എല്‍പിജി വില കുറച്ച് എണ്ണക്കമ്പനികള്‍... ആകെ 223 രൂപയുടെ കുറവ്.! ആശ്വാസം
രാജ്യത്ത് പാചക വാതക വില കുറച്ചു. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോ ഗ്രാം ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍പിജി) സിലിണ്ടറുകളുടെ വിലയാണ് കുറച്ചിരിക്കുന്നത്. സിലിണ്ടര്‍ ഒന്നിന് 51.50 രൂപയാണ് കുറച്ചിരിക്കുന്നത്. അതേസമയം 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നും വന്നിട്ടില്ല. ഇന്നലെ അര്‍ധരാത്രിയാണ് എണ്ണകമ്പനികള്‍ തീരുമാനം പ്രഖ്യാപിച്ചത്.
പരിഷ്കരിച്ച വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ ചില്ലറ വില്‍പ്പന വില സെപ്റ്റംബര്‍ 1 മുതല്‍ 1580 രൂപയായിരിക്കും. നേരത്തെ 1,631.50 രൂപയായിരുന്നിടത്ത് നിന്നാണ് 1,580 രൂപയായി കുറഞ്ഞത്. കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ വാണിജ്യ എല്‍പിജി വില യഥാക്രമം 1,684 രൂപ, 1,531.5 രൂപ, 1,738 രൂപയായി മാറും എന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അറിയിച്ചു.

കൊച്ചിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില 1587 രൂപയായിരിക്കുമെന്നും എണ്ണക്കമ്പനികള്‍ അറിയിച്ചു. അതേസമയം 14.2 കിലോഗ്രാം സിലിണ്ടറുകളുടെ വില ഏപ്രില്‍ 8 മുതല്‍ മാറ്റമില്ലാതെ തുടരുകയാണ്. ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന് ഡല്‍ഹിയില്‍ 853 രൂപയും, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ വില യഥാക്രമം 868.50, 879, 852.50 രൂപയുമായി തുടരുകയാണ്.
അതേസമയം വാണിജ്യാവശ്യത്തിനുള്ള സിലിണ്ടര്‍ വില കുറച്ചത് ചെറുകിട ബിസിനസുകള്‍ക്ക്, ചെറിയ കടകള്‍, ഹോട്ടലുകള്‍, ഭക്ഷ്യ ബിസിനസുകള്‍ എന്നിവയുള്‍പ്പെടെ ദൈനംദിന ജോലികള്‍ക്കായി സിലിണ്ടറുകളെ ആശ്രയിക്കുന്നവര്‍ക്ക് ഗുണം ചെയ്യും. ആഗോള ഇന്ധന മാനദണ്ഡങ്ങളും ഇന്‍പുട്ട് ചെലവുകളും കണക്കിലെടുത്ത് എണ്ണക്കമ്പനികള്‍ പതിവായി പ്രതിമാസം എല്‍പിജി വിലയില്‍ പരിഷ്കരണങ്ങള്‍ വരുത്താറുണ്ട്.
അന്താരാഷ്ട്ര ഊര്‍ജ്ജ വില ചലനങ്ങളും വിദേശ വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകളും അടിസ്ഥാനമാക്കിയാണ് എണ്ണ വിപണന കമ്പനികള്‍ എല്‍പിജി നിരക്കുകള്‍ പ്രതിമാസം പരിഷ്കരിച്ച് വരുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില സ്ഥിരമായി കുറയുകയാണ്. ഇതുവരെ ഏകദേശം 220 രൂപയോളമാണ് ഒരു സിലിണ്ടറിന് കുറവ് വന്നിട്ടുള്ളത്.
ഇക്കഴിഞ്ഞ ആഗസ്റ്റില്‍ എണ്ണക്കമ്പനികള്‍ക്ക് 12 ഭാഗങ്ങളായി 30,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു. ഇത് രാജ്യത്ത് എല്‍പിജിയുടെ വില സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിച്ചു. ആഗോള അനിശ്ചിതത്വം ഉണ്ടായിരുന്നിട്ടും എല്‍പിജി വില സ്ഥിരമായി നിലനിര്‍ത്തിയ എണ്ണക്കമ്പനികള്‍ക്ക് പന്ത്രണ്ട് ഭാഗങ്ങളായി 30,000 കോടി രൂപ നഷ്ടപരിഹാരം നല്കാന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications