ശിവരാജ് സിങ് ചൗഹാന് അഞ്ചാം ഊഴമോ? അതോ സിന്ധ്യയ്ക്ക് നറുക്ക് വീഴുമോ?; സാധ്യതകൾ ഇങ്ങനെ
ഭോപ്പാൽ: മധ്യപ്രദേശിൽ ബി ജെ പിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെയ്ക്കും എന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങൾ. എന്നാൽ പ്രവചനങ്ങളേയെല്ലാം കാറ്റിൽ പറത്തി കൂറ്റൻ ലീഡുമായി മുന്നേറുകയാണ് ഇവിടെ ബി ജെ പി. 155 ഓളം സീറ്റുകളിലാണ് പാർട്ടി മുന്നേറുന്നത്. സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകളിലേക്ക് ഇതിനോടകം നേതൃത്വം കടന്നു കഴിഞ്ഞു. എന്നാൽ ആരാകും ഇനി സംസ്ഥാനത്ത് ബി ജെ പിയെ നയിക്കുകയെന്നതാണ് ചോദ്യം. നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് അഞ്ചാമതും നേതൃത്വം അവസരം നൽകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
2005 ലാണ് ശിവരാജ് സിങ് ചൗഹാൻ ആദ്യമായി മധ്യപ്രദേശ് മുഖ്യമന്ത്രിയാകുന്നത്. തുടർച്ചയായ മൂന്ന് ടേം അദ്ദേഹം സംസ്ഥാനം ഭരിച്ചു. 2018 ൽ കമൽനാഥിന്റെ നേതൃത്വത്തിൽ സംസ്ഥാന ഭരണം കോൺഗ്രസ് പിടിച്ചു. 2019 ൽ ഓപ്പറേഷൻ താമര പയറ്റി ബി ജെ പി അധികാരം തിരിച്ചു പിടിച്ചതോടെ മുഖ്യമന്ത്രി സ്ഥാനം വീണ്ടും ചൗഹാന്റെ കൈകളിലെത്തി. ചൗഹാന് പകരം മറ്റ് നേതാക്കളുടെ പേരുകൾ ദേശീയ നേതൃത്വം ആലോചിച്ചിരുന്നുവെങ്കിലും നേതാക്കൾ ഒന്നടങ്കം ചൗഹാന് പിന്നിൽ അണിനിരിക്കുകയായിരുന്നു.

ഇത്തവണ ചൗഹാന്റെ നേതൃത്വത്തിൽ കൂറ്റൻ വിജയം ആവർത്തിച്ചെങ്കിലും അദ്ദേഹത്തിന് നറുക്ക് വീഴാൻ സാധ്യത ഇല്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര നേതൃത്വത്തിനുള്ള താത്പര്യക്കുറവ് തന്നെയാണ് ചൗഹാന് വെല്ലുവിളി തീർക്കുന്നത്. എന്നിരുന്നാലും സംസ്ഥാനത്തെ വലിയ വിജയത്തിലെ ചൗഹാന്റെ പങ്ക് നേതൃത്വത്തിന് അവഗണിക്കാൻ സാധിക്കില്ല. മാത്രമല്ല പാർട്ടിയിൽ വലിയ ജനപിന്തുണയുള്ള നേതാവ് കൂടിയാണ് ചൗഹാൻ. അദ്ദേഹത്തെ മാറ്റി നിർത്തിയാൽ കടുത്ത പ്രതിഷേധം നേതൃത്വം നേരിടേണ്ടി വരും.
അതേസമയം ചൗഹാന് പകരം മറ്റ് പേരുകൾ നേതൃത്വം പരിഗണിച്ചാൽ ഒരു പക്ഷേ ജ്യോതിരാദിത്യ സിന്ധ്യയ്ക്കോ പാർട്ടി അധ്യക്ഷൻ വിഡി ശർമ്മയ്ക്കോ ആയിരിക്കും സാധ്യത. യുവ നേതാവെന്ന നിലയിൽ സിന്ധ്യയെ പരിഗണിക്കണമെന്ന ആവശ്യം പാർട്ടിയിൽ ഉണ്ട്. എന്നാൽ ബിജെപിയിലെ നേതാക്കളെ അവഗണിച്ച് കോൺഗ്രസിൽ നിന്നെത്തിയ സിന്ധ്യയ്ക്ക് മുഖ്യമന്ത്രി കസേര നൽകുന്നത് പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കും.
ഈ സാഹചര്യത്തിൽ കാലാവധി വീതിച്ച് നൽകി മുഖ്യമന്ത്രി സ്ഥാനമെന്ന ഫോർമുല ബി ജെ പി നേതൃത്വം പരീക്ഷിച്ചേക്കും. അങ്ങനെയെങ്കിൽ ചൗഹാന് ആദ്യ ടേം നൽകിയേക്കാനും സാധ്യതയുണ്ട്. എന്തായാലും അഞ്ചാമതും മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന് അക്കാര്യങ്ങൾ പാർട്ടി നേതൃത്വമാണ് തീരുമാനിക്കണ്ടതെന്നും പാർട്ടി പറയുന്നത് അനുസരിക്കുമെന്നുമാണ് ചൗഹാൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications