മഴയും വെള്ളപ്പൊക്കവും തടസമായി; ഗൗരി ലങ്കേഷിനെ കൊലചെയ്യാന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്താനാകാതെ പോലീസ്
മുംബൈ: ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് വസായ് കടലിടുക്കില്‍ നിന്നും കണ്ടെത്താനാകാതെ അന്വേഷണ സംഘം. കേസിലെ സുപ്രധാന തെളിവായ തോക്ക് പ്രതി ശരദ് കലാസ്കർ വസായ് കടലിടുക്കിൽ ഉപേക്ഷിച്ചെന്നാണ് സിബിഐ കണ്ടെത്തല്‍. ഇത്തവണ ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും ആയുധം കണ്ടെത്താനുള്ള ശ്രമം ദുഷ്കരമാക്കിയെന്ന് അന്വേഷണം സംഘം പറയുന്നു.

7.65 എംഎം തോക്കാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താന്‍ പ്രതി ഉപയോഗിച്ചത്. ഇത് മുംബൈക്ക് സമീപമുള്ള വസായ് കടലിടുക്കിലാണ് പ്രതികള്‍ ഉപേക്ഷിച്ചതെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഇത് കണ്ടെടുക്കാന്‍ 2.26 കോടി രൂപ വേണമെന്നാണ് കണക്കാക്കപ്പെടുന്നത്. തിരച്ചിലിനായി കര്‍ണാടകവും മഹാരാഷ്ട്രയും 30:70 അനുപാതത്തില്‍ ചെലവ് വഹിക്കും.
മുംബൈ-നാസിക് ഹൈവേയിൽ നിന്നാണ് തോക്ക് കടലിടുക്കിലേക്ക് എറിഞ്ഞതെന്നാണ് പ്രതി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. അതേസമയം ഇത്തവണത്തെ കാലവര്‍ഷക്കെടുതിയില്‍ ഈ പാലവും തകര്‍ന്നിരുന്നു. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ മഴയ്ക്കും വെള്ളപ്പൊക്കത്തിനുമാണ് വസായ് മേഖല സാക്ഷ്യം വഹിച്ചത്.
എന്നാല്‍ പ്രതികൂല സാഹചര്യത്തിലും തോക്കിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കാനാണ് അന്വേഷണ സംഘത്തിന്റെ തിരുമാനം. ഗൗരി ലങ്കേഷ് വധക്കേസില്‍ ഇതുവരെ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തീവ്ര ഹിന്ദുത്വത്തിനെതിരെ അതിശക്തമായ നിലപാടെടുത്തതിനാണ് ഗൗരി ലങ്കേഷ്, നരേന്ദ്ര ദാഭോൽക്കർ,സ ഗോവിന്ദ് പാൻസരെ,എംഎം കല്‍ഭുര്‍ഗി എന്നിവരെ കൊലപ്പെടുത്തിയത്.
2017 സെപ്റ്റംബർ അഞ്ചിനാണ് ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള വസതിയിൽ ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. 2013 ഓഗസ്റ്റില്‍ ധാഭോല്‍ക്കർ പുണെയിലും 2015 ഫെബ്രുവരിയില്‍ ഗോവിന്ദ് പന്‍സാരെയും അതേ ഓഗസ്റ്റില്‍ ധാര്‍വാഡില്‍ പ്രൊഫസര്‍ എംഎം കല്ഭുര്ഗിയും വെടിയേറ്റ് മരിക്കുകയായിരുന്നു. സംഭവങ്ങള്‍ക്ക് പിന്നില്‍ സമാനതകള്‍ ഉണ്ടെന്ന് മഹാരാഷ്ട്ര, കര്‍ണാടക അന്വേഷണ സംഘങ്ങളും സിബിഐയും കണ്ടെത്തിയിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications