'ടിഎംസി നെടുംതൂൺ, മമത ഇല്ലാത്ത സഖ്യം സങ്കൽപ്പിക്കാൻ കൂടി വയ്യ'; പ്രതികരിച്ച് കോൺഗ്രസ്
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മമത ബാനർജി ഇന്ത്യ സംഘത്തെ ഞെട്ടിച്ചതിന് പിന്നാലെ, മമതയില്ലാത്ത ഒരു പ്രതിപക്ഷ സഖ്യം സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് കോൺഗ്രസ്. തൃണമൂൽ കോൺഗ്രസിനെ ഇന്ത്യ സഖ്യത്തിന്റെ നെടുംതൂൺ എന്നും അവർ വിശേഷിപ്പിച്ചു.
പശ്ചിമ ബംഗാളിൽ ഇന്ത്യാ സംഘം ഒരുമിച്ച് നിന്ന് പോരാടുമെന്നും, സമീപ ഭാവിയിൽ തന്നെ ടിഎംസിയുമായുള്ള സീറ്റ് പങ്കിടൽ ചർച്ചകൾ ഫലം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

'ബിജെപിയെ തോൽപ്പിക്കാൻ ഞങ്ങൾ എന്തും ചെയ്യുമെന്ന് മമത ബാനർജി പറഞ്ഞു, ഞങ്ങളും അതിന് ആഗ്രഹിക്കുന്നു. മമത ജിയും ടിഎംസിയും ഇന്ത്യൻ ബ്ലോക്കിന്റെ നെടുംതൂണുകളാണെന്ന് രാഹുൽ ഗാന്ധി വ്യക്തമായി പറഞ്ഞിട്ടുണ്ട്" ജയറാം രമേശ് പറഞ്ഞു.
"ഈ സഖ്യം പശ്ചിമ ബംഗാളിൽ ഒരുമിച്ച് നിന്ന് പോരാടും. കോൺഗ്രസ് അധ്യക്ഷൻ (മല്ലികാർജുൻ ഖാർഗെ) എല്ലാ ഇന്ത്യ സഖ്യ പാർട്ടികളെയും ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് ക്ഷണിക്കുന്നതായി പലവട്ടം പ്രഖ്യാപിച്ചിട്ടുണ്ട്," അദ്ദേഹം പറഞ്ഞു. "ഞങ്ങൾക്ക് പൂർണ പ്രതീക്ഷയുണ്ട്. ചർച്ചകൾ നടക്കുന്നു. ഇന്ത്യ സഖ്യം ഒന്നിച്ച് പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിനെ നേരിടും" അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുന്ന ഒരു അവസരവും ഇന്ത്യ സംഘം വിട്ടുകളായില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ അസമിലുള്ള കോൺഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്ര ഇതേ ചിന്തയോടെ പശ്ചിമ ബംഗാളിൽ പ്രവേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ 42 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി മമതാ ബാനർജി രംഗത്ത് വന്നത് അപ്രതീക്ഷിതമായിരുന്നു. 'ഇന്ത്യ' മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ സംബന്ധിച്ച് കോൺഗ്രസുമായി യോജിപ്പിലെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് മമതയുടെ തീരുമാനം.
തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം മുന്നണിയിൽ ചേരുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും മമത വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ 2 സീറ്റ് നൽകാമെന്ന തൃണമൂൽ കോൺഗ്രസിന്റെ വാഗ്‌ദാനം കോൺഗ്രസ് തള്ളിയിരുന്നു.
മമത ബാനർജിയെ അവസരവാദിയെന്ന് വിളിച്ച ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മമതയുടെ സഹായം ആവശ്യമില്ലെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ബംഗാൾ മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications