തുടക്കത്തിലേ കല്ലുകടി, മന്ത്രിസഭാ രൂപീകരണത്തിനെത്താതെ ജെഡിയുവിന്റെ എംഎല്‍എമാര്‍, കാരണം ഇതാണ്
ദില്ലി: ബീഹാറില്‍ മഹാസഖ്യം സര്‍ക്കാരുണ്ടാക്കിയെങ്കിലും ജെഡിയുവില്‍ ശക്തമായ അതൃപ്തി. അഞ്ച് എംഎല്‍എമാര്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. ഇവര്‍ക്ക് മന്ത്രിസ്ഥാനം നല്കാതിതിരുന്നതാണ് പ്രശ്നത്തിന് കാരണായിരിക്കുന്നത്. 31 മന്ത്രിമാരാണ് മൊത്തം മന്ത്രിസഭയിലുള്ളത്. ഇതില്‍ 16 പേരും ആര്‍ജെഡിക്കാണ്. ഇതെല്ലാം ജെഡിയു നേതാക്കളെ ചൊടിപ്പിച്ചെന്നാണ് സൂചന.
അതേസമയം തുടക്കത്തിലേ കല്ലുകടി ഉയര്‍ന്നത് ജെഡിയുവിന് വലിയ വെല്ലുവിളി. മറ്റൊരു മഹാരാഷ്ട്ര ഉണ്ടാവാനുള്ള സാധ്യതയാണ് ഉണ്ടായിരിക്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. ബിജെപി ഇത് മുതലെടുക്കാനുള്ള സാധ്യതയയെന്നാണ് ഇവര്‍ ഭയപ്പെടുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

തുടക്കത്തില്‍ തന്നെ സര്‍ക്കാരില്‍ പ്രശ്നം തുടങ്ങിയത് ആകെ ഞെട്ടിച്ചിരിക്കുകയാണ്. നിതീഷ് സര്‍ക്കാരില്‍ അധികാര മോഹികള്‍ ഉണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. പര്‍ബട്ട എംഎല്‍എ ഡോ സഞ്ജീവ് കുമാര്‍, റുന്നിസെയ്്ദ്പൂര് എംഎല്‍എ പങ്കജ് കുമാര്‍ മിശ്ര, ബര്‍ബിഗ എംഎല്‍എ സുദര്ശന് കുമാര്‍, മാതിഹാനി എംഎല്‍എ രാജ്കുമാര് സിംഗ്, കേസരിയ എംഎല്‍എ ശാലിനി മിശ്ര എന്നിവരാണ് സത്യപ്രതിജ്ഞയില്‍ നിന്ന് മുങ്ങിയത്. ഇവര്‍ക്ക് നിതീഷ് കുമാറിന്റെ നീക്കങ്ങളില്‍ കടുത്ത എതിര്‍പ്പുകള്‍ ഉള്ളതായിട്ടാണ് സൂചന.

മന്ത്രിസ്ഥാനം കിട്ടിയില്ല എന്നതാണ് വലിയ പ്രശ്നമായി ഇവര്‍ ഉയര്‍ത്തിയിരിക്കുന്നത്. അതുകൊണ്ടാണ് വിട്ടുനിന്നത്. അതേസമയം ജെഡിയുവില്‍ ഇവരെ അനുനയിപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ബിജെപിക്ക് പാര്‍ട്ടി പിളര്‍ത്താനുള്ള അവസരമൊരുക്കുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നതെന്നാണ് നേതാക്കള്‍ കരുതുന്നത്. മഹാരാഷ്ട്രയില്‍ ഇത്തരം അതൃപ്തികളാണ് വളര്‍ന്ന് സര്‍ക്കാരിന്റെ വീഴ്ച്ചയിലെത്തിയത്. അതുകൊണ്ട് ഇവരുടെ മന്ത്രിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ വേണമെന്ന് നിര്‍ദേശമുണ്ട്.

അതേസമയം അഞ്ച് എംഎല്‍എമാരും ഭൂമിഹാര്‍ വിഭാഗത്തില്‍പ്പെട്ടവരാണ്. ബീഹാറിലെ വളരെ പ്രമുഖമായ വിഭാഗമാണിത്. ജെഡിയുവിന്റെ നിര്‍ണായകമായ വോട്ടുബാങ്കാണ് ഭൂമിഹാറുകള്‍. മന്ത്രിസഭയില്‍ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്നാണ് ഈ അഞ്ച് എംഎല്‍എമാരും ചോദിക്കുന്നത്. ജെഡിയുവിന് പതിനൊന്ന് മന്ത്രിസ്ഥാനമാണ് ആകെ ലഭിച്ചത്. ആര്‍ജെഡിയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. കോണ്‍ഗ്രസിന് രണ്ട് മന്ത്രിസ്ഥാനവും ലഭിച്ചിട്ടുണ്ട്. ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎമ്മിനും ഒരു മന്ത്രിസ്ഥാനം നല്‍കുന്നുണ്ട്.

മന്ത്രിമാരില്‍ മൂന്ന് പേര് വനിതകളാണ്. ശീലകുമാരി, ലേശി സിംഗ് എന്നിവര്‍ ജെഡിയുവില്‍ നിന്നുള്ളവരാണ്. അനിത ദേവി ആര്‍ജെഡിയില്‍ നിന്നും മന്ത്രിയായി. ആര്‍ജെഡിയില്‍ നിന്ന് ഏഴ് യാദവ വിഭാഗത്തിലുള്ളവര്‍ക്കാണ് മന്ത്രിസ്ഥാനം കിട്ടിയത്. ഇതില്‍ രണ്ട് മന്ത്രിസ്ഥാനം സ്വന്തം മക്കള്‍ക്കാണ്. കൃത്യമായ സോഷ്യല്‍ എഞ്ചിനീയറിംഗ് നടത്തിയാണ് മന്ത്രിസഭാ പുനസംഘടന നിതീഷ് കുമാര്‍ നടത്തിയത്. നിതീഷ് ഇത്തവണയും ഒബിസി-ഇബിസി-ദളിത്-മുന്നോക്ക വിഭാഗം കോമ്പിനേഷന്‍ കൃത്യമായി തന്നെ ഉപയോഗിച്ചാണ് പുനസംഘടന നടത്തിയത്.

ആര്‍ജെഡി മുസ്ലീം-യാദവ ഫോര്‍മുലയാണ് മന്ത്രിസഭാ പുനസംഘടനയില്‍ ഉപയോഗിച്ചത്. 36 മന്ത്രിമാരെ വരെ ബീഹാര്‍ നിയമസഭയില്‍ ഉള്‍പ്പെടുത്താം. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അടക്കം 33 മന്ത്രിമാരാണ് ഉള്ളത്. ബാക്കിയുള്ള സീറ്റില്‍ ജെഡിയു മന്ത്രിമാരെ ആവശ്യപ്പെട്ടേക്കില്ല. അതേസമയം ജെഡിയു തന്നെ ആഭ്യന്തര മന്ത്രാലയം കൈവശംവെക്കും. നിതീഷ് കുമാര്‍ തന്നെ യാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല നോക്കുക. ധനമന്ത്രി പ ദവും അദ്ദേഹത്തിനുള്ളതാണ്.
ലവ് ഇന്‍ ബാഴ്സലോണ, വിക്കിക്കൊപ്പം നയന്‍താരയുടെ റൊമാന്റിക് സെല്‍ഫി, പുതിയ ചിത്രങ്ങള്‍ വൈറല്‍
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications