Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഇനി കുറയാന്‍ പോകുന്നില്ല... വാങ്ങാതിരിക്കുന്നതും അബദ്ധം: വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ സിഇഒ

സ്വര്‍ണത്തെ സുരക്ഷിതമായ നിക്ഷേപമായാണ് എല്ലാവരും കാണുന്നത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡേവിഡ് ടൈറ്റിന്റെ അഭിപ്രായത്തില്‍ ഒരു പോര്‍ട്ട്ഫോളിയോയില്‍ ഉണ്ടായിരിക്കേണ്ട ഒരു പ്രധാന ആസ്തി വിഭാഗമാണ് സ്വര്‍ണം. കേന്ദ്ര ബാങ്കിംഗ് സമൂഹം പോലും അതിനെ അങ്ങനെയാണ് കാണുന്നത് എന്നാണ് ഗ്ലോബല്‍ വെല്‍ത്ത് സമ്മിറ്റ് 2025 ല്‍ പങ്കെടുത്ത് കൊണ്ട് അദ്ദേഹം പറഞ്ഞത്.

സ്വര്‍ണ വില ഈ വര്‍ഷം ഇതുവരെ 12 ശതമാനത്തിലധികം ഉയര്‍ന്ന് റെക്കോര്‍ഡ് ഉയരത്തിലെത്തി. മാര്‍ച്ച് 6 ന്, യുഎസ് തൊഴില്‍ റിപ്പോര്‍ട്ടുകള്‍ക്ക് മുന്നോടിയായി സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വ്യാപാരം സ്ഥിരമായി നടന്നു. ഇസിബി നിരക്ക് കുറയ്ക്കലും ഡോളര്‍ സൂചികയിലെ ബലഹീനതയും ആണ് വിലകളെ പിന്തുണച്ചത്. ആഗോള ദീര്‍ഘകാല സോവറിന്‍ കടം ഏകദേശം 76 ട്രില്യണ്‍ ഡോളറിലെത്തി.

Gold Price

അതിലേക്ക് 13 ട്രില്യണ്‍ ഡോളര്‍ കൂടി കൂട്ടിച്ചേര്‍ക്കാന്‍ പോകുന്നു. താരിഫുകളും പണപ്പെരുപ്പ സമ്മര്‍ദ്ദവും ആ കടത്തിന് ധനസഹായം നല്‍കുന്നതിനെ ആളുകള്‍ക്ക് വളരെ പ്രസക്തമാക്കുന്നു. ആ വിടവിലേക്ക് എപ്പോഴും കാലെടുത്തുവയ്ക്കുന്ന ഒരു ആസ്തി സ്വര്‍ണമാണ്. സ്വര്‍ണ വില ഉയരുന്നതിന് ഒരു ബദല്‍ താന്‍ കാണുന്നില്ല എന്നും ടൈറ്റ് പറഞ്ഞു. ഇന്ത്യയില്‍ മാത്രമല്ല, ചൈനയിലും ജപ്പാനിലും സ്വര്‍ണ്ണ ഇടിഎഫ് വിപണി വളരാന്‍ സഹായിക്കുന്ന ഒരു വലിയ അവസരമുണ്ട്.

ഇതുവരെ സ്വര്‍ണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ലാത്ത നിരവധി സ്ഥാപനങ്ങള്‍, അസറ്റ് മാനേജര്‍മാര്‍, മ്യൂച്വല്‍ ഫണ്ടുകള്‍, മൂലധന ശേഖരം എന്നിവയുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജപ്പാനിലെ പഴയ തലമുറ സാമ്പത്തികമായി സാക്ഷരരായ യുവതലമുറയ്ക്ക് അവരുടെ സമ്പത്ത് കൈമാറുന്നത് ആളുകളെ സ്വര്‍ണത്തിലേക്ക് മാറാന്‍ സഹായിച്ചേക്കാമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ചൈനയില്‍ ഇന്‍ഷുറന്‍സ് വ്യവസായത്തെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള സാധ്യത തുറന്നുകൊടുത്തിരിക്കുന്നു. ഇന്ത്യയില്‍, തുടര്‍ച്ചയായ സെന്‍ട്രല്‍ ബാങ്ക് വാങ്ങലുകളില്‍ നിന്നാണ് ഈ മുന്നേറ്റം ഉണ്ടാകാന്‍ പോകുന്നത്. 'ഇന്ത്യയില്‍ നിങ്ങള്‍ക്ക് ഒരു വലിയ യുവതലമുറയുണ്ട്. എന്നാല്‍ അധിക മുന്നേറ്റം രണ്ട് കാര്യങ്ങളില്‍ നിന്നാണ് ഉണ്ടാകാന്‍ പോകുന്നത്. ഒന്ന്, തുടര്‍ച്ചയായ സെന്‍ട്രല്‍ ബാങ്ക് വാങ്ങല്‍.

അവര്‍ക്ക് ഇപ്പോഴും സ്വര്‍ണ്ണവുമായി താരതമ്യേന കുറഞ്ഞ എക്‌സ്‌പോഷര്‍ ആണുള്ളത്. സാമ്പത്തിക, ഭൗമരാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ നിങ്ങളെപ്പോലെ തന്നെ അവര്‍ അവരുടെ കരുതല്‍ ശേഖരം കൈകാര്യം ചെയ്യുന്നു. അതിനാല്‍ അവര്‍ തുടര്‍ന്നും ശേഖരിക്കുമെന്ന് ഞാന്‍ കരുതുന്നു,' അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ആദ്യം കേന്ദ്ര സര്‍ക്കാര്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരുന്നു.

ഭൗതിക സ്വര്‍ണ്ണത്തിന് പകരമായി 2015 നവംബറില്‍ എസ്ജിബി പദ്ധതി അവതരിപ്പിച്ചത്. നിക്ഷേപകര്‍ക്ക് എസ്ബിജികള്‍ വളരെ വിജയകരമായിരുന്നുവെന്നും എന്നാല്‍ ഒരുപക്ഷേ സര്‍ക്കാരിന് അത്ര വിജയകരമല്ലായിരിക്കാം എന്നും അദ്ദേഹം പറഞ്ഞു. ''സോവറിന്‍ സ്വര്‍ണ്ണ ബോണ്ടുകള്‍ക്ക് പകരമാകാന്‍ പോകുന്നത് ഇടിഎഫുകളായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. അവ 100 ശതമാനം സ്വര്‍ണ്ണ പിന്തുണയുള്ളവയാണ്. സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്നതിനുള്ള വളരെ സുരക്ഷിതമായ മാര്‍ഗമാണിത്,'' അദ്ദേഹം പറഞ്ഞു.

1953 മുതല്‍ യുഎസിലെ ഫോര്‍ട്ട് നോക്‌സിലെ സ്വര്‍ണ്ണ ശേഖരത്തെക്കുറിച്ച് യുഎസ് സര്‍ക്കാര്‍ പൂര്‍ണ്ണവും സ്വതന്ത്രവുമായ ഓഡിറ്റ് നടത്തിയിട്ടില്ല എന്നതിനെക്കുറിച്ച് സമീപകാലത്ത് ഒരു വിവാദം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത് സ്വര്‍ണ്ണത്തിന്റെ ഒരു ഭാഗമോ മുഴുവനായോ കാണാതാവുകയോ രഹസ്യമായി പാട്ടത്തിന് നല്‍കുകയോ ചെയ്തിരിക്കാമെന്ന ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി.

ഫോര്‍ട്ട് നോക്‌സിന് ഈ സ്വര്‍ണ്ണ ശേഖരം ഉണ്ടോ എന്ന് ചോദ്യത്തിന് അതെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. '100 ശതമാനം അതെ എന്ന് ഞാന്‍ പറയും. അങ്ങനെയല്ല എന്ന് പറയുന്നത് അസംബന്ധമാണ്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള രണ്ട് വലിയ സ്വര്‍ണ്ണ ഇടിഎഫുകളായ ജിഎല്‍ഡിയും ജിഎല്‍ഡിഎമ്മും ആണെങ്കിലും, ഞങ്ങളുടെ കൈവശം സ്വര്‍ണ്ണമില്ലെന്ന് പറയുന്നവര്‍ ഇപ്പോഴും ഉണ്ട്,' ടൈറ്റ് പറഞ്ഞു.

അമേരിക്കന്‍ ഡോളറിനും സ്വര്‍ണ്ണത്തിനും പകരമായി ബിറ്റ്‌കോയിന്‍ ഉപയോഗിക്കുന്ന പ്രവണത സമീപ വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഒരു വിശദീകരണവുമില്ലാതെ ആളുകള്‍ അവരുടെ സ്വകാര്യ സമ്പത്ത് ഡിജിറ്റല്‍ കോഡിന്റെ ഒരു പരമ്പരയില്‍ നിക്ഷേപിക്കുന്നതില്‍ തനിക്ക് അല്‍പ്പം അത്ഭുതം തോന്നിയിട്ടുണ്ടെന്നും ടൈറ്റ് പറഞ്ഞു. ബിറ്റ്‌കോയിന്‍ പൂജ്യത്തിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും ഉള്ളിന്റെ ഉള്ളില്‍ അറിയാം.

'അത് തകരുമെന്ന് പറയുന്ന ആളുകളില്‍ ഒരാളാകാന്‍ ഞാന്‍ പോകുന്നില്ല. അത് ശാശ്വതമായിരിക്കാം, പക്ഷേ ഞാന്‍ അതിനെ ഒരു ഊഹക്കച്ചവട ഉപകരണം മാത്രമായി കാണുന്നു. അത് എനിക്ക് ഒരു മൂല്യശേഖരമായിരിക്കില്ല. സ്വര്‍ണം നിങ്ങള്‍ ജീവിതകാലം മുഴുവന്‍ കൈവശം വയ്ക്കുന്ന ഒന്നാണ്. അത് എല്ലായ്‌പ്പോഴും പോര്‍ട്ട്‌ഫോളിയോയുടെ ഭാഗമാകണം. കൗണ്‍സിലിന്റെ ഔദ്യോഗിക വീക്ഷണം 7-8 ശതമാനമാണെങ്കിലും ഒരാളുടെ പോര്‍ട്ട്‌ഫോളിയോയുടെ 10 മുതല്‍ 15 ശതമാനം വരെ സ്വര്‍ണം വേണം എന്ന് താന്‍ പറയും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+