-
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു












Click it and Unblock the Notifications