Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രാലില്‍ ശക്തമായ ഏറ്റുമുട്ടല്‍: പഹല്‍ഗാം ആക്രമണത്തിന് സഹായം നല്‍കിയ ഭീകരനെയടക്കം വധിച്ചു

ശ്രീനഗർ: പഹല്‍ഗാം ഭീകരാക്രമണത്തിന് സഹായം നല്‍കിയ ആസിഫ് ഷെയ്ഖ് ഉള്‍പ്പെടെ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. ത്രാലിലെ നാദിറില്‍ വെച്ച് നടന്ന ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാവിലെ മുതല്‍ പ്രദേശത്ത് ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. പ്രദേശത്തെ ഒരു വീട്ടില്‍ 4 ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സായുധ സേന പരിശോധന നടത്തുകയായിരുന്നു. തിരച്ചിലിനിടെ ഭീകരര്‍ സേനാംഗങ്ങള്‍ക്കെതിരെ വെടിവെയ്പ്പ് നടത്തുകയായിരുന്നു. ഉടന്‍ തന്നെ സൈന്യം നടത്തിയ തിരിച്ചടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.

കൂടുതല്‍ ഭീകരര്‍ മേഖലയില്‍ ഒളിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നും സൂചനയുണ്ട്‌. ഇവര്‍ ഏത് ഭീകര സംഘടനയുമായി ബന്ധപ്പെട്ടവരാണെന്ന വിവരം ഇതുവരെ പുറത്ത് വന്നിട്ടില്ല. പഹല്‍ഗാമില്‍ 26 വിനോദ സഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരര്‍ക്ക് സഹായം നല്‍കിയ വ്യക്തിയാണ് ആസിഫ് ഷെയിഖ്. ഇദ്ദേഹത്തെയടക്കം കൊലപ്പെടുത്തിയെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഓപ്പറേഷന്‍ അവസാനിച്ചതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രതികരണമുണ്ടാകുക.

army-

അതേസമയം, ഷോപ്പിയാൻ ജില്ലയിലെ ഷോകൽ കെല്ലർ പ്രദേശത്ത് കഴിഞ്ഞ ദിവസം ഇന്ത്യൻ സൈന്യം നടത്തിയ 'ഓപ്പറേഷൻ കെല്ലർ' എന്ന സൈനിക നടപടിയിൽ മൂന്ന് ലഷ്കർ-ഇ-തോയ്ബ (LeT) ഭീകരരെ വധിച്ചിരുന്നു. ഓപ്പറേഷൻ, രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിന്റെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന ആരംഭിച്ചത്.

ജമ്മു കശ്മീർ പോലീസും സെൻട്രൽ റിസർവ് പോലീസ് ഫോഴ്സും (CRPF) ചേർന്നുള്ള സംയുക്ത സംഘം ഷോപ്പിയാനിലെ അൽഷിപോര, ഷുക്രൂ വനപ്രദേശങ്ങളിൽ തിരച്ചിൽ നടത്തുന്നതിനിടെ, ഭീകരർ ശക്തമായ വെടിയുതിർത്തു. സേന ഉടൻ ശക്തമായി തിരിച്ചടിച്ച് ഭീകരരെ വധിക്കുകയായിരുന്നു.

കൊല്ലപ്പെട്ട മൂന്ന് ഭീകരരിൽ അദ്നാൻ ഷഫി ദാര്‍ ഷാഹിദ് കുട്ടായി എന്നിവരുമുണ്ടായിരുന്നു. ഷോപ്പിയാനിലെ ചോട്ടിപോര ഹീർപോര സ്വദേശിയായ ഷാഹിദ്, ലഷ്കർ-ഇ-തോയ്ബയുടെ 'എ' കാറ്റഗറി ഭീകരനും ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ (TRF) കശ്മീർ മേധാവിയുമായിരുന്നു. 2023 മാർച്ച് 8-ന് ഭീകരസംഘടനയിൽ ചേർന്ന ഇയാൾ, 2024 ഏപ്രിൽ 8-ന് ഡാനിഷ് റിസോർട്ടിൽ രണ്ട് ജർമൻ വിനോദസഞ്ചാരികളെയും ഒരു ഡ്രൈവറെയും വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ്.

ഷാഹിദ് കുട്ടായ് 2024 മെയ് 18-ന് ഹീർപോരയിൽ ഒരു ബിജെപി സർപഞ്ചിന്റെ കൊലപാതകവും 2025 ഫെബ്രുവരി 3-ന് കുൽഗാമിലെ ബെഹിബാഗിൽ ടിഎ പേഴ്സണലിന്റെ കൊലപാതകവും നടത്തിയ പ്രതിയാണ്. കൂടാതെ, പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഇയാളായിരുന്നുവെന്ന് സുരക്ഷാ സേന വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+