രാമക്ഷേത്ര നിര്‍മാണം ഓര്‍ഡിനന്‍സ് വഴി സാധിക്കുമോ? ജസ്റ്റിസ് ചെലമേശ്വറിന്റെ മറുപടി ഇങ്ങനെ
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അയോധ്യയിലെ രാമക്ഷേത്ര വിവാദം വീണ്ടും തലപൊക്കുന്നു. ആര്‍എസ്എസും ബിജെപിയും മറ്റു സംഘപരിവാര്‍ സംഘടനകളും വിഷയം സജീവമാക്കാനാണ് ഉദ്ദേശിക്കുന്നത്. രാമക്ഷേത്ര നിര്‍മാണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ആര്‍എസ്എസ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് അതിന്റെ ഭാഗമായിട്ടാണ്.
ഈ സാഹചര്യത്തില്‍ ഉയരുന്ന ചോദ്യം ഇതാണ്... ഓര്‍ഡിനന്‍സ് വഴി രാമക്ഷേത്ര നിര്‍മാണത്തിന് കളമൊരുക്കാന്‍ ബിജെപിക്ക് സാധിക്കുമോ? പ്രത്യേകിച്ചും തര്‍ക്ക ഭൂമിയുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വേളയില്‍? സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ചെലമേശ്വര്‍ ഈ വിഷയത്തില്‍ നല്കിയ മറുപടി സാധിക്കും എന്നതാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

നിയമം കൊണ്ടുവരാന്‍ സാധിക്കും
രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് നിയമം കൊണ്ടുവരാന്‍ സാധിക്കുമെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ പറയുന്നു. മുമ്പ് പല സാഹചര്യങ്ങളിലും, സുപ്രീംകോടതിയിലെ നടപടിക്രമങ്ങള്‍ വൈകുന്ന വേളയില്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിട്ടുണ്ട്. സമാനമായ രീതി അയോധ്യ വിഷയത്തിലും സ്വീകരിക്കാന്‍ സാധിക്കുമെന്ന് ചെലമേശ്വര്‍ പറയുന്നു.

ആര്‍എസ്എസ് ആവശ്യം
അയോധ്യ വിഷയം സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നു എന്നത് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിന് തടസമല്ല എന്നാണ് ചെലമേശ്വറിന്റെ നിലപാട്. നിയമംവഴി രാമക്ഷേത്ര നിര്‍മാണം എളുപ്പമാക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ചെലമേശ്വറിന്റെ അഭിപ്രായപ്രകടനമെന്നതും ശ്രദ്ധേയമാണ്.

ജസ്റ്റിസ് ചെലമേശ്വറിനെ അറിയില്ലേ
കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ആള് ഇന്ത്യ പ്രൊഫണല്‍സ് കോണ്‍ഗ്രസ് സംഘടിപ്പിച്ച സംവാദത്തിലാണ് ജസ്റ്റിസ് ചെലമേശ്വര്‍ വിഷയത്തില്‍ പ്രതികരിച്ചത്. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രവര്‍ത്തനങ്ങളില്‍ സംശയം പ്രകടിപ്പിച്ച കോടതി നടപടികള്‍ നിര്‍ത്തിവച്ച് മാധ്യമങ്ങളെ കണ്ട നാല് സുപ്രീംകോടതി ജഡ്ജിമാരില്‍ ഒരാളായിരുന്നു ജസ്റ്റിസ് ചെലമേശ്വര്‍.

ചോദ്യം ഇതാണ്
അയോധ്യയിലെ വിവാദ ഭൂമിയുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേസില്‍ വിധി വന്നിട്ടില്ലാത്ത പശ്ചാത്തലത്തില്‍ സര്‍ക്കാരിന് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമോ എന്നതായിരുന്നു ചെലമേശ്വറിനോടുള്ള ചോദ്യം. അതേ എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.

സുപ്രീംകോടതി ചെയ്തത്
കഴിഞ്ഞാഴ്ച അയോധ്യ കേസ് സുപ്രീംകോടതി പരിഗണിച്ചിരുന്നു. കേസില്‍ വേഗം തീര്‍പ്പ് കല്‍പ്പിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെയും ഉത്തര്‍ പ്രദേശ്് സര്‍ക്കാരിന്റെയും ആവശ്യം കോടതി തള്ളുകയാണുണ്ടായത്. മാത്രമല്ല, കേസ് ജനുവരിയിലേക്ക് നീട്ടിവയ്ക്കുകയും ചെയ്തു. ഇതില്‍ നിരാശ പ്രകടിപ്പിച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവന്നിരുന്നു.

വിധി മറികടക്കാന്‍
കാവേരി നദീജല തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി മറികടക്കാന്‍ കര്‍ണാടക നിയമസഭ നിയമം പാസാക്കിയിരുന്നു. രാജസ്ഥാന്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ക്കിടയിലെ നദീജല തര്‍ക്കത്തിലും സമാനമായ നിയമനിര്‍മാണം നടന്നിട്ടുണ്ട്. രാമക്ഷേത്ര വിഷയത്തിലും സമാനമായ രീതിയില്‍ നിയമനിര്‍മാണം സാധിക്കുമെന്നും ചെലമേശ്വര്‍ പറഞ്ഞു.

അത്ര പ്രധാനമല്ല
അയോധ്യ കേസ് അത്ര പ്രധാനമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി കേസ് ജനുവരിയിലേക്ക് മാറ്റിവച്ചത്. സുപ്രീംകോടതി ഹിന്ദുവികാരം മാനിച്ചില്ല എന്ന വികാരമാണ് രാജ്യത്തെ ഭൂരിപക്ഷത്തിനുണ്ടായതെന്നാണ് ആര്‍എസ്എസ് ഇതിനോട് പ്രതികരിച്ചത്. രാമക്ഷേത്ര നിര്‍മാണത്തിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി ആവശ്യപ്പെട്ടു.

പരിമിതിയുണ്ടെന്നും ഭയ്യാജി ജോഷി
രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ടിവന്നാല്‍ 1992ല്‍ നടന്ന പോലുള്ള പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭയ്യാജി ജോഷി പറഞ്ഞു. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ടാണ് തങ്ങള്‍ വിട്ടുനില്‍ക്കുന്നത്. കോടതി പരിഗണനയിലുള്ള വിഷയത്തില്‍ പരിമിതികളുണ്ടെന്നും ഭയ്യാജി ജോഷി പറഞ്ഞു.

യോഗി അയോധ്യയിലേക്ക്
അതേസമയം, അയോധ്യ വിഷയം കൂടുതല്‍ സജീവമാക്കാനാണ് ബിജെപിയുടെ തീരുമാനം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദീപാവലിക്ക് അയോധ്യ സന്ദര്‍ശിക്കുന്നുണ്ട്. സുപ്രധാന പ്രഖ്യാപനം അന്നുണ്ടാകുമെന്നാണ് ബിജെപി നേതാക്കള്‍ നല്കുന്ന സൂചന. രാമന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്.

330 കോടി സര്‍ക്കാര്‍ ചെലവഴിക്കും
സരയൂ നദിക്കരയില്‍ രാമന്റെ 100 മീറ്റര്‍ ഉയരത്തിലുള്ള പ്രതിമ സ്ഥാപിക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 330 കോടി ചെലവിട്ടാണ് നിര്‍മാണം. അയോധ്യയ്ക്ക് സന്തോഷ വാര്‍ത്തയുമായി താന്‍ ഉടനെ വരുമെന്ന് യോഗി കഴിഞ്ഞദിവസം സൂചന നല്‍കിയിരുന്നു. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പ്രഖ്യാപനമാണോ അതല്ല, പ്രതിമ നിര്‍മാണമാണോ യോഗി പ്രഖ്യാപിക്കുക എന്നറിയാന്‍ ഈ മാസം ആറ് വരെ കാത്തിരിക്കണം.

കോടതിയിലെ വിഷയം
അയോധ്യയിലെ തര്‍ക്ക ഭൂമി മൂന്നായി ഭാഗിച്ച് അലഹാബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു. ഒരു ഭാഗം സുന്നി വഖഫ് ബോര്‍ഡിനും മറ്റു രണ്ടു ഭാഗങ്ങള്‍ നിര്‍മോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കുമായി വീതിക്കുകയാണ് കോടതി ചെയ്തത്. ഈ വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കേസ് ജനുവരിയില്‍ പരിഗണിക്കാന്‍ മാറ്റിവച്ചിരിക്കുകയാണ്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications