Get Updates
Get notified of breaking news, exclusive insights, and must-see stories!

'ടിഎംസി നെടുംതൂൺ, മമത ഇല്ലാത്ത സഖ്യം സങ്കൽപ്പിക്കാൻ കൂടി വയ്യ'; പ്രതികരിച്ച് കോൺഗ്രസ്

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മമത ബാനർജി ഇന്ത്യ സംഘത്തെ ഞെട്ടിച്ചതിന് പിന്നാലെ, മമതയില്ലാത്ത ഒരു പ്രതിപക്ഷ സഖ്യം സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് കോൺഗ്രസ്. തൃണമൂൽ കോൺഗ്രസിനെ ഇന്ത്യ സഖ്യത്തിന്റെ നെടുംതൂൺ എന്നും അവർ വിശേഷിപ്പിച്ചു.

പശ്ചിമ ബംഗാളിൽ ഇന്ത്യാ സംഘം ഒരുമിച്ച് നിന്ന് പോരാടുമെന്നും, സമീപ ഭാവിയിൽ തന്നെ ടിഎംസിയുമായുള്ള സീറ്റ് പങ്കിടൽ ചർച്ചകൾ ഫലം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

tmcmamata

'ബിജെപിയെ തോൽപ്പിക്കാൻ ഞങ്ങൾ എന്തും ചെയ്യുമെന്ന് മമത ബാനർജി പറഞ്ഞു, ഞങ്ങളും അതിന് ആഗ്രഹിക്കുന്നു. മമത ജിയും ടിഎംസിയും ഇന്ത്യൻ ബ്ലോക്കിന്റെ നെടുംതൂണുകളാണെന്ന് രാഹുൽ ഗാന്ധി വ്യക്തമായി പറഞ്ഞിട്ടുണ്ട്" ജയറാം രമേശ് പറഞ്ഞു.

"ഈ സഖ്യം പശ്ചിമ ബംഗാളിൽ ഒരുമിച്ച് നിന്ന് പോരാടും. കോൺഗ്രസ് അധ്യക്ഷൻ (മല്ലികാർജുൻ ഖാർഗെ) എല്ലാ ഇന്ത്യ സഖ്യ പാർട്ടികളെയും ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് ക്ഷണിക്കുന്നതായി പലവട്ടം പ്രഖ്യാപിച്ചിട്ടുണ്ട്," അദ്ദേഹം പറഞ്ഞു. "ഞങ്ങൾക്ക് പൂർണ പ്രതീക്ഷയുണ്ട്. ചർച്ചകൾ നടക്കുന്നു. ഇന്ത്യ സഖ്യം ഒന്നിച്ച് പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിനെ നേരിടും" അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുന്ന ഒരു അവസരവും ഇന്ത്യ സംഘം വിട്ടുകളായില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ അസമിലുള്ള കോൺഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്ര ഇതേ ചിന്തയോടെ പശ്ചിമ ബംഗാളിൽ പ്രവേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ 42 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി മമതാ ബാനർജി രംഗത്ത് വന്നത് അപ്രതീക്ഷിതമായിരുന്നു. 'ഇന്ത്യ' മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ സംബന്ധിച്ച് കോൺഗ്രസുമായി യോജിപ്പിലെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് മമതയുടെ തീരുമാനം.

തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം മുന്നണിയിൽ ചേരുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും മമത വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ 2 സീറ്റ് നൽകാമെന്ന തൃണമൂൽ കോൺഗ്രസിന്റെ വാഗ്‌ദാനം കോൺഗ്രസ് തള്ളിയിരുന്നു.

മമത ബാനർജിയെ അവസരവാദിയെന്ന് വിളിച്ച ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മമതയുടെ സഹായം ആവശ്യമില്ലെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ബംഗാൾ മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+