കുൽഭൂഷൻ ജാദവിന്റെ ദയാഹർജി!!! വ്യാജപ്രചരണം നടത്തരുത്!!! പാകിസ്താനു മുന്നറിയിപ്പുമായി ഇന്ത്യ !!!
പാകിസ്താൻ വ്യാജ പ്രചരണം നടത്തി അന്താരാഷ്ട്ര കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്നു.
ദില്ലി: പാകിസ്താനിൽ തടവു ശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവിന്റെ ദയാഹർജി വ്യാജമാണോയെന്ന് സംശയിക്കുന്നതായി ഇന്ത്യ.
അന്താരാഷ്ട്ര കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി പാകിസ്താൻ വ്യാജ പ്രചരണവുമായി മുന്നോട്ട് വരരുതെന്നും ഇന്ത്യ മുന്നറിയിറിപ്പ് നൽകി. ഇതുവരെ അവിശ്വസനീയമായിട്ടുള്ള കാര്യങ്ങളാണ് പാകിസ്താന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്നും ഇന്ത്യ കുറ്റപ്പെടുത്തി.
ദയാഹർജി വ്യാജം
പാകിസ്താന്റെ തടവിലായതിനു ശേഷം ഇന്ത്യൻ നവികനായ കുൽഭൂഷൻ ജാദവിനെ കാണാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് പാകിസ്താൻ അനുമതി നൽകിയിരുന്നില്ല. ഇപ്പോൾ പാകിസ്താൻ ഇന്നയിക്കുന്ന ദയഹർജി വ്യാജമാണോയെന്നുള്ള സംശയം വർധിച്ചു വരുന്നു.
ജാദവിന് നീതി ലഭിക്കും
ചാര കോസ് ആരോപണത്തിൽ പാകിസ്താൻ ജയിലിലായ കുൽഭൂഷൻ ജാദവിന് നീതി ഉറപ്പാക്കുംമെന്നും അതിനായിട്ടുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും വിദേശമന്ത്രാലയം വ്യക്തമാക്കി.
വീഡിയോ പുറത്ത് വിട്ട് പാകിസ്താൻ
കുൽഭൂഷൻ ജാദവ് കുറ്റം സമ്മതം നടത്തിയെന്നു പാകിസ്താൻ. ഇതു ശരിവെയക്കുന്ന രീതിയിലുള്ള വീഡിയോ പാകിസ്താൻ പുറത്തു വിട്ടു.
ജാദവിന്റെ കുറ്റ സമ്മതം
കുൽഭൂഷൻ ജാദവ് പക് കരസേന സൈനിക മേധാവിക്ക് ദയാഹർജി നൽകിയെന്ന് പാക് സൈന്യത്തിന്റെ വാദം. താൻ മൂലം നിരപരാധികളായ നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ടുവെന്നും,പാകിസ്താനിൽ ചാരാ പ്രവർത്തനം. താവ്രവാദ പ്രവർത്തനം, തുടങ്ങിയവയിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ജാദവ് സമ്മതിച്ചുവത്രേ. ഇതുവഴി ജനങ്ങളുടെ ജീവനും സ്വത്തിനുമുണ്ടായ നഷ്ടത്തിൽ ജാദവ് ഖേദം പ്രകടിപ്പിക്കുന്നുവെന്നും പാക് സൈന്യം അറിയിച്ചു.
ഏക ആശ്രയം പാക് പ്രസിഡന്റ്
സൈനിക അപ്പലറ്റ് കോടതിക്കു ജാദവ് സമർപ്പിച്ച ഹർജി തള്ളിയിരുന്നു. പാക് നിയമമനുസരിച്ച് ചീഫ് ആർമി സ്റ്റാഫിന് ദയാഹാർജി സമർപ്പിക്കാം. അദ്ദേഹം നിരസിച്ചാൽ ഏക ആശ്രയം പ്രസിഡന്റിനും ദയാഹർജി നൽകുകയെന്നതാണ്.
ചാരവ്യത്തി ആരോപണം
ഇന്ത്യൻ മുൻ നാവികസേന ഉദ്യോഗസ്ഥനായിരുന്ന കുൽഭൂഷൻ ജാദവിനെ 2016 മാർച്ച്3 ന് പാകിസ്താനിലെ ബലൂചിസ്ഥാനിൽ വച്ച് സൈന്യം അറസ്റ്റു ചെയ്തിരുന്നു. തുടർന്ന് 2017 ഏപ്രിൽ 10 ന് പാക് സൈനിക കോടതി ജാദവിന് വധശിഷ വിധിക്കുകയും ഡെയ്തു