കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യദ്രോഹ വിവാദം; ജെഎന്‍യുവിലേക്കുള്ള വിദ്യാര്‍ത്ഥി ഒഴുക്ക് നിലക്കുന്നു

Google Oneindia Malayalam News

ദില്ലി: ജെഎന്‍യുവില്‍ പ്രവേശനം നേടാനുള്ള അപേക്ഷകളുടെ എണ്ണത്തില്‍ കുറവുവന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ പ്രശസ്തമായ കലാലയത്തിലേക്കുള്ള അപേക്ഷകള്‍ പ്രതിവര്‍ഷം വര്‍ധിച്ചു വരുന്നതിനിടയിലാണ് അപേക്ഷകള്‍ കുറഞ്ഞത്. ഇത്തവണ മൂവായിരത്തോളം അപേക്ഷകളാണ് കുറഞ്ഞത്.

രാജ്യദ്രോഹ ആരോപണങ്ങളുടെ പേരില്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായ ശേഷമാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ പ്രവേസനം നേടാനുള്ള അപേക്ഷ കുറഞ്ഞത്. 76,000 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. 2015ല്‍ 79,000 അപേക്ഷകളും 2014ല്‍ 72,000 അപേക്ഷകളും ഉണ്ടായിരുന്നു.

JNU

മാര്‍ച്ച് 21 ആയിരുന്നു ജെഎന്‍യു പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യത്. കഴിഞ്ഞ വര്‍ഷം ഏഴായിരം അപേക്ഷകള്‍ കൂടുതല്‍ ലഭിച്ച സ്ഥാനത്താണ് ഈ വര്‍ഷം മൂവായിരം അപേക്ഷകളുടെ കുറവ് വന്നത്.

ജെഎന്‍യുവില്‍ വിവധ മേഖലകളില്‍ 2700 സീര്‌റുകളാണ് ഉള്ളതെങ്കിലും ഇതിന്റെ 28 ഇരട്ടിയോളം അപേക്ഷകളാണ് എല്ലാവര്‍ഷവും എത്തുന്നത്. പൊതുപരീക്,യുടെ കണക്ക് മാത്രമാണിത്. ബയോ#കെ്‌നോളജി സീറ്റിലേക്കുള്ള പ്രവേശന പരീക്ഷയും നെറ്റ്, ജെആര്‍എഫ് വിജയികളുടെ പ്രവേശന പരീക്ഷയും വരാനുണ്ട്.

അഫ്‌സല്‍ ഗുരു അനുസ്മരണവും അതിനുപിന്നിലെ സംബവവികാസവുമാണ് അപേക്ഷകള്‍ കുറയാന്‍ കാരണമെന്നാണ് പൊതുവെ ഉള്ള വിലയിരുത്തല്‍. രാഷ്ട്രീയ നേതാക്കള്‍ ഇതുവരെ കേട്ടിടില്ലാത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ക്യാമ്പസില്‍ നിന്ന് കണ്ടെടുത്ത ഗര്‍ഭ നിരോധന ഉറകളുടെ കണക്കുകള്‍ വരെ ചില നേതാക്കള്‍ പോതുവേദിയില്‍ പറഞ്ഞിരുന്നു.

English summary
Amid a row over its students being charged for sedition, JNU has received over 76,000 applications for admission to the upcoming academic session for around 2700 seats in various programmes offered at the university, 3000 less than previous year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X