കേണലിന്റെ ഭാര്യയുമായി ബ്രിഗേഡിയർക്ക് അവിഹിതം, കൈയോടെ പിടിച്ചു, കിട്ടിയത് എട്ടിന്റെ പണി
ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള സീനിയോരിറ്റിയില്‍ നിന്നും നാല് വര്‍ഷം വെട്ടിച്ചുരുക്കുന്നതായി ജനറല്‍ കോര്‍ട്ട്‌സ് മാര്‍ഷ്യല്‍
ദില്ലി: കേണിലിന്റെ ഭാര്യയുമായി അതിരുവിട്ട ബന്ധം പുലർത്തിയതിനെ തുടർന്ന് ബ്രിഗേഡിയലിനെതിരെ സൈനിക നടപടി. ബ്രിഗേഡിയർ പദവിയിലിരുന്ന ഉദ്യോഗസ്ഥന്റെ നാലു വർഷത്തെ സീനിയോറിറ്ററി വെട്ടിക്കുറച്ചു .കൂടാതെ സേനയിൽ നിന്ന് ശക്തമായ ശാസനവും കോർട്ട് മാർഷ്യൽ വിധിച്ചു.
എടിഎം ബ്ലോക്കായി, റഷ്യൻ യുവാവ് ചെന്നൈയിൽ കുടുങ്ങി ,പണത്തിനായി കാട്ടിക്കൂട്ടിയത്, ചിത്രം വൈറൽ
കേണൽ റാങ്കിലുള്ള കീഴുദ്യോഗസ്ഥന്റെ ഭാര്യയുമായി അവിഹിത ബന്ധം പുലർത്തിയെന്നാണ് ബ്രിഗേഡിയറിനെതിരെയുള്ള കൂറ്റം. കേസിൽ ഇദ്ദേഹം കുറ്റക്കാരനാണെനന്നു തെളിഞ്ഞിട്ടുണ്ട്. സിക്കിം ബ്രിഗേഡിൽ ഉൾപ്പെട്ട ബ്രിഗേഡിയർ ശിക്ഷാനടപടി നേരിടേണ്ടിവന്നത്. ഇദ്ദേഹത്തിനെതിരെ ആരോപണം ഉയർന്നതോടെ സൈന്യം കോർട്ട് മാർഷ്യൽ നടപടി തുടങ്ങിയത്. ഇക്കഴിഞ്ഞ മെയ്യിലാണ് ബംഗാളിലെ ബിനഗുരിയിൽ ജനറൽ കോർട്ട് മാർഷ്യൽ പ്രവർത്തനം ആരംഭിച്ചത്.
യുഎസ് തുടങ്ങി കഴിഞ്ഞു, ഉത്തരകൊറിയൻ അതിര്‍ത്തിയില്‍ ബോംബര്‍ വിമാനങ്ങള്‍ , ഇനി കാണാം ലോകമഹായുദ്ധം
മേജർ ജനറൽ റാങ്കിലുള്ള ജനറൽ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന കോർട്ട് മാർഷ്യലിൽ ബ്രിഗേഡിയർ റാങ്കിലുള്ള ആറ് ഓഫീസർ പങ്കെടുത്തിരുന്നു.വിചാരണയിൽ അദ്ദേഹം കുറ്റക്കാരനാണെന്നു തെളിഞ്ഞതോടെയാണ് ശിക്ഷ വിധിച്ചത്. സാധാരണ ഗതിയിൽ ഇത്തരത്തിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്താൽ അഞ്ച് വർഷം കഠിന തടവ് അടക്കമുള്ള കടുത്ത ശിക്ഷകളാണ് വിധിക്കാറുള്ളത്. ഇയാൾ ചെയ്ത കുറ്റം സമ്മതിച്ചതോടെയാണ് താരതമ്യേന കുറഞ്ഞ ശിക്ഷ നൽകിയതെന്നു സൈന്യത്തിലെ ഉന്നതൻ വ്യക്തമാക്കി.