Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില തുടര്‍ച്ചയായി താഴേക്ക്; ഇപ്പോള്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കാന്‍ പാടില്ല, കാരണം?

2025 ന്റെ തുടക്കം തൊട്ട് അസാധാരണമായ കുതിപ്പാണ് സ്വര്‍ണം നടത്തിയത്. ഏകദേശം 30 ശതമാനത്തോളം നേട്ടമാണ് സ്വര്‍ണം ഈ വര്‍ഷം ഇതുവരെ കൈവരിച്ചത്. എന്നാല്‍ ലോകമെമ്പാടുമുള്ള സുരക്ഷിത നിക്ഷേപ ആവശ്യകത കുറഞ്ഞതിനാല്‍ സ്വര്‍ണം അതിന്റെ കുതിപ്പിന് താല്‍ക്കാലികമായെങ്കിലും വിരാമമിട്ട നിലയിലാണ്. ഓഹരികള്‍ പോലുള്ള അപകടസാധ്യതയുള്ള നിക്ഷേപങ്ങള്‍ വീണ്ടും ആകര്‍ഷണീയമാകുകയാണ്.

എങ്കിലും വൈവിധ്യമാര്‍ന്ന പോര്‍ട്ട്ഫോളിയോയില്‍ സ്വര്‍ണം അതിന്റെ തന്ത്രപരമായ പ്രാധാന്യം നിലനിര്‍ത്തുന്നു. ആഭരണ ഓഹരികള്‍, സ്വര്‍ണ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍, മള്‍ട്ടി-അസറ്റ് അലോക്കേഷന്‍ ഫണ്ടുകള്‍ എന്നിങ്ങനെ സ്വര്‍ണത്തിന് എക്‌സ്‌പോഷര്‍ എടുക്കുന്നതിന് മൂന്ന് പ്രധാന ഓപ്ഷനുകളുണ്ട്. എന്നിരുന്നാലും, ഈ ഘട്ടത്തില്‍ ഏറ്റവും ഉചിതമായ മാര്‍ഗം മള്‍ട്ടി-അസറ്റ് ഫണ്ടുകളിലൂടെയും സ്വര്‍ണത്തിന് വിവേകപൂര്‍വ്വമായ വിഹിതം നല്‍കുന്നതിലൂടെയുമാണ്.

Gold Rate

ഇടിഎഫുകള്‍ അല്ലെങ്കില്‍ ഫിസിക്കല്‍ ഹോള്‍ഡിംഗുകള്‍ വഴി സ്വര്‍ണത്തിലേക്ക് നേരിട്ട് എക്‌സ്‌പോഷര്‍ ചെയ്യുന്നത് അഭികാമ്യമല്ലായിരിക്കാം എന്നാണ് ഇന്‍വെസ്‌കോ അസറ്റ് മാനേജ്മെന്റ് (ഇന്ത്യ) ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ താഹെര്‍ ബാദ്ഷാ പറയുന്ന്. അതേസമയം സ്വര്‍ണത്തിനായുള്ള പ്രവണത ഇപ്പോഴും ഉയര്‍ന്നതായതിനാല്‍, വിഹിതം കുറയ്ക്കുന്നതിനെക്കുറിച്ചും ഒരാള്‍ അറിഞ്ഞിരിക്കണം.

മള്‍ട്ടി-അസറ്റ് ഫണ്ടുകളില്‍ സ്വര്‍ണത്തില്‍ 5% മാത്രമേ എക്‌സ്‌പോഷര്‍ നിര്‍ദ്ദേശിക്കൂ എന്ന് ഐസിഐസിഐ സെക്യൂരിറ്റീസിലെ റീട്ടെയില്‍ റിസര്‍ച്ച് മേധാവി പങ്കജ് പാണ്ഡെ പറഞ്ഞു. നേരത്തെ ഇത് 15% ആയിരുന്നു. സ്വര്‍ണ വിലയില്‍ കാര്യമായ തിരുത്തലുകള്‍ ഉണ്ടായാല്‍ മാത്രമേ നിക്ഷേപകര്‍ സ്വര്‍ണ ഇടിഎഫുകളെ പരിഗണിക്കാവൂ എന്നും ബാദ്ഷാ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആഭരണ ഓഹരികള്‍ക്ക് ഈ പരിഗണന പോലും അദ്ദേഹം നല്‍കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ' ഇക്കാര്യത്തില്‍ ഞാന്‍ മറ്റൊരു പാദം വരെ കാത്തിരിക്കും. ഒന്നുകില്‍ അവയുടെ മൂല്യനിര്‍ണ്ണയം കുത്തനെ ശരിയാകും, അല്ലെങ്കില്‍ ഞാന്‍ ആഭരണ ഓഹരികള്‍ വാങ്ങാന്‍ തിടുക്കം കാണിക്കുന്നില്ല', അദ്ദേഹം പറഞ്ഞു. പ്രധാന ആഭരണ ഓഹരികള്‍ കഴിഞ്ഞ വര്‍ഷത്തെ ശരാശരി മൂല്യനിര്‍ണ്ണയത്തേക്കാള്‍ മുകളിലാണ് വ്യാപാരം നടത്തുന്നത്.

എന്നിരുന്നാലും സ്ഥിരതയുള്ള സ്വര്‍ണ വില ആഭരണം വാങ്ങുന്നവര്‍ക്ക് ഒരു അനുഗ്രഹമായിരിക്കും എന്ന് ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്‍ (ഐബിജെഎ) വൈസ് പ്രസിഡന്റ് അക്ഷ കാംബോജ് പറഞ്ഞു. അടുത്ത കുറച്ച് മാസങ്ങളില്‍ സ്വര്‍ണ വില സ്ഥിരമായി തുടരുകയാണെങ്കില്‍ ഉപഭോക്തൃ വാങ്ങലില്‍ ശക്തമായ വര്‍ധനവ് പ്രതീക്ഷിക്കാം. പ്രത്യേകിച്ച് വരാനിരിക്കുന്ന ഉത്സവ, വിവാഹ സീസണില്‍,' കാംബോജ് പറഞ്ഞു.

വിലയില്‍ കൂടുതല്‍ സെന്‍സിറ്റീവ് ആയ സ്വര്‍ണ്ണത്തെ പരമ്പരാഗത നിക്ഷേപ മാര്‍ഗമായി കാണുന്ന, എന്‍ട്രി ലെവല്‍ ടയര്‍ 2, ടയര്‍ 3 ഉപഭോക്താക്കള്‍ക്ക് സ്ഥിരതയുള്ള വിലകള്‍ അര്‍ത്ഥവത്തായി ഗുണം ചെയ്യും. ഇടത്തരം വരുമാനമുള്ള ഉപഭോക്താക്കള്‍ക്ക് മാനസികമായി സന്തോഷം നല്‍കുന്ന ഒരു ഇടമായ 50,000 രൂപയില്‍ താഴെയുള്ള ആഭരണ വിഭാഗം ഇപ്പോള്‍ നിരവധി പാദങ്ങളായി തളര്‍ച്ചയിലാണ്.

ഉയര്‍ന്ന സ്വര്‍ണ വില ആഭരണ ആവശ്യകതയെ ബാധിച്ചു എന്നാണ് തനിഷ്‌ക് ചൂണ്ടിക്കാട്ടുന്നത്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഡിമാന്‍ഡ് കുറഞ്ഞു. ഇത് അതിന്റെ വോളിയം വളര്‍ച്ചയെ ബാധിച്ചു. സ്വര്‍ണ്ണ വില 30-40% ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ആഭരണ ബിസിനസ് വരുമാനം വര്‍ഷം തോറും 20% വര്‍ധിച്ചു. എന്നാല്‍ ഏപ്രിലില്‍ 10 ഗ്രാമിന് ഒരു ലക്ഷം രൂപ എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കായതിനാല്‍ ചില്ലറ സ്വര്‍ണ വില്‍പന 5% കുറഞ്ഞു.

ഉയര്‍ന്ന സ്വര്‍ണ വിലകള്‍ സ്റ്റഡ് ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഡിമാന്‍ഡ് കുറയ്ക്കുന്നതിനും കാരണമായി. ഇനി മുതല്‍ സ്വര്‍ണ വില കുറയുന്നത് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന മൂല്യം മെച്ചപ്പെടുത്തുകയും ആഭരണ കമ്പനികളുടെ ലാഭക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് കാംബോജ് പറഞ്ഞു. എന്നിരുന്നാലും, ഒന്നാം പാദത്തില്‍ ഇതുവരെ ആഭരണങ്ങളുടെ ആവശ്യകത കുറഞ്ഞിട്ടുണ്ട്.

അതേസമയം ദുര്‍ബലമായ ആഗോള സാമ്പത്തിക വളര്‍ച്ചയും അതിര്‍ത്തി കടന്നുള്ള ദുര്‍ബലമായ ബന്ധങ്ങളും സ്വര്‍ണ്ണത്തിനുള്ള സുരക്ഷിത താവള ആവശ്യകതയ്ക്ക് ഇന്ധനം നല്‍കുന്നത് തുടരുന്നതിനാല്‍ 2025 അവസാനത്തോടെ അന്താരാഷ്ട്ര സ്വര്‍ണ വില ഔണ്‍സിന് 3,500 ഡോളറിലെത്തുമെന്ന് പ്രവചനമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+