ഹിൻഡൻബർഗ് റിപ്പോർട്ട്: ആഞ്ഞടിച്ച് കോണ്‍ഗ്രസ്, പരിഹാസവും; അന്വേഷണം സിബിഐക്കോ എസ്ഐടിക്കോ കൈമാറണം
ന്യൂഡൽഹി: ഹിൻഡൻബർഗിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലോടെ അദാനി ഗ്രൂപ്പിനും സെബിക്കും (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) എതിരായ ആരോപണങ്ങള്‍ വീണ്ടും ശക്തിപ്പെടുത്തിക്കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടേയുള്ള പ്രതിപക്ഷ പാർട്ടികള്‍. റിപ്പോർട്ട് സംബന്ധിച്ച സെബിയുടെ പ്രസ്താവന തള്ളിയ കോൺഗ്രസ് തിങ്കളാഴ്ച അദാനി ഗ്രൂപ്പിനെതിരായ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിനോ സി ബി ഐക്കോ കൈമാറണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
സെബി മേധാവി മാധബി പുരി ബുച്ചുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് കോണ്‍ഗ്രസ് പ്രധാനമായും ആയുധമാക്കുന്നത്. "ഒരു സ്ഥാപനവും അമൃത് കാലിൽ പവിത്രമല്ല എന്നത് വ്യക്തമാണ്. സെബി ചെയർപേഴ്‌സൺ അദാനി അന്വേഷണത്തിൽ നിന്ന് സ്വയം പിന്മാറിയോ? ഈ താൽപ്പര്യ വൈരുദ്ധ്യങ്ങൾ നീണ്ടു പോകുന്ന അന്വേഷണവുമായി ബന്ധമുണ്ടോ, സെബിയുടെ പ്രശസ്തിക്ക് ഹാനികരമായി അദാനിക്കും പ്രധാനമന്ത്രിക്കും ഗുണം ചെയ്യുന്നതാണോ ഈ കാലതാമസം ? അമ്പയർ തന്നെ വിട്ടുവീഴ്ച ചെയ്താൽ ഒരു മത്സരം തുടരാനാകുമോ?" എന്ന് തുടങ്ങിയ ചോദ്യങ്ങളായിരുന്നു കോൺഗ്രസ് കമ്മ്യൂണിക്കേഷൻ ഇൻ ചാർജ് ജയറാം രമേശ് ചോദിച്ചത്.

ഒത്തുതീർപ്പിനുള്ള സെബിയുടെ സാധ്യത കണക്കിലെടുത്ത് ഭരണഘടനാപരമായി അധികാരപ്പെടുത്തിയ സുപ്രീം കോടതി അന്വേഷണം സി ബി ഐക്കോ പ്രത്യേക അന്വേഷണ സംഘത്തിനോ കൈമാറണം. സെബിയുടെ സത്യസന്ധത വീണ്ടെടുക്കാൻ സെബി ചെയർപേഴ്‌സൺ രാജിവയ്ക്കണമെന്നും ജയറാം രമേശ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
100 സമൻസുകൾ അയച്ചുവെന്നും 1100 കത്തുകളും ഇമെയിലുകളും നൽകിയെന്നും 12,000 പേജുകളുള്ള 300 രേഖകൾ പരിശോധിച്ചെന്നും പറയുന്ന സെബി ഹൈപ്പർ ആക്ടിവിറ്റിയുടെ ചിത്രം അവതരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ഈ അന്വേഷണങ്ങളുടെ മെല്ലെപ്പോക്ക് (സെബി), പ്രത്യേകിച്ചും പ്രധാനമന്ത്രിയുടെ അന്വേഷണ ഏജൻസികൾ സാധാരണയായി പ്രതിപക്ഷ നേതാക്കൾക്ക് നൽകുന്ന വേഗത്തിലുള്ള 'നീതി'യുമായി താരതമ്യപ്പെടുത്തുമ്പോൾ വിവരിക്കാന്‍ കഴിയാത്തതാണെന്നും ജയറാം രമേശ് പറഞ്ഞു.
സമീപകാല വെളിപ്പെടുത്തലുകൾ അദാനിയുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കുന്നതിൽ സെബിയുടെ സത്യസന്ധതയെയും പെരുമാറ്റത്തെയും കുറിച്ച് അസ്വസ്ഥജനകമായ ചോദ്യങ്ങൾ ഉയർത്തുന്നു. വിശ്വസനീയമായ ആഗോള ഫിനാൻഷ്യൽ മാർക്കറ്റ് റെഗുലേറ്ററായി ദീർഘകാലമായി കണക്കാക്കപ്പെടുന്ന സെബി ഇപ്പോൾ സംശയത്തിന്റെ നിഴലിലാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
അതേസമയം, കോണ്‍ഗ്രസ് സാമ്പത്തിക അരാജകത്വമുണ്ടാക്കുന്നുവെന്നായിരുന്നു ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദിന്റെ പ്രതികരണം. ഇന്ത്യയുടെ ഓഹരി വിപണി തകരണമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. അതിനായുള്ള ഇടപെടലാണ് അവര്‍ നടത്തുന്നത്. ഇന്ത്യക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. സാമ്പത്തിക ശക്തിയെന്ന നിലയില്‍ ഇന്ത്യന്‍ വിപണി സുരക്ഷിതവും, സുസ്ഥിരവും, അതുപോലെ വിശ്വാസ്യതയുള്ളതുമാണെന്ന് മുന്‍ കേന്ദ്ര മന്ത്രി പറഞ്ഞു.
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
മത പരിവർത്തനം നടത്തിയവർക്ക് എസ്സി, എസ്ടി ആനുകൂല്യങ്ങൾ ലഭിക്കില്ല; ഉത്തരവുമായി സുപ്രീം കോടതി -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!











Click it and Unblock the Notifications