തെലുങ്കര്‍ക്കെതിരായ വിദ്വേഷ പരാമർശം; നടി കസ്തൂരി അറസ്റ്റിൽ
ചെന്നൈ; തെലുങ്കർക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ നടി കസ്തൂരി അറസ്റ്റിൽ. ഹൈദരാബാദിൽ വെച്ച് ശനിയാഴ്ചയാണ് പോലീസ് നടിയെ അറസ്റ്റ് ചെയ്തത്. അപകീർത്തികരമായ പരാമർശത്തിൽ പ്രതിഷേധം ശക്തമായതോടെ ഒളിവിൽ കഴിയുകയായിരുന്നു നടി.
ബ്രാഹ്മണ സമുദായത്തിനെതിരെ നടക്കുന്ന അപകീർത്തികരമായ പ്രസ്താവനയിൽ അപലപിച്ച് തമിഴ്നാട്ടിൽ നടന്ന പ്രതിഷേധ പരിപാടിയിൽ വെച്ചായിരുന്നു കസ്തൂരിയുടെ വിവാദ പരാമർശം. രാജാക്കന്‍മാരുടെ അന്തഃപുരങ്ങളില്‍ പരിചാരകമാരായി എത്തിയ സ്ത്രീകളുടെ പിന്‍മുറക്കാരാണ് തെലുങ്കര്‍ എന്നായിരുന്നു കസ്തൂരിയുടെ പ്രസ്താവന. തുടർന്ന് നടിക്കെതിരെ വലിയ പ്രതിഷേധമാണ് ആന്ധ്രയിലും തെലുങ്കാനയിലും ഉയർന്നത്.

പ്രതിഷേധം കനത്തതോടെ പോലീസ് നടിക്കെതിരെ കേസെടുത്തു. സമുദായിക സംഘടനകൾ നൽകിയ പരാതിയിലും വിവിധയിടങ്ങളിലായി കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് തന്റെ പരാമർശത്തിൽ കസ്തൂരി ഖേദം പ്രകടിപ്പിച്ചു. തെലുങ്കരെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പരാമർശമെന്നും താൻ നടത്തിയ പ്രസ്താവനയിലെ എല്ലാ പരാമർശങ്ങളും പിൻവലിക്കുകയാണെന്നും അവർ എക്സിൽ കുറിച്ചു.
'തെലുങ്ക് സമൂഹത്തെ ഉദ്ദേശിച്ചല്ല ചില വ്യക്തികൾക്കെതിരെയായിരുന്നു തന്റെ പരാമർശം. തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നു', അവർ പറഞ്ഞു. പരാമർശത്തിന്റെ പേരിൽ തനിക്ക് നേരെ ഭീഷണി ഉയർന്നതായും അവർ വ്യക്തമാക്കി. എന്നാൽ വിവാദം കെട്ടടിങ്ങിയില്ല. ഇതോടെ പത്രസമ്മേളനം വിളിച്ചും കസ്തൂരി വിശദീകരിച്ചു. താനും കുടുംബവും തമിഴിനെയും തെലുങ്കിനെയും രണ്ട് കണ്ണുകളായി കാണുന്നുവെന്നും അമ്മായിയമ്മയുടെ കുടുംബം തെലുങ്ക് സംസാരിക്കുന്നവരാണ്, അവർ തന്നെ അവരിൽ ഒരാളായി അംഗീകരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ഇനിയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.
എന്നാൽ അഖിലേന്ത്യ തെലുങ്ക് ഫെഡറേഷൻ നടിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. ഇവരുടെ പരാതിയിൽ പോലീസ് നാല് കേസുകൾ നടിക്കെതിരെ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. അതേസമയം അറസ്റ്റിലാകുമെന്നായതോടെ മുൻകൂർ ജാമ്യം തേടി നടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി തള്ളി.
നടിയുടേത് വിദ്വേഷ പ്രസംഗമാണെന്ന് പറഞ്ഞ കോടതി കടുത്ത ഭാഷയിൽ താരത്തെ വിമർശിച്ചു. ഇന്ത്യ പോലെ വൈവിധ്യമാർന്നൊരു രാജ്യത്ത് ഒരു പ്രത്യേക വിഭാഗത്തെ അവരുടെ ഭാഷയുടെ അടിസ്ഥാനത്തിൽ തരംതാഴ്ത്തുകയോ അപമാനിക്കുകയോ ചെയ്യുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കി. പ്രമുഖർ ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ രണ്ട് തവണയെങ്കിലും ആലോചിക്കണമെന്നും കോടതി പറഞ്ഞു. നടിയുടെ ഖേദപ്രകടനത്തിൽ ആത്മാർത്ഥതയില്ലെന്നും കോടതി വിമർശിച്ചു. തന്റെ വാദങ്ങളെ ന്യായീകരിക്കാൻ മാത്രമാണ് നടി ശ്രമിച്ചതെന്നും കോടതി പറഞ്ഞു.
മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ നടി ഒളിവിൽ പോകുകയായിരുന്നു. പോലീസ് നടിയുടെ വീട്ടിലെത്തിയെങ്കിലും അവരുടെ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഫോണും സ്വീച്ച് ഓഫ് ചെയ്തിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications