Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം സംവരണം റദ്ദാക്കിയ നടപടിക്ക് സ്റ്റേ; കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി, തെറ്റ് പറ്റിയെന്ന് കോടതി

ന്യൂഡല്‍ഹി: മുസ്ലിങ്ങള്‍ക്ക് നല്‍കിയിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കിയ കര്‍ണാടക സര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. സര്‍ക്കാരിന്റെ നടപടിയില്‍ തെറ്റ് പറ്റിയെന്ന സംശയം കോടതി പ്രകടിപ്പിച്ചു. വിശദമായ പഠനം നടത്താതെയാണോ തീരുമാനം എടുത്തത് എന്ന സംശയമാണ് ബലപ്പെടുന്നത്. സംവരണം റദ്ദാക്കിതിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതിയുടെ നടപടി.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് കര്‍ണാടക സര്‍ക്കാര്‍ മുസ്ലിങ്ങളുടെ സംവരണം റദ്ദാക്കിയതും ഈ സംവരണം മറ്റുള്ളവര്‍ക്ക് വീതിച്ചുനല്‍കിയതും. സംസ്ഥാനത്തെ പ്രബല സമുദായങ്ങളായ വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങള്‍ക്ക് രണ്ടു വീതം ശതമാനം സംവരണം വീതിച്ചുനല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കരുതെന്ന വാദവുമായി ബിജെപി നേതാക്കള്‍ ഇതിനെ ന്യായീകരിച്ചു.

k

കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെ നിരവധി ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. വിവിധ മുസ്ലിം സംഘടനകളും വ്യക്തികളും അപ്പീല്‍ സമര്‍പ്പിച്ചു. സംവരണം റദ്ദാക്കിയതിലെ യുക്തി ചോദ്യം ചെയ്തായിരുന്നു ഹര്‍ജികള്‍. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നടപടിയാണിതെന്നും വിമര്‍ശനമുയര്‍ന്നു. ഭരണഘടന ഉറപ്പ് നല്‍കുന്ന സമത്വം, മതനിരപേക്ഷത എന്നിവ ഇവിടെ ലംഘിക്കപ്പെട്ടുവെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

മുസ്ലിങ്ങള്‍ക്കെതിരായ വിവേചമാണ് ഇവിടെ പ്രകടമാകുന്നത്. കര്‍ണാടകയിലെ ജനസംഖ്യയില്‍ 13 ശതമാനം വരും മുസ്ലിങ്ങള്‍. യാതൊരു പഠനവും നടത്താതെയാണ് സര്‍ക്കാര്‍ സംവരണം റദ്ദാക്കിയത്. സര്‍ക്കാരിന്റെ നടപടിയെ ന്യായീകരിക്കുന്ന യാതൊരു കണക്കുകളും ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്.

അതേസമയം, മുസ്ലിം സംവരണം റദ്ദാക്കിയ നടപടിയെ കര്‍ണാടകയിലെ ബസവരാജ ബൊമ്മൈ സര്‍ക്കാര്‍ ന്യായീകരിച്ചു. വിവിധ സമുദായങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യം പഠിക്കാന്‍ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു എന്നും ഈ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് സംവരണം റദ്ദാക്കിയതെന്നുമാണ് സര്‍ക്കാര്‍ ന്യായീകരണം. വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങളുടെ ചരിത്രപരമായ ഘടകങ്ങളും കണക്കിലെടുത്തുവെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

കര്‍ണാടകയിലെ ജനസംഖ്യയില്‍ 40 ശതമാനം ഈ സമുദായത്തില്‍പ്പെട്ടവരാണ്. ഇവര്‍ക്ക് കൂടുതല്‍ സംവരണം അര്‍ഹിക്കുന്നുവെന്നും സര്‍ക്കാര്‍ വാദിച്ചു. അതേസമയം, ഈ സമുദായങ്ങളുടെ വോട്ട് ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ മുസ്ലിം സംവരണം ഇവര്‍ക്ക് നീക്കി നല്‍കിയതെന്ന് ആക്ഷേപമുണ്ട്്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി സര്‍ക്കാര്‍ ഈ സമുദായങ്ങളെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമാണ് നടപടിയെന്നും വിമര്‍ശനമുണ്ട്.

അതേസമയം, കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചു. മുസ്ലിം സംവരണം റദ്ദാക്കാന്‍ കാരണമായ കാര്യങ്ങള്‍ തെളിവ് സഹിതം ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. മുസ്ലിങ്ങള്‍ക്ക് നാല് ശതമാനം സംവരണം എന്ന കണക്ക് എങ്ങനെയാണ് വന്നതെന്നും വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. 2013ല്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാരാണ് മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കിയത്.

സുപ്രീംകോടതിയുടെ 1992ലെ ഉത്തരവ് പ്രകാരം മൊത്തം സംവരണം 50 ശതമാനത്തില്‍ കൂടരുത് എന്നാണ്. കര്‍ണാടക സര്‍ക്കാര്‍ ഈ പരിധി ലംഘിച്ചോ എന്നും കോടതി പരിശോധിക്കും. അസാധാരണമായ സാഹചര്യത്തില്‍ അല്ലാതെ ഈ പരിധി ലംഘിക്കാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഈ മാസം 18ന് ഹര്‍ജികള്‍ സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

കര്‍ണാടക സര്‍ക്കാര്‍, ലിംഗായത്ത്, വൊക്കലിഗ സമുദായ നേതൃത്വം എന്നിവരുടെ പ്രതികരണം സുപ്രീംകോടതി തേടിയിട്ടുണ്ട്. മാത്രമല്ല, മുസ്ലിം സംവരണം റദ്ദാക്കുകയും രണ്ടു സമുദായത്തിന് ഇവ വീതിക്കുകയും ചെയ്ത തീരുമാനം അടിസ്ഥാനമാക്കി പുതിയ നിയമനങ്ങള്‍ നടത്തരുത്. വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമ തീരുമാനം വന്ന ശേഷം മാത്രമേ നിയമനങ്ങള്‍ നടത്താവൂ എന്നും കോടതി വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+