Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎല്‍എമാർ വീണ്ടും കോണ്‍ഗ്രസിലേക്ക് പോവും?: വിമത ഭയം, സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനാവാതെ ബിജെപി

ബെംഗളൂരു: കോണ്‍ഗ്രസും ജെ ഡി എസും നിയമസഭ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചെങ്കിലും ബി ജെ പി ഇതുവരെ ഒരു സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ചിട്ടില്ല. വിമത നീക്കങ്ങളെ ചൊല്ലിയുള്ള ഭയവും പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളുമാണ് ബി ജെ പിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

പ്രബലരായ ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികളെ തിരഞ്ഞെടുപ്പും ബി ജെ പിയെ സംബന്ധിച്ച് നിർണ്ണായകമാണ്. ഭിന്നാഭിപ്രായം ശക്തമായതോടെയാണ് പ്രഖ്യാപനം ബി ജെ പി വൈകിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതോടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്നുണ്ടാവുന്ന ആഭ്യന്തര കലാപത്തെയും പൊട്ടിത്തെറിയേയും ഒരുവിധം ശമിപ്പിക്കാന്‍ സാധിക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍.

ജനപ്രതിനിധികള്‍ ഉള്‍പ്പടെ നിരവധി നേതാക്കളാണ് ഇതിനോടകം തന്നെ കോണ്‍ഗ്രസിലേക്ക് കൂറുമാറിയത്. സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാവുന്നതോടെ ഇനിയും അത് ശക്തമാവുമോ എന്നാണ് ബി ജെ പി ഭയം. കോണ്‍ഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായി കഴിഞ്ഞാല്‍ പിന്നെ അതൃപ്തിയുണ്ടെങ്കിലും സീറ്റ് ലക്ഷ്യമിടുന്ന നേതാക്കള്‍ പാർട്ടിയില്‍ തന്നെ തുടരുമെന്നാണ് ബി ജെ പി നേതൃത്വം കണക്ക് കൂട്ടുന്നത്.

bommaisiddharamiah-

ലിംഗായത്ത് ആധിപത്യമുള്ള ബെൽറ്റുകളിൽ ബി ജെ പി മാത്രമല്ല, കോണ്‍ഗ്രസും സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താതെ കാത്തിരിപ്പിലാണ്. 224 സീറ്റുകളിലേക്ക് കോൺഗ്രസ് ഇതുവരെ 165 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ, ലിംഗായത്ത്, വൊക്കലിഗ ബെൽറ്റുകളിൽ ബി ജെ പിയുടെ പട്ടിക വന്നതിന് ശേഷം പ്രഖ്യാപനം എന്നതാണ് കോണ്‍ഗ്രസ് നിലപാട്.

ലിംഗായത്ത് അംഗങ്ങൾക്ക് 30 ടിക്കറ്റുകളും രണ്ട് പ്രബല ജാതികളായ വൊക്കലിംഗ വിഭാഗങ്ങള്‍ക്ക് 24 ടിക്കറ്റുകളും കോൺഗ്രസ് ഇതുവരെ അനുവദിച്ചിട്ടുണ്ട്. ഉയർന്ന ടിക്കറ്റ് വിഹിതം ആവശ്യപ്പെട്ട വീരശൈവ-ലിംഗായത്തുകളെ അനുനയിപ്പിക്കാൻ ഇപ്പോഴും കോണ്‍ഗ്രസ് പാടുപെടുകയാണ്. ലിംഗായത്ത് ലോബികളിൽ നിന്ന് അഭ്യർത്ഥനയുമായി കത്തുകളും മെമ്മോറാണ്ടകളും ഒഴുകാൻ തുടങ്ങിയതോടെ പാർട്ടി വലിയ സമ്മർദ്ദത്തിലുമാണ്.

1990 കൾ മുതൽ ലിംഗായത്ത് സമുദായത്തിന്റെ "ഇഷ്ടപ്പെട്ട പാർട്ടി" ആയി കണക്കാക്കപ്പെടുന്നത് ബിജെപിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലിംഗായത്തുകൾക്ക് 55 ടിക്കറ്റുകളാണ് ബി ജെ പി അനുവദിച്ചത്. യെദ്യൂരപ്പയുടെ നേതൃത്വത്തിൽ, 2018 ലെ തിരഞ്ഞെടുപ്പിൽ 40 ലിംഗായത്ത് നോമിനികൾ വിജയിച്ചപ്പോൾ 104 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നു. മറുവശത്ത്, കോൺഗ്രസ് രംഗത്തിറക്കിയ 43 ലിംഗായത്ത് സ്ഥാനാർത്ഥികളിൽ 17 പേർക്കും അവരുടെ സീറ്റുകൾ നേടാൻ കഴിഞ്ഞു.

Vastu Tips:സാമ്പാദ്യം വർധിക്കണോ: വീട്ടില്‍ വരുത്തൂ ഈ ചെറിയ മാറ്റങ്ങള്‍

അതേസമയം, വിജയ സാധ്യതകൾ കണക്കിലെടുത്ത് ബിജെപി ജാഗ്രതയോടെയാണ് നീങ്ങുന്നത്. ഡൽഹിയിൽ പാർലമെന്ററി ബോർഡ് യോഗം ചേരാനിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഞായറാഴ്ച സംസ്ഥാന സന്ദർശനത്തിന് ശേഷമായിരിക്കും ആദ്യ പട്ടികയ്ക്ക് സാധ്യതയെന്നാണ് ബി ജെ പി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ബിജെപി പാർലമെന്ററി ബോർഡ് ശനിയാഴ്ച പ്രാഥമിക ചർച്ച നടത്തി 50 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി ഞായറാഴ്ച കർണാടകയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് ഡൽഹിയിലേക്ക് മടങ്ങുന്ന മോദിയുടെ സാന്നിധ്യത്തിൽ ഒന്നാം വായനയ്ക്കുള്ള പട്ടികയ്ക്ക് അന്തിമരൂപം നൽകേണ്ടതായിരുന്നു. എന്നാല്‍ അന്തിമ തീരുമാനത്തില്‍ എത്താന്‍ സാധിക്കാത്തതിനാല്‍ പ്രഖ്യാപനം വൈകി.

വൊക്കലിംഗ വിഭാഗത്തിന് ആധിപത്യമുള്ള ജെ ഡി എസും ആദ്യ പട്ടിക പ്രഖ്യാപിച്ചു, അന്തിമ പട്ടികയ്ക്കായി കാത്തിരിക്കുകയാണ്. ആം ആദ്മി പാർട്ടി, കർണാടക രാഷ്ട്ര സമിതി, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ തുടങ്ങിയ ചെറുപാർട്ടികൾ അവരുടെ ഒന്നും രണ്ടും പട്ടികകൾ പ്രഖ്യാപിച്ചു. "മറ്റ് പാർട്ടികളെപ്പോലെ, ഞങ്ങൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള തിരക്കിലല്ല. സ്ഥാനാർഥി നിർണയം പ്രചരണത്തിന് ശേഷം തുടങ്ങണം എന്നതാണ് ഞങ്ങളുടെ നയം'- എന്നാണ് ജെ ഡി എസ് വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+