'77 സീറ്റ് 17 ആക്കി, ഗുജറാത്തിൽ ചെന്നിത്തലയുടെ ദൗത്യം പൂർത്തിയായി'; ഭിത്തിയിലൊട്ടിച്ച് ട്രോളൻമാർ
ദില്ലി; ഗുജറാത്തിൽ സമാനതകൾ ഇല്ലാത്ത തിരിച്ചടിയാണ് ഇത്തവണ കോൺഗ്രസ് നേരിട്ടത്. 2017 ൽ 77 സീറ്റ് നേടി ബി ജെ പിയെ വിറപ്പിച്ച കോൺഗ്രസിന് ഇക്കുറി ലഭിച്ചത് 17 സീറ്റുകളാണ്. പരാജത്തിന്റെ കാരണം പഠിക്കാൻ ഓരോ മണ്ഡലത്തിലേയും സ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഹൈക്കമാന്റ്.
അതിനിടെ കോൺഗ്രസിന്റെ കനത്ത പരാജയത്തിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ വിമർശനം കടുപ്പിച്ചിരിക്കുകയാണ് കേരളത്തിലെ ട്രോളൻമാർ. കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ സമിതിയുടെ ചെയർമാനായിരുന്നു ചെന്നിത്തല. ഈ സാഹചര്യത്തിലാണ് പരിഹാസം.

'27 വർഷമായി ഭരിക്കുന്നത് കൊണ്ട് അതിശക്തമായ ഭരണവിരുദ്ധ വികാരമാണ് സംസ്ഥാനത്ത് കാണാൻ കഴിയുന്നത്. 27 വർഷം അധികാരത്തിൽ ഇല്ലാതിരുന്നിട്ടും കോൺഗ്രസ് സംസ്ഥാനത്ത് വളരെ ശക്തമായ സാന്നിധ്യമാണെന്നത് തന്നെ വളരെ വലിയ കാര്യമാണ്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിലാണ് ഭരണം നഷ്ടമായത്. ഇത്തവണ ഭരണം പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പാർട്ടി. സർക്കാർ ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. അതിന് വേണ്ടിയുള്ള കഠിനാധ്വാനത്തിലാണ്', തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണിത്.

എന്നാൽ ഫലം വന്നപ്പോഴോ കോൺഗ്രസിന്റെ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. ഇതോടെയാണ് ചെന്നിത്തലയ്ക്കെതിരെ ട്രോളുകൾ ഉയരുന്നത്. കോൺഗ്രസ് പരാജയത്തിൽ ചെന്നിത്തലയ്ക്കും പങ്കുണ്ടെന്നാണ് ട്രോളൻമാരുടെ പരിഹാസം. 2017 ൽ കോൺഗ്രസിന് 77 സീറ്റുണ്ടായിരുന്ന സംസ്ഥാനമാണ്, അവിടെ ചെന്നിത്തലയ്ക്ക് ചുമതല കൊടുത്തു, 2022 ൽ കോൺഗ്രസിന് ലഭിച്ചത് 17 സീറ്റ്, അങ്ങനെ ആ ദൗത്യം പൂർത്തിയായി', ഇങ്ങനെ പോകുന്നു പരിഹാസം.

പതിവിന് വിപരീതമായി താഴെ തട്ടിൽ നിശബ്ദ പ്രചരണമായിരുന്നു കോൺഗ്രസ് നയിച്ചത്. വീടുകൾ കയറി ഇറങ്ങി വോട്ടർമാരെ നേരിട്ട് കണ്ട് കൊണ്ടായിരുന്നു പ്രവർത്തനങ്ങൾ ഈ തന്ത്രം ഗുണം ചെയ്യുമെന്നായിരുന്നു നേതൃത്വം കരുതിയത്. മാത്രമല്ല സ്ഥാനാർത്ഥി നിർണയത്തിലും പാർട്ടി അതീവ ജാഗ്രത പുലർത്തി. എന്നാൽ തന്ത്രങ്ങളൊന്നും വിജയിച്ചില്ലെന്ന് മാത്രമല്ല പരാജയത്തിന്റെ പടുകുഴിയിലേക്കാണ് കോൺഗ്രസ് വീണത്.

അതേസമയം കനത്ത പരാജയത്തിന് പിന്നാലെ പാർട്ടിക്ക് പ്രതിപക്ഷ സ്ഥാനവും സംസ്ഥാനത്ത് നഷ്ടമാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ആകെ സീറ്റുകളുടെ 10 ശതമാനം പോലും ജയിക്കാൻ സാധിക്കാതെ വന്നതോടെയാണ് കോൺഗ്രസ് പ്രതിസന്ധിയിലായിരിക്കുന്നത്. ഒരു സീറ്റിന്റെ കുറവുള്ളതിനാൽ പ്രതിപക്ഷ നേതൃസ്ഥാനത്ത് ആര് വേണമെന്ന് ഭരണകക്ഷിക്ക് തീരുമാനിക്കാമെന്നാണ് ഗുജറാത്ത് പിസിസി അധ്യക്ഷൻ അമിത് ചാവ്ദ വ്യക്തമാക്കിയത്. പ്രതിപക്ഷ നേതൃ സ്ഥാനത്തിന് പ്രത്യേക മാനദണ്ഡലങ്ങൾ ഇല്ലെന്നിരിക്കെ മുൻ പ്രതിപക്ഷ പാർട്ടിക്ക് തന്നെ ആ സ്ഥാനം നൽകാൻ ഭരണകക്ഷിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ചരിത്ര വിജയം നേടിയതിന് പിന്നാലെ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ് ഗുജറാത്തിൽ ബിജെപി. ഇന്ന് രാവിലെ ഗാന്ധിനഗറിൽ ബി ജെ പി എം എൽ എമാർ യോഗം ചേരും. മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും.ഭൂപേന്ദ്ര പട്ടേൽ 12 നാണ് സത്യപ്രതിജ്ഞ ചെയ്യുക. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
-
സുധാകരൻ അടഞ്ഞ അധ്യായമോ? അനുനയനീക്കം ഉപേക്ഷിച്ച് സിപിഎം, പകരം ‘നിരീക്ഷണം’ -
മന്ത്രിയുടേത് ‘തറ’ സ്വഭാവം! ഗണേഷ് കുമാർ സർക്കാരിന് അപമാനമെന്ന് വെള്ളാപ്പള്ളി -
തൃശൂർ സിപിഐയിൽ ഭിന്നത; യുഡിഎഫ് സ്വതന്ത്രനാവുമോ സിസി മുകുന്ദൻ? ഗീത ഗോപിക്കെതിരെ വിമർശനം -
ഗണേഷ് കുമാർ സ്ഥിരം കുറ്റവാളിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; കിട്ടുന്നത് 'കർമ്മഫലം' -
നേപ്പാളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വൻ പ്രഹരം; മുൻ പ്രധാനമന്ത്രിയെ നിലംപരിശാക്കി ബലേന്ദ്ര ഷാ -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications