ബിജെപിയേയും കോണ്‍ഗ്രസിനേയും ഒന്നിച്ചെതിര്‍ക്കും, ഒപ്പം പ്രാദേശിക വാദവും; അണിയറയില്‍ തന്ത്രമൊരുക്കി ദേവഗൗഡ

ബെംഗളൂരു: കര്‍ണാടകയില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ അടിത്തറ ഉറപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങി ജെ ഡി എസ്. 2023ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 224 അംഗ നിയമസഭയില്‍ 123 സീറ്റുകള്‍ നേടാനാണ് ജെ ഡി എസ് ലക്ഷ്യമിടുന്നത്. നിലവിലെ സാഹചര്യത്തില്‍ അതൊരു വലിയ ലക്ഷ്യമാണെങ്കിലും സമീപകാല തെരഞ്ഞെടുപ്പുകളിലെ കിംഗ്‌മേക്കര്‍ എന്ന റോള്‍ ഉറപ്പാക്കുകയാണ് ജെ ഡി എസിന്റെ പ്രധാന ലക്ഷ്യം. 2004-ലെയും 2018-ലെയും നിയമസസഭാ തെരഞ്ഞെടുപ്പുകളില്‍ ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാതിരുന്നപ്പോള്‍ നിര്‍ണായകമായത് ജെ ഡി എസിന്റെ സീറ്റുകളായിരുന്നു.

ഇതില്‍ നിന്ന് ഒരുപടി കൂടി കടന്ന് തന്ത്രങ്ങള്‍ മെനയുകയാണ് ജെ ഡി എസ്. ദേശീയ പാര്‍ട്ടികളായി ബി ജെ പിയ്ക്കും കോണ്‍ഗ്രസിനുമെതിരെ പ്രാദേശിക വാദം ഉയര്‍ത്തിയാണ് ജെ ഡി എസ് പ്രചരണം നടത്തുക. പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി പയറ്റിയ തന്ത്രം കര്‍ണാടകയില്‍ പരീക്ഷിക്കാനാണ് ദേവഗൗഡയും കുമാരസ്വാമിയും ശ്രമിക്കുന്നത്. പശ്ചിമ ബംഗാളില്‍, സംസ്ഥാനത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കാന്‍ മമത ബാനര്‍ജി എന്ന ഒറ്റ സ്ത്രീ പോരാടി. കര്‍ണാടകയില്‍ ഇത്തവണ നോക്കാം. കന്നഡക്കാരുടെ ആത്മാഭിമാനം മുന്‍നിര്‍ത്തിയാണ് ഞാന്‍ തെരഞ്ഞെടുപ്പിനെ നേരിടുക എന്നാണ് കുമാരസ്വാമി അടുത്തിടെ പറഞ്ഞത്.

1

ഈ പദ്ധതികളുടെ ഭാഗമായി, മുന്‍ കോണ്‍ഗ്രസ് നേതാവ് സി എം ഇബ്രാഹിമിനെ കഴിഞ്ഞ മാസം പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെ മെയ് 13 ന് ജെ ഡി എസ് ബംഗളൂരുവിനടുത്ത് ഒരു പൊതുയോഗം സംഘടിപ്പിക്കാന്‍ പോകുന്നുണ്ട്. കര്‍ണാടകയുടെ ജലാവകാശം ഉയര്‍ത്തിക്കാട്ടുന്നതിനായി 'ജനതാ ജലധാര' എന്ന ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ് ജെ ഡി എസ്. സംസ്ഥാനത്തുടനീളമുള്ള 51 നദീസ്രോതസ്സുകളില്‍ നിന്നുള്ള ജലം ശേഖരിച്ച് മെയ് 13 ന് നടക്കുന്ന റാലിയില്‍ ചില പരമ്പരാഗത ആചാരങ്ങള്‍ക്കിടയില്‍ കലര്‍ത്തുന്നതാണ് പ്രചാരണം.

2

തെരഞ്ഞെടുപ്പില്‍ 123 സീറ്റുകള്‍ നേടാനുള്ള പാര്‍ട്ടിയുടെ ശ്രമങ്ങള്‍ക്ക് ഈ സംഭവം തുടക്കം കുറിക്കുമെന്നും കുമാരസ്വാമി പറഞ്ഞു. കര്‍ണാടക ജനതയുടെ ഭൂമി, ജലസ്രോതസ്സുകള്‍, ഭാഷ, സാംസ്‌കാരിക അവകാശങ്ങള്‍ എന്നിവയുടെ സംരക്ഷകരായി സ്വയം ഉയര്‍ത്തിക്കാട്ടുക എന്നതാണ് ജെ ഡി എസിന്റെ പ്രധാന തിരഞ്ഞെടുപ്പ് തന്ത്രം. ദേശീയ പാര്‍ട്ടികളായ ബി ജെ പിയെയും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിനെയും കന്നഡിഗരുടെ അഭിമാനം ഉയര്‍ത്തുന്നതിനുള്ള തടസങ്ങളായി ചിത്രീകരിക്കുകയാണ് ജെ ഡി എസ് ശ്രമം.

3

1994 ലെ തെരഞ്ഞെടുപ്പില്‍ അവിഭക്ത ജനതാദള്‍ 115 സീറ്റുകള്‍ നേടി ദേവഗൗഡ മുഖ്യമന്ത്രിയായിരുന്നു. ഇതായിരുന്നു സംസ്ഥാനത്തെ പാര്‍ട്ടിയുടെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം. എന്നാല്‍ പിന്നീട് ആ വിജയം നേടാന്‍ ജെ ഡി എസിനായില്ല. 2004 ലെ തെരഞ്ഞെടുപ്പില്‍ പരമാവധി 58 സീറ്റുകള്‍ മാത്രം നേടി. എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തിലെ ഒരു പ്രധാന ശക്തിയായി തുടരാന്‍ ജെ ഡി എസിന് പലപ്പോഴും കഴിഞ്ഞു. 2018 ലെ തിരഞ്ഞെടുപ്പില്‍ തൂക്കുസഭയ്ത്ത് സാധ്യതയേറിയപ്പോള്‍ കോണ്‍ഗ്രസ്, ജെ ഡി എസിനെ കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കുകയായിരുന്നു.

4

കോണ്‍ഗ്രസ് 78 ഉം ബി ജെ പിയുടെ 104 ഉം സീറ്റ് നേടിയപ്പോള്‍ ജെ ഡി എസ് 38 സീറ്റുകള്‍ നേടി. 2004 ലും സമാന റോളായിരുന്നു ജെ ഡി എസിനുണ്ടായിരുന്നത്. അന്ന് കോണ്‍ഗ്രസിന് 65 ഉം ബി ജെ പിക്ക് 79 ഉം ലഭിച്ചപ്പോള്‍ 58 സീറ്റുകളാണ് ജെ ഡി എസിന്‌ലഭിച്ചത്. 2013ലെ തെരഞ്ഞെടുപ്പില്‍ ജെ ഡി എസ് 40 സീറ്റുകള്‍ നേടിയിരുന്നുവെങ്കിലും ബി ജെ പിയിലെ ആഭ്യന്തര ഭിന്നത കോണ്‍ഗ്രസിന് ഭൂരിപക്ഷം നേടാന്‍ സഹായിച്ചു.

5

2023ലെ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വീണ്ടും ഒരു തൂക്കുസഭയായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ ഇത്തവണ ഒറ്റയ്ക്ക് തന്നെ മത്സരിക്കുമെന്നും ബി ജെ പിയുമായും കോണ്‍ഗ്രസുമായും സഖ്യത്തിനില്ലെന്നുമാണ് മുന്‍ പ്രധാനമന്ത്രി കൂടിയായ ദേവഗൗഡ പറയുന്നത്. ഞങ്ങളുടേത് ഒരു പ്രാദേശിക പാര്‍ട്ടിയാണ്, അതിജീവിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നു. ബി ജെ പിയുമായും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിന്റെ അനുഭവം നമുക്കുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ സ്വതന്ത്രമായി പോരാടാനും കര്‍ണാടക നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനും ആഗ്രഹിക്കുന്നു എന്ന് ദേവഗൗഡ അടുത്തിടെ പറഞ്ഞിരുന്നു.

6

2019-ല്‍ കോണ്‍ഗ്രസുമായുള്ള സഖ്യസര്‍ക്കാര്‍ തകര്‍ച്ചയ്ക്ക് ശേഷം സംസ്ഥാനത്തും കേന്ദ്രത്തിലും ബി ജെ പിയോട് അനുഭാവം പുലര്‍ത്തിയിരുന്ന ജെ ഡി എസ് ഇപ്പോള്‍ രണ്ട് ദേശീയ പാര്‍ട്ടികളില്‍ നിന്നും തുല്യ അകലം പാലിക്കാന്‍ ശ്രമിക്കുകയാണ്. മുസ്ലീം വ്യാപാരികള്‍ക്കും കച്ചവടക്കാര്‍ക്കും നേരെ വലതുപക്ഷ ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തുന്ന ആക്രമണങ്ങളില്‍ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാരിനെതിരെ കുമാരസ്വാമി കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

7

കോണ്‍ഗ്രസ് വിഷയത്തില്‍ മൗനം പാലിച്ചപ്പോള്‍ ന്യൂനപക്ഷ വിരുദ്ധ നിലപാടിന്റെ പേരില്‍ ബി ജെ പിയെ ആക്രമിക്കാനുള്ള നീക്കവും സംസ്ഥാന പാര്‍ട്ടി അധ്യക്ഷനായി ഇബ്രാഹിമിനെ നിയമിച്ചതും മുസ്ലീങ്ങള്‍ക്കിടയില്‍ തങ്ങളുടെ സ്ഥാനം വീണ്ടെടുക്കാനുള്ള ജെ ഡി എസ് ശ്രമങ്ങളുടെ ചൂണ്ടുപലകയായാ് വിലയിരുത്തപ്പെട്ടത്. 2018-2019 കാലത്ത് കുമാരസ്വാമി ആരംഭിച്ച കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ പോലുള്ള നയങ്ങളുടെ പേരില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്കിടയില്‍ ജെ ഡി എസിന് ഇപ്പോഴും ഗണ്യമായ പിന്തുണയുണ്ട്. ദക്ഷിണ കര്‍ണാടകയുടെ ചില ഭാഗങ്ങളില്‍ പാര്‍ട്ടി പ്രത്യേകിച്ചും ശക്തമാണ്.

8

അവിടെ ഇപ്പോഴും സ്വാധീനമുള്ള വൊക്കലിഗ സമുദായത്തിന്റെ കുലപതിയായി ദേവഗൗഡയെ കാണുന്നു. ഞങ്ങള്‍ ആരുമായും സഖ്യമുണ്ടാക്കാന്‍ പോകുന്നില്ലെന്ന് വ്യക്തമായി വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ പ്രാദേശിക പാര്‍ട്ടിയുടെ അടിത്തറ തകരാതിരിക്കാന്‍ ഞങ്ങള്‍ മുന്നോട്ട് പോകുകയാണ്. ഞങ്ങള്‍ സ്വന്തം പാര്‍ട്ടി പരിപാടികളും നയങ്ങളും ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നു എന്നാണ് ദേവഗൗഡ അടുത്തിടെ പറഞ്ഞത്. എല്ലാ മതേതര ശക്തികളും ഒന്നിച്ച് നില്‍ക്കണമെന്ന് താന്‍ മുന്‍പ് പറഞ്ഞതാണെന്നും എന്നാല്‍ രാജ്യത്തുടനീളം പരാജയപ്പെട്ട കോണ്‍ഗ്രസിനെ ആരാണ് കേള്‍ക്കുക എന്ന് കുമാരസ്വാമി പറഞ്ഞതും സഖ്യ സാധ്യത തള്ളുന്നതാണ്.

10

അതിനിടെ ഊ ആഴ്ച ലിംഗായത്ത് നേതാവ് ബസവരാജ് ഹൊറട്ടിയുടെ കൂറുമാറ്റം ജെ ഡി എസിന് തിരിച്ചടിയായിരുന്നു. നിരവധി മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകാന്‍ ആഗ്രഹിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 2023ല്‍ തന്റെ പാര്‍ട്ടി 30-40 സീറ്റില്‍ ഒതുങ്ങില്ലെന്ന് കുമാരസ്വാമി അവകാശപ്പെടുന്നു. '1994-ല്‍ സംഭവിച്ചത് 2023-ലും ആവര്‍ത്തിക്കും. 1994-ല്‍ ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷം സംസ്ഥാനത്തെ ഐക്യം തകര്‍ന്നു ഇപ്പോള്‍ അവര്‍ (ബി ജെ പി) സമാനമായ കാര്യങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അതിന്റെ ഫലമായി 2023 ല്‍ ഞങ്ങള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഹാ...കൊള്ളാലോ ചിരി; ചിരിപ്പടവുമായി സാധിക, ചിത്രങ്ങള്‍ കാണാം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+