Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്കൂളിൽ നിന്ന് എന്നും പരാതി; മകനെ സോഡിയം നൈട്രേറ്റ് കലർന്ന പാനീയം നൽകി പിതാവ് കൊലപ്പെടുത്തി

പൂനെ: മഹാരാഷ്ട്രയിലെ സോലാപൂരിൽ 14 വയസ്സുള്ള മകനെ സോഡിയം നൈട്രേറ്റ് കലർന്ന പാനീയം നൽകി കൊലപ്പെടുത്തിയ കേസിൽ പിതാവിനെ അറസ്റ്റ് ചെയ്തു. ജനുവരി 13 ന് രാവിലെ പ്രതി വിജയ് ബട്ടു (43) മകനെ ബൈക്കിൽ കയറ്റി സോഡിയം നൈട്രേറ്റ് കലർത്തിയ ശീതളപാനീയം നൽകുകയായിരുന്നു. വിശാൽ അബോധാവസ്ഥയിലായപ്പോൾ വിജയ് മൃതദേഹം വീടിനടുത്തുള്ള അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞു.

വിശാൽ ബട്ടുവിനെ കുറിച്ച് സ്കൂളിൽ നിന്ന് നിരന്തരം പരാതികൾ വന്നിരുന്നതിനാൽ തനിക്ക് ദേഷ്യമുണ്ടായിരുന്നു എന്നാണ് പ്രതി വിജയ് പറയുന്നത്. മൊബൈലിൽ മോശം വീഡിയോകൾ കാണുന്നത്, പഠിക്കാതിരക്കുന്നത്, സഹോദരിയുമായി വഴക്കിടുന്നത് തുടങ്ങിയ കാരണങ്ങളെക്കെ പിതാവിനെ അസ്വസ്ഥനാക്കിയിരുന്നു. മകനെ കൊലപ്പെടുത്തിയ വിവരം പ്രതി ആദ്യം ഭാര്യയിൽ നിന്നും പോലീസിൽ നിന്നും മറച്ചുവെച്ചിരുന്നു.

case

ജനുവരി 13ന് വിജയിയും ഭാര്യയും മകനെ കാണാനില്ലെന്ന് പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദിവസങ്ങൾക്ക് ശേഷം ദമ്പതികളുടെ വീടിന് സമീപമുള്ള അഴുക്ക് ചാലിൽ നിന്ന് നിന്ന് കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെത്തി.

വിശാലിന്റെ ശരീരത്തിൽ നിന്ന് സോഡിയം നൈട്രേറ്റ് എന്ന വിഷാംശം കണ്ടെത്തിയതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതിന് പിന്നാലെ പോലീസ് കൊലക്കേസ് ര‍ജിസ്റ്റർ ചെയ്യുകയും വിജയുടെ വീട്ടുകാരെയും അയൽക്കാരെയും ചോദ്യം ചെയ്യുകയും ചെയ്തു.

" ജനുവരി 13 ന് വിശാൽ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വിജയിയും ഭാര്യ കീർത്തിയും ഒരാളെ കാണാനില്ലെന്ന് പരാതി നൽകി. അതേ ദിവസം തന്നെ അവന്റെ മ‍ൃതദേഹം തുൾജാപൂർ നകയ്ക്ക് സമീപമുള്ള റോഡിൽ നിന്ന് കണ്ടെത്തി, തുടർന്ന് അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. എന്നാലും ഞങ്ങൾക്ക് ചില മോശം കളികൾ നടന്നതായി അനുഭവപ്പെട്ടു. വിശാലിന്റെ പിതാവ് വിജയിൻ്റെ പെരുമാറ്റവും സംശയാസ്പദമായിരുന്നു. ഇയാളെ ചോദ്യം ചെയ്യാൻ കൊണ്ട് പോയി.

സോഡിയം നൈട്രേറ്റ് സോഡിയം നൈട്രേറ്റ് കലർത്തിയ ശീതളപാനീയം മകന് നൽകിയ ശേഷം തുൾജാപൂർ നാകയ്ക്ക് സമീപം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു," പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വിജയ് ബട്ടുവിനെ ജനുവരി 29 ന് അറസ്റ്റ് ചെയ്യുകയും പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണെന്ന് സീനിയർ ഇൻസ്പെക്ടർ രാജേന്ദ്ര കാരൻകോട്ട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+