Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തില്‍ ആര് വീഴും ആര് വാഴും; ചര്‍ച്ചയാകുന്ന ഘടകങ്ങള്‍, തിരഞ്ഞെടുപ്പ് ആവേശത്തിന് തുടക്കം

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടന്നിരിക്കുകയാണ്. ഈ വര്‍ഷം ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചത്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് ഡിസംബര്‍ 1 നും ഡിസംബര്‍ 5 നും നടക്കും. 2022 ഡിസംബര്‍ 8 ന് ആണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുക. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരരംഗത്തെത്തിയതോടെ ബിജെപി, കോണ്‍ഗ്രസ് തുടങ്ങിയ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംസ്ഥാനത്ത് വലിയ വെല്ലുവിളികളാണ് സൃഷ്ടിച്ചിരിക്കുന്നത്.

1

നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സര്‍ക്കാരിനെതിരെയുള്ള ജനവിരുദ്ധ വികാരം പുറത്തെടുക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. പണപ്പെരുപ്പം, തൊഴിലില്ലായ്മ അടക്കമുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കാനാണ് പാര്‍ട്ടികളുടെ തീരുമാനം. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന ചില വിഷയങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

നരേന്ദ്ര മോദി

നരേന്ദ്ര മോദി

2001 മുതല്‍ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ബി ജെ പിയെ സംബന്ധിച്ച് ഒരു ട്രംപ് കാര്‍ഡാണ്. നരേന്ദ്ര മോദി മുഖ്യമന്ത്രി കസേര വിട്ടിട്ട് എട്ട് വര്‍ഷമായി, എന്നാല്‍ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ അദ്ദേഹത്തിന്റെ സ്വാധീനം ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി വലിയ നിര്‍ണായക ഘടകമാകുമെന്ന് നിരവധി രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

ബില്‍കിസ് ബാനോ കേസ്

ബില്‍കിസ് ബാനോ കേസ്

സംഘപരിവാറിന്റെ ഹിന്ദുത്വ പരീക്ഷണശാലയായാണ് ഗുജറാത്തിനെ പണ്ടുമുതലേ കണക്കാക്കുന്നത്. ബില്‍ക്കിസ് ബാനോ കൂട്ടബലാത്സംഗ കേസിലും കൊലപാതക കേസിലും ശിക്ഷിക്കപ്പെട്ട പ്രതികളുടെ ശിക്ഷ ഇളവ് ചെയ്തതിന്റെ ആഘാതം ന്യൂനപക്ഷ സമുദായങ്ങളില്‍ ചര്‍ച്ചയാകും. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണിത്.

ഭരണ വിരുദ്ധ വികാരം

ഭരണ വിരുദ്ധ വികാരം

1998 മുതലുള്ള 24 വര്‍ഷത്തെ ബി ജെ പി ഭരണം സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതൃപ്തി വര്‍ധിപ്പിക്കാന്‍ ഇടയാക്കിയതായി രാഷ്ട്രീയ നിരീക്ഷകര്‍ക്ക് അഭിപ്രായമുണ്ട്. ബി ജെ പി ഭരിച്ചിട്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും വിലക്കയറ്റവും തൊഴിലില്ലായ്മയും ജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ഹരി ദേശായി പറഞ്ഞിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം വലിയ രീതിയില്‍ ചര്‍ച്ചയാകും.

മോര്‍ബി തൂക്കുപാല തകര്‍ച്ച

മോര്‍ബി തൂക്കുപാല തകര്‍ച്ച

മോര്‍ബിയില്‍ 135 പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാലം തകര്‍ച്ച ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ വലിയ രീതിയില്‍ സ്വാധീനിക്കും. ഇത് ഭരണകൂടവും സമ്പന്നരായ ബിസിനസുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പുറത്തെത്തിച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോകുന്ന ജനങ്ങളുടെ മനസില്‍ ഈ വിഷയമുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിശ്വസിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം

ഗുജറാത്തിന്റെ വിവിധ മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം നേരിടുന്നുണ്ട്. വിദൂര ഗ്രാമപ്രദേശങ്ങളില്‍ നിര്‍മ്മിച്ച സ്‌കൂളുകളില്‍ ഇപ്പോഴും അധ്യാപകരുടെ ക്ഷാമമുണ്ട്. ഇനി അധ്യാപകരെ നിയമിച്ചാല്‍, ക്ലാസ് മുറികളുടെ അഭാവം വിദ്യാഭ്യാസത്തെ ബാധിക്കുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും ഡോക്ടര്‍മാരുടെയും അഭാവം ഗ്രാമങ്ങളിലെ ആരോഗ്യ സേവനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍

കഴിഞ്ഞ രണ്ട് വര്‍ഷമായി മഴക്കെടുതിയില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതിനാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഈ പ്രശ്‌നങ്ങള്‍ മുന്നോട്ടു കൊണ്ടുവരാനാണ് കര്‍ഷകരുടെ തീരുമാനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+