പാനിപ്പത്തില്‍ മുസ്ലീങ്ങളുടെ കടകള്‍ അടിച്ച് തകര്‍ത്തു, ജയ് ശ്രീരാം വിളിക്കാന്‍ ഭീഷണി
പാനിപ്പത്ത്: സംഘര്‍ഷം രൂക്ഷമായ ഹരിയാനയിലെ പാനിപ്പത്തില്‍ മുസ്ലീം മതസ്ഥരുടെ കടകള്‍ തല്ലിത്തകര്‍ത്ത് ആയുധധാരികള്‍. ഞായറാഴ്ച രാവിലെയാണ് സംഭവം. ഹിന്ദു-മുസ്ലിം വിഭാഗത്തില്‍പ്പെട്ട ആളുകള്‍ താമസിക്കുന്ന കൃഷ്ണ ഗാര്‍ഡനിലെ കടകള്‍ക്ക് നേരെയാണ് മുഖം മറച്ചെത്തിയ 25 ലേറെ പേരുടെ ആക്രമണമുണ്ടായത്. അക്രമികള്‍ മുസ്ലീങ്ങളെ ഭീഷണിപ്പെടുത്തുകയും കടകള്‍ തകര്‍ക്കുകയും ചെയ്തു എന്നാണ് ദൃക്സാക്ഷിയായ മുഹമ്മദ് നിഹാല്‍ പറയുന്നത്.
വാളും കത്തിയും ഉള്‍പ്പടെയുള്ള മാരകായുധങ്ങളുമായാണ് സംഘമെത്തിയത്. ഗുരുഗ്രാമിലെ അക്രമ സംഭവങ്ങളും നുഹും വാര്‍ത്തയായതിന് ശേഷം മാംസക്കട ഉടമയായ നിഹാല്‍ തന്റെ കട അടച്ചിരുന്നു. തന്റെ കട ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ് എന്നും കുടുംബത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ചാണ് താന്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുരുഗ്രാമും കൃഷ്ണ ഗാര്‍ഡനും തമ്മില്‍ വലിയ ദൂരമുണ്ട്.

എന്നാല്‍ മുസ്ലീങ്ങളെ ഭീഷണിപ്പെടുത്തി കൊല്ലാന്‍ എത്ര സമയം വേണം എന്നാണ് നിഹാല്‍ ചോദിക്കുന്നത്. ഞായറാഴ്ച ചാന്ദ്നി ബാഗ് പൊലീസ് സ്റ്റേഷന് പരിധിയിലെ മൂന്നിടങ്ങളില്‍ ആയുധധാരികളായ ആള്‍ക്കൂട്ടം വസ്തുവകകള്‍ നശിപ്പിക്കുകയും ആളുകളോട് ഒഴിഞ്ഞ് പോകാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പാനിപ്പത്ത് എ എസ് പി മായങ്ക് മിശ്ര പറഞ്ഞു. ഇതുവരെ 15 പേരെ പോലീസ് പിടികൂടിയിട്ടുണ്ടെന്നും അവരുടെ പങ്ക് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അവരുടെ പിന്നില്‍ ആരാണെന്നും അവര്‍ക്ക് ആയുധങ്ങള്‍ നല്‍കിയതാരാണെന്നും കണ്ടെത്താന്‍ ശ്രമിക്കുകയാണ്. സിസിടിവി ദൃശ്യങ്ങളുടെയും താമസക്കാര്‍ പകര്‍ത്തിയ വീഡിയോകളുടെയും അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ആയുധധാരികള്‍ കൃഷ്ണ ഗാര്ഡന്, ഉജാ ഗേറ്റ്, ഇന്‍ഡോ ഫാം റോഡ് എന്നിവിടങ്ങളിലെ സ്വത്തുക്കള്‍ നശിപ്പിക്കുകയും മുസ്ലീം വ്യാപാരികളോട് പ്രദേശം വിട്ടുപോകാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് മിശ്ര പറഞ്ഞു.
ഏതാനും വ്യാപാരികള്‍ക്ക് നിസാര പരിക്കേറ്റു. ഐപിസി 148, 149, 324, 427, 506 എന്നിവ പ്രകാരം ചാന്ദ്നി ബാഗ് പൊലീസ് മൂന്ന് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം ഒരു പള്ളിയില്‍ കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത് എന്നും ഉച്ചയോടെ മടങ്ങേണ്ട കുട്ടികളെ ഭയന്നിട്ട് പള്ളിയില്‍ തന്നെ പാര്‍പ്പിക്കുകയായിരുന്നു എന്നും മൗലവിയായ അബ്ദുള്‍ വാഹിദ് പറഞ്ഞു.
പള്ളിയില്‍ നിന്ന് ഇരുന്നൂറ് മീറ്റര്‍ അകലെ വാഹിദിന്റെ ഭാര്യ ഖാലിദ രണ്ടും മൂന്നും വയസ്സുള്ള കുട്ടികളുമായി അവരുടെ തുണിക്കടയില്‍ തന്നെ ഇരിക്കുരയായിരുന്നു. കടയില്‍ കയറുന്നതിന് മുമ്പ് അക്രമികള്‍ തന്റെ കടയുടെ പേര് പരിശോധിച്ചതായി ഖാലിദ ദി ഹിന്ദുവിനോട് പറഞ്ഞു. അവര്‍ സ്വത്ത് നശിപ്പിക്കുകയും പണമെല്ലാം അപഹരിക്കുകയും ചെയ്തു. ഒരു ഹിന്ദുവായിരുന്നു കടയുടമ എന്നും തങ്ങളത് വാടകക്കെടുത്താണെന്നും ഖാലിദ പറഞ്ഞു.
അക്രമികള്‍ നിരവധി ഇറച്ചിക്കടകള്‍ നശിപ്പിക്കുകയും ഭക്ഷണം തെരുവിലേക്ക് വലിച്ചെറിയുകയും ചെയ്തു. അക്രമികള്‍ സ്ത്രീകളെപ്പോലും വെറുതെ വിട്ടില്ലെന്നും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ബിരിയാണിയും ചിക്കന്‍ കറിയും റോഡിലേക്ക് വലിച്ചെറിഞ്ഞെന്നും ദൃക്സാക്ഷിയായ ഷാനു പറഞ്ഞു. മുസ്ലീങ്ങളെ 'ജയ് ശ്രീറാം' വിളിക്കാന്‍ അവര്‍ നിര്‍ബന്ധിക്കുകയും ചെയ്തു.
''അവര്‍ എന്റെ കോളറില്‍ പിടിച്ചു, എനിക്ക് ഒരു കുടുംബമുണ്ടെന്നും വെറുതെ വിടണമെന്നും ഞാനവരോട് യാചിച്ചു. അവര്‍ എന്നെ ഭിത്തിയിലേക്ക് തള്ളിയിട്ടു. കടയില്‍ നിന്ന് 14000 രൂപ എടുത്ത് ഭക്ഷണമെല്ലാം നശിപ്പിച്ചു. 70000 രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്,' മുഹമ്മദ് അഹ്താഷാം എന്നയാള്‍ പറഞ്ഞു.
ഇയാളെ അക്രമികള്‍ 'ജയ് ശ്രീറാം' വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇവിടെ ഇനി കച്ചവടം നടത്തരുതെന്ന് ആവശ്യപ്പെടുകയും തിരിച്ചുവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഘം കടയിലെ കത്തികളും എടുത്ത് കൊണ്ടുപോയി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications