കര്‍ണാടകയില്‍ എസ്ഡിപിഐ തീരുമാനം മാറ്റി; കോണ്‍ഗ്രസിനും ജെഡിഎസിനും പിന്തുണ പ്രഖ്യാപിച്ചു
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ 100 മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന എസ്ഡിപിഐ പിന്നീട് തീരുമാനം മാറ്റി. 16 മണ്ഡലത്തില്‍ മല്‍സരിക്കാനാണ് ഒടുവിലെ തീരുമാനം. ബാക്കി സീറ്റുകളില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിന് ശ്രമിക്കും. കോണ്‍ഗ്രസിനും ജെഡിഎസിനും പിന്തുണ നല്കാന് പ്രവര്‍ത്തകരോട് നിര്‍ദേശിച്ചുവെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് തുമ്പെ പറഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് എസ്ഡിപിഐ പ്രധാനമായും മുന്നോട്ട് വെക്കുന്ന പ്രചാരണം. പാര്‍ട്ടി 16 മണ്ഡലങ്ങളിലാണ് മല്‍സരിക്കുക. ബാക്കി മണ്ഡലങ്ങളിലെല്ലാം ഈ നയം സ്വീകരിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ടൈംസ് നൗവിനോട് പറഞ്ഞു. 100 സീറ്റില്‍ മല്‍സരിക്കാനുള്ള തീരുമാനം മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിക്കെതിരെ ജയിക്കാന്‍ സാധ്യതയുള്ളത് ഏത് സ്ഥാനാര്‍ഥിയാണോ ആ സ്ഥാനാര്‍ഥിയെ ആണ് പിന്തുണയ്ക്കുക. ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനും മറ്റു ചിലയിടങ്ങളില്‍ ജെഡിഎസിനുമായിരിക്കും പിന്തുണ നല്‍കുക. ഇതില്‍ വളരെ വ്യത്യസ്തമായ മറ്റൊരു കാര്യവുമുണ്ട്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയില്‍ പറയുന്നത് പിഎഫ്ഐ, ബജ്റംഗ്ദള്‍ പോലുള്ള സംഘടനകളെ നിരോധിക്കുമെന്നാണ്.
പോപ്പുലര്‍ ഫ്രണ്ടിനെ ദേശീയ തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നിരോധിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായാണ് എസ്ഡിപിഐയെ പരിഗണിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നത് ഈ സാഹചര്യത്തിലാണ് വ്യത്യസ്തമാകുന്നത്. അതേസമയം, മുസ്ലിം സംവരണം തിരിച്ചുകൊണ്ടുവരുമെന്ന് കോണ്‍ഗ്രസും ജെഡിഎസും പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിയെ പരാജയപ്പെടുത്താന്‍ എസ്ഡിപിഐ ശ്രമം നടത്തിയിരുന്നു. മൂന്ന് സീറ്റില്‍ മാത്രമാണ് 2018ല്‍ അവര്‍ മല്‍സരിച്ചത്. മൂന്നിടത്തും പരാജയമായിരുന്നു ഫലം. എന്നാല്‍ ഇത്തവണ ഹിജാബ് വിവാദം ഉള്‍പ്പെടെ എസ്ഡിപിഐക്ക് കരുത്ത് പകരുമെന്നാണ് കരുതിയത്. സാഹചര്യം ഇങ്ങനെയിരിക്കെയാണ് അവര്‍ 16 സീറ്റില്‍ ഒഴികെ കോണ്‍ഗ്രസിനെയും ജെഡിഎസിനെയും പിന്തുണയ്ക്കുന്നത്.
എസ്ഡിപിഐ, എഐഎംഐഎം എന്നീ കക്ഷികള്‍ ബിജെപിയുടെ ബി ടീമാണ് എന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് ഇവര്‍ മല്‍സരിക്കുന്നതെന്നും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അതേസമയം, ഈ പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസുമായിട്ടാണ് ബന്ധമെന്ന് ബിജെപി കുറ്റപ്പെടുത്തുകയും ചെയ്തു. അതിനിടെയാണ് എസ്ഡിപിഐ പുതിയ തീരുമാനം എടുത്തിരിക്കുന്നത്.
ആര്‍എസ്എസുമായി ബന്ധമുള്ള വിഎച്ച്പിയുടെ യുവജന വിഭാഗമാണ് ബജറംഗ്ദള്. ഈ സംഘടനയെ നിരോധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ ഒരു പ്രഖ്യാപനം. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരോക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഹനുമാന്റെ പേര് സൂചിപ്പിച്ചാണ് മോദി വിമര്‍ശിച്ചത്. എന്നാല്‍ മോദി ഹനുമാനെ വിമര്‍ശിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്.
ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ബജറംഗ്ദള് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് വാഗ്ദാനം കോണ്‍ഗ്രസ് പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. നേരത്തെ രാമനെ അടച്ചിട്ട കോണ്‍ഗ്രസ് ഇപ്പോള്‍ ഹനുമാനെ പിന്തുണയ്ക്കുന്നവരെയും അടച്ചിടാന്‍ പോകുന്നുവെന്നാണ് പ്രകടന പത്രികയില്‍ പറയുന്നതെന്ന് മോദി വിമര്‍ശിച്ചു.
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications