ഹത്രാസ്: മലയാളി മാധ്യമ പ്രവര്‍ത്തകനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പോലീസ്
ദില്ലി: ഹത്രാസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രക്കിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പോലീസ്. യുഎപിഎയുടെ 17-ാം വകുപ്പ് കൂടി ചേര്‍ത്താണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അഴിമുഖത്തിലെ മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനേയും മറ്റ് മൂന്ന് പേരേയും ആയിരുന്നു കഴിഞ്ഞ ദിവസം ഹത്രാസിലേക്കുള്ള യാത്രക്കിടെ മഥുര പോലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ഇവര്‍ എന്നാണ് പോലീസ് പറയുന്നത്. വിശദാംശങ്ങള്‍...

രാജ്യദ്രോഹം, യുഎപിഎ
സിദ്ദീഖ് കാപ്പനും കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ക്കും എതിരെ ഗുരുതര വകുപ്പുകള്‍ ചേര്‍ത്താണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റത്തിന് പുറമേ യുഎപിഎ പ്രകാരമുള്ള വകുപ്പും ചുമത്തിയിട്ടുണ്ട്. സിദ്ദിഖ് കാപ്പന്റെ അറസ്റ്റിനെതിരെ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ഫണ്ട് ശേഖരണം?
യുഎപിഎയുടെ 17-ാം സെക്ഷന്‍ ആണ് എഫ്ഐആറിലെ ഒരു കുറ്റം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ശേഖരണത്തെ കുറിച്ചുള്ളതാണ് ഈ വകുപ്പ്. സിദ്ദീഖ് കാപ്പനൊപ്പം പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ള മൂന്ന് പേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആണെന്നാണ് പോലീസ് പറയുന്നത്.

മാധ്യമ പ്രവര്ത്തകന്
അഴിമുഖം ഓണ്ലൈനിന് വേണ്ടിയാണ് സിദ്ദിഖ് കാപ്പന് ഇപ്പോള്‍ ജോലി ചെയ്യുന്നത്. ജോലിയുടെ ഭാഗമായിട്ടാണ് ഹത്രാസിലേക്ക് പോയത് എന്നാണ് വിവരം. നിലവില്‍ പത്രപ്രവര്‍ത്തക യൂണിയന് ദില്ലി ഘടകത്തിന്റെ സെക്രട്ടറി കൂടിയാണ് കാപ്പന്.

പോലീസ് പറയുന്നത്
ദില്ലിയില്‍ നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ ചിലര്‍ ഹത്രാസിലേക്ക് വരുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാല് പേരെ അറസ്റ്റ് ചെയ്തത് എന്നാണ് യുപി പോലീസ് പറയുന്നത്. സിദ്ദിഖ് കാപ്പനെ കൂടാതെ അതീഖ് ഉര് റഹ്മാന്, മസൂദ് അഹമ്മദ്, ആലം എന്നിവരെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഹേബിയസ് കോര്‍പ്പസ്
ഇതിനിടെ സിദ്ദീഖ് കാപ്പനെ പുറത്തെത്തിക്കാന്‍ വേണ്ടി സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനല്ലെന്ന് സംഘടനയും വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് വിവരം.

ഹത്രാസ് സംഭവത്തില്‍
ഹത്രാസില്‍ 19 കാരിയായ ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഈ പ്രതിഷേധങ്ങള്‍ക്കെതിരേയും യുപി പോലീസ് കേസ് എടുത്തിട്ടുണ്ട്. രാജ്യദ്രോഹം, ഗൂഢാലോചന, ജാതിസ്പര്‍ദ്ധ വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ആണ് എഫ്ഐഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications