Get Updates
Get notified of breaking news, exclusive insights, and must-see stories!

കാശ്മീര്‍ പൂഞ്ചില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍; മലയാളിജവാനടക്കം അഞ്ച് ജവാന്മാര്‍ക്ക്‌ വീരമൃത്യു

ജമ്മു കാശ്മീര്‍: ജമ്മുകാശ്മീരിലെ പുഞ്ചില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും ഉള്‍പ്പെടുന്നു. കൊട്ടാരക്കര ഓണവട്ടം സ്വദേശി വൈശാഖാണ് വീരമൃത്യു വരിച്ചത്. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സൂറന്‍കോട്ടിലെ ദേരാ കി ഗാലിക്ക് സമീപമുള്ള ഗ്രാമത്തില്‍ തിരച്ചില്‍ നടത്തവെയാണ് സൈനികര്‍ക്ക് വെടിയേറ്റത്. ഒളിച്ചിരുന്ന ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍, മറ്റ് റാങ്കിലുള്ള നാല് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാര്‍ വെടിയേറ്റത്. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഇവര്‍ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. നിയന്ത്രണ രേഖയും കടന്ന് ആയുധങ്ങളുമായി നുഴഞ്ഞ് കയറിയ ഭീകരര്‍ ചാര്‍മര്‍ കാട്ടിലുണ്ടെന്ന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നുവെന്ന് ആര്‍മി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീവ്രവാദികള്‍ രക്ഷാപ്പെടാന്‍ സാധ്യതയുള്ള എല്ലാ വഴികളും അടച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സുബേദാര്‍ ജസ്വീന്തര്‍ സിംഗ്, വൈശാഖ് എച്ച്, സരാജ് സിംഗ്, ഗജ്ജന്‍ സിംഗ്, മന്ദീപ് സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചവരെന്ന് സൈന്യം അറിയിച്ചു.

05

ഇന്ന് രാവിലെയാണ് ഭീകരരും സൈന്യയുമായി ഏറ്റുമുട്ടിയത്. വെടിയേറ്റ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറേയും മറ്റ് നാല് പട്ടാളക്കാരെയും ഗുരുതരമായ പരിക്കുള്ളതിനാല്‍ അടുത്തുള്ള മെഡിഡക്കല്‍ സെന്ററിലേക്ക് പെട്ടെന്ന് തന്നെ എത്തിച്ചിരുന്നുവെന്ന് ഡിഫന്‍സ് പിആര്‍ഒ കോള്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും നടക്കുന്ന സ്ഥലമാണ് ഇവിടമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം സുരക്ഷാ സേനയും ബിഎസ്എഫും, ആര്‍മിയും നടത്തിയ ഓപ്പറേഷനില്‍ മേന്ദര്‍ ഏരിയയില്‍ ഒളിപ്പിച്ച് വച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. രണ്ട് എകെ 47 തോക്ക്, നാല് എകെ 47 വെടിയുണ്ടകള്‍, ഒരു ചൈനീസ് തോക്ക്, 1ജ ചൈനീസ് തോക്ക് വെടിയുണ്ടകള്‍, നാല് ചൈനീസ് ഗ്രനേഡുകള്‍, 16 മെറ്റര്‍ കോര്‍ഡക്‌സ്, 257 എകെ 47 അമ്യൂണിസേഷന്‍ ഉറകള്‍, 68 ചാനീസ് അമ്യൂണിസേഷന്‍ ഉറകള്‍, രണ്ട് മൊബൈല്‍ ഫോണ്‍, 12 വോള്‍ട്ട് മൊബൈല്‍ ചാര്‍ജര്‍, 9 വോള്‍ട്ട് ബാറ്ററി എന്നിവയാണ് കണ്ടെത്തിയത്.

രജൗരിയില്‍ നിന്നാണ് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ക്ക് വെടിയേറ്റത്. ആഗസ്റ്റ് 19ന് തന്‍മന്‍ഡ കന്‍ഗൊട്ട ഏരിയയില്‍ ഒരു ഭീകരനെയും വധിച്ചിരുന്നു. ഇതേ സ്ഥലത്ത് വച്ച് തന്നെ ആഗസ്റ്റ് 16ന് ലഷ്‌കറെ ത്വയ്ബ ഭീകരവാദികളായ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ജൂലൈ എട്ടിന് നടന്ന നുഴഞ്ഞ് കയറ്റം സുരക്ഷാ സേന തടഞ്ഞതിനാല്‍ സായുധരായ രണ്ട് ആര്‍മി ജവാന്‍മാരെ ഭീകരവാദികള്‍ കൊലപ്പെടുത്തിയിരുന്നു. നാല് തീവ്രവാദികളാണ് പ്രദേശത്ത് ഉണ്ടായിരുന്നതെന്നും രണ്ട് തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചതായുമാണ് പുറത്ത് വരുന്ന വിവരം. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സതീന്ദര്‍ കൗര്‍, അധ്യാപകനായ ദീപക് ചാന്ദ് എന്നിവരെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് സംഭവം. ശ്രീനഗറിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് രണ്ട് അധ്യാപകരെയും ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. സഫ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ആക്രമണമുണ്ടായത്. സ്‌കൂളിനുള്ളിലേക്ക് പ്രവേശിച്ച ഭീകരര്‍ അധ്യാപകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ജമ്മു കശ്മീരിലെ അനന്ത്‌നാഗിലും ബന്ദിപോറയിലും നടന്ന മറ്റു രണ്ട് ഏറ്റുമുട്ടലുകളില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിട്ടുണ്ട്. അനന്തനാഗിലും ബന്ദിപോറയില്‍ ഹാജിന്‍ പ്രദേശത്തും നടന്ന ഏറ്റുമുട്ടിലിലാണ് രണ്ട് ഭീകരെ വധിച്ചത്. തുടര്‍ച്ചയായ ഭീകരാക്രമണങ്ങളില്‍ ഏഴ് സാധാരണക്കാരുടെ ജീവന്‍ നഷ്ടമായതിന് പിന്നാലെയാണ് സുരക്ഷ സേന ഭീകരര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഭീകരര്‍ക്കായി തിരച്ചിലും ആരംഭിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+