തുരങ്കത്തിനുള്ളിലെ ആദ്യ ദിവസങ്ങൾ സഹിക്കാനാവുന്നതായിരുന്നില്ല: രക്ഷപ്പെട്ടെത്തിയ തൊഴിലാളികള്‍ പറയുന്നു
ഡെറാഡൂണ്‍: തുരങ്കത്തിനുള്ളിലെ ആദ്യ ദിവസങ്ങൾ വളരേയേറെ കഠിനമായിരുന്നുവെന്ന് ഉത്തരകാശി തുരങ്കത്തിൽ നിന്ന് രക്ഷപ്പെട്ടെത്തിയ തൊഴിലാളി. "ആദ്യത്തെ അഞ്ച് മുതൽ ആറ് ദിവസം വരെ ബുദ്ധിമുട്ടായിരുന്നു. എന്നിരുന്നാലും, ഞങ്ങൾക്ക് ശരിയായ ഭക്ഷണം ലഭിച്ചു, ഞങ്ങളുടെ മനോവീര്യം ശക്തമായിരുന്നു. ഒടുവില്‍ ഞാന്‍ എന്റെ കുടുംബത്തെ കണ്ടു" തുരങ്കത്തിൽ നിന്ന് പുറത്തിറങ്ങിയ വിശാൽ എന്ന തൊഴിലാളിയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ ടിവി റിപ്പോർട്ട് ചെയ്യു.
വിശാലും മറ്റ് 40 തൊഴിലാളികളും തുരങ്കത്തിനുള്ളിൽ കുടുങ്ങിയ നവംബർ 12 ന് മാറ്റിവെച്ച ദീപാവലി ആഘോഷം അദ്ദേഹവും കുടുംബവും ഇന്നലെ ആഘോഷിക്കുകയും ചെയ്തു. ഹിമാചൽ പ്രദേശിലെ മാണ്ഡി സ്വദേശിയാണ് വിശാൽ. മകന്‍ ഉള്‍പ്പെടേയുള്ളവരെ വിജയകരമായി രക്ഷപ്പെടുത്തി പുറത്ത് എത്തിച്ചതിന് ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സർക്കാരുകൾക്ക് വിശാലിന്റെ അമ്മ ഊർമ്മിള നന്ദി പറയുകയും ചെയ്യുന്നു.

"ഉത്തരാഖണ്ഡിലെയും ഹിമാചൽ പ്രദേശിലെയും സർക്കാരുകളിൽ ഞാൻ വളരെ സന്തുഷ്ടയാണ്. അവർക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നു," അവർ ഒരു വീഡിയോയിൽ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേന (എൻ ഡി ആർ എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ് ഡി ആർ എഫ്), സൈന്യം, ഭൂഗർഭ തുരങ്ക വിദഗ്ധർ തുടങ്ങിയവരുടെ പ്രവർത്തന ഫലമായി 17 ദിവസത്തെ രക്ഷാപ്രവർത്തനത്തിന് ശേഷമായിരുന്നു തുരങ്കത്തില്‍ കുടുങ്ങിയ എല്ലാവരെയും ഇന്നലെ വൈകുന്നേരത്തോടെ രക്ഷപ്പെടുത്തിയത്.
സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെയും ഇന്നലെ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ദീപാവലി ദിനമായ നവംബർ 12 ന് പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ ഉത്തരകാശിയിലെ സിൽക്യാര-ദണ്ഡൽഗാവിൽ നിർമ്മാണത്തിലിരിക്കുന്ന 4.5 കിലോമീറ്റർ തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നിരുന്നു. ഇതിന് ശേഷം ആഘോഷത്തില്‍ തയ്യാറെടുക്കാൻ തുരങ്കത്തിൽ നിന്ന് ഇറങ്ങാനൊരുങ്ങുമ്പോഴാണ് 41 തൊഴിലാളികൾ കുടുങ്ങിയത്.
"ദീപാവലി ഉത്സവമായതിനാൽ, ബാക്കിയുള്ള തൊഴിലാളികൾ നേരത്തെ പോയിരുന്നു, അല്ലാത്തപക്ഷം തൊഴിലാളികളുടെ എണ്ണം സാധാരണയായി 400 ന് അടുത്താകുമായിരുന്നു", രക്ഷപ്പെടുത്തിയ തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി), സത്‌ലജ് ജൽ വിദ്യുത് നിഗം ലിമിറ്റഡ് (എസ്‌ജെവിഎൻഎൽ), റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ), നാഷണൽ ഹൈവേ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്ഐഡിസിഎൽ) കേന്ദ്രത്തിന്റെയും ഉത്തരാഖണ്ഡ് സർക്കാരിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ടെറി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് (THDCL) പ്രത്യേക ചുമതലകൾ നൽകി.
അതേസമയം, സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്ക് സർക്കാർ ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. ആശുപത്രിയിൽ ചികിൽസയ്‌ക്കും വീട്ടിലേക്കു പോകുന്നതിനുമുള്ള മുഴുവൻ സജ്ജീകരണങ്ങളും ഒരുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications