രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് റോളില്ല; ബിജെപി സ്ഥാനാര്‍ഥിക്ക് ജയം ഉറപ്പ്, കണക്കുകള്‍
ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കുകയാണ്. അതിന് മുന്നോടിയായി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ ആത്മവിശ്വാസത്തിലാണ്. കാരണം, അവര്‍ നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിക്ക് ജയം ഉറപ്പാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിപക്ഷത്തേക്കാള്‍ ഒരു ലക്ഷം വോട്ടുകള്‍ ഇലക്ട്രല്‍ കോളജില്‍ അധികമുണ്ട് എന്‍ഡിഎയ്ക്ക്. എന്‍ഡിഎയിലും പ്രതിപക്ഷ കൂട്ടായ്മയിലും നില്‍ക്കാത്ത പാര്‍ട്ടികളുടെ വോട്ടുകള്‍ പ്രതിപക്ഷത്തിന് ലഭിച്ചാലും എന്‍ഡിഎക്ക് ആശങ്കയ്ക്ക് വകയില്ല.
ബിജെപിക്ക് 5.42 ലക്ഷം വോട്ടുകളാണുള്ളത്. ബിജെപി വിരുദ്ധ സഖ്യത്തിന് 4.49 ലക്ഷം വോട്ടുകളും. ഒരു സഖ്യത്തിലുമില്ലാത്ത ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ഒഡീഷയിലെ ബിജെഡി എന്നിവര്‍ എന്‍ഡിഎയെ പിന്തുണച്ചേക്കും. നേരത്തെ സമാനമായ സാഹചര്യത്തില്‍ അവര്‍ എന്‍ഡിഎയെ പിന്തുണച്ചിരുന്നു. ഈ രണ്ട് പാര്‍ട്ടികള്‍ക്കുമായി 75528 വോട്ടുകളാണുള്ളത്. അതുകൊണ്ടുതന്നെ ഒരു ലക്ഷം വോട്ടിന് മുന്നിലുള്ള ബിജെപിക്ക് ഇവരുടെ വോട്ടുകള്‍ കിട്ടിയില്ലെങ്കിലും പ്രശ്നമില്ല.

പാര്‍ലമെന്റംഗങ്ങളും സംസ്ഥാനങ്ങളിലെ എംഎല്‍എമാരുമാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക. എംപിമാരുടെ വോട്ടിന്റെ മൂല്യം 708 ആണ്. എംഎല്‍എമാരുടെത് സംസ്ഥാനത്തിന് അനുസരിച്ച് മൂല്യത്തില്‍ വ്യത്യാസതമുണ്ടാകും. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഉത്തര്‍ പ്രദേശിലെ എംഎല്‍എമാരുടെ വോട്ടിന് മൂല്യം കൂടുതലാണ്. 208 ആണ് യുപിയിലെ ഒരു എംഎല്‍എയുടെ വോട്ട് മൂല്യം. ഏഴ് വോട്ടിന്റെ മൂല്യം മാത്രമാണ് സിക്കിമിലെ എംഎല്‍എമാര്‍ക്കുള്ളത്. 776 എംപിമാരും 4120 എംഎല്‍എമാരുമാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുക.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന സ്ഥാനാര്‍ഥിക്ക് വേണ്ടത് 549452 വോട്ടുകളാണ്. പാര്‍ലമെന്റില്‍ നിലവില്‍ 13 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ചില സംസ്ഥാനങ്ങളിലെ നിയമസഭയിലും ഒഴിവുകളുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുമ്പ് ഈ ഒഴിവുകള്‍ നികത്തിയാലും ഇല്ലെങ്കിലും കാര്യമായ മാറ്റം ഇലക്ട്രല്‍ കോളജിലുണ്ടാകില്ല.
പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പക്ഷേ, രാഹുല്‍ ഗാന്ധി പ്രതികരിക്കാന്‍ തയ്യാറായില്ല. വൈഎസ്ആര്‍ കോണ്‍ഗ്രസും ബിജെഡിയും പ്രതിപക്ഷ സ്ഥാനാര്‍ഥിയെ പിന്തുണച്ചാലും ബിജെപിക്ക് ആശങ്കയില്ല. എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാതിരിക്കാന് കാരണമൊന്നുമില്ല എന്നാണ് മുതിര്‍ന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത്.
ബിജെപി ഇതുവരെ ആരെ സ്ഥാനാര്‍ഥിയാക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. പ്രതിപക്ഷ ചേരിയെ ഭിന്നിപ്പിക്കുന്ന സ്ഥാനാര്‍ഥിയെ ബിജെപി കൊണ്ടുവരുമെന്ന സൂചനയുണ്ട്. തമിഴ്നാട്ടില്‍ നിന്ന് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഡിഎംകെ ആശങ്കയിലാകും. കാരണം പ്രാദേശിക വികാരം തമിഴ്നാട്ടില്‍ ശക്തമാണ്. 2017ല്‍ രാംനാഥ് കോവിന്ദിനെ സ്ഥാനാര്‍ഥിയാക്കിയ വേളയിലാണ് ബിഹാറില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സഖ്യവുമായി ജെഡിയു അകന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications