Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡല്‍ഹി, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകള്‍ ബിജെപിക്ക് വേണ്ടി അട്ടിമറിക്കപ്പെട്ടു; ആരോപണവുമായി മമത

കൊല്‍ക്കത്ത: ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെട്ടു എന്ന ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വോട്ടെടുപ്പ് അട്ടിമറിക്കാനായി ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാജ വോട്ടര്‍മാരെ ബിജെപി വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് മമത ബാനര്‍ജി ആരോപിച്ചു. കൊല്‍ക്കത്തയില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് യോഗത്തില്‍ സംസാരിക്കവെയാണ് മമതയുടെ പരാമര്‍ശം.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷമായി നിലകൊള്ളുന്നില്ലെങ്കില്‍ നീതിയുക്തമായ തിരഞ്ഞെടുപ്പ് അസാധ്യമായിരിക്കും എന്നും അവര്‍ പറഞ്ഞു. ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി തിടുക്കത്തില്‍ നിയമിച്ചുകൊണ്ട് പോളിംഗിനെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചതായി മമത അവര്‍ വിമര്‍ശിച്ചു. തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിന് മുന്നില്‍ അനിശ്ചിതകാല ധര്‍ണ നടത്തുമെന്നും മമത ബാനര്‍ജി മുന്നറിയിപ്പ് നല്‍കി.

Mamata Banarjee

'തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുഗ്രഹത്തോടെ ബിജെപി വോട്ടര്‍ പട്ടികയില്‍ എങ്ങനെ കൃത്രിമം കാണിക്കുന്നു എന്നത് വളരെ വ്യക്തമാണ്. 2006 ലെ ഭൂമി ഏറ്റെടുക്കല്‍ വിരുദ്ധ മുന്നേറ്റത്തിനിടെ എനിക്ക് 26 ദിവസത്തെ നിരാഹാര സമരം നടത്താന്‍ കഴിയുമെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും നമുക്ക് ഒരു മുന്നേറ്റം ആരംഭിക്കേണ്ടി വരും. വോട്ടര്‍ പട്ടിക ശരിയാക്കാനും വ്യാജ വോട്ടര്‍മാരെ നീക്കം ചെയ്യാനുമുള്ള ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിന് മുന്നില്‍ അനിശ്ചിതകാലത്തേക്ക് ധര്‍ണ നടത്താം,' മമത ബാനര്‍ജി പറഞ്ഞു.

പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യാജ വോട്ടര്‍മാരുടെ എന്റോള്‍മെന്റ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ ബിജെപി ഉറപ്പാക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. 'ബിജെപിയുടെ സഹായത്തോടെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുള്ള വ്യാജ വോട്ടര്‍മാരെ ഞങ്ങള്‍ തിരിച്ചറിയും. പുറത്തുനിന്നുള്ളവരെ ബംഗാള്‍ പിടിച്ചെടുക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല,' മമത പറഞ്ഞു.

ഡല്‍ഹിയില്‍ ബിജെപി ചെയ്തത് ബംഗാളില്‍ ആവര്‍ത്തിക്കാന്‍ കഴിയില്ല എന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഇക്കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ 48 എണ്ണം നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. തുടര്‍ച്ചയായി 10 വര്‍ഷം ഡല്‍ഹി ഭരിച്ച ആം ആദ്മി പാര്‍ട്ടിക്ക് 22 സീറ്റുകളില്‍ ഒതുങ്ങേണ്ടി വന്നു. ഡല്‍ഹിയില്‍ ബിജെപി 27 വര്‍ഷത്തിന് ശേഷമാണ് അധികാരത്തിലെത്തിയത്.

അതേസമയം നിയമവിരുദ്ധമായി കുടിയേറിയവരെ അമേരിക്കയില്‍ നിന്ന് ചങ്ങലയിട്ട് നാടുകടത്തുന്നതിനെ മമ ബാനര്‍ജി ശക്തമായി അപലപിച്ചു. ഇത് ലജ്ജാകരമാണ് എന്നും ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അവരെ തിരികെ കൊണ്ടുവരാന്‍ വിമാനങ്ങള്‍ അയയ്ക്കാത്തത് എന്തുകൊണ്ടാണെന്നും മമത ചോദിച്ചു. 'തിരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം, ബിജെപി നുഴഞ്ഞുകയറ്റത്തെക്കുറിച്ച് സംസാരിക്കുന്നു.

പക്ഷേ നമ്മുടെ പൗരന്മാരെ യുഎസില്‍ നിന്ന് ചങ്ങലയിട്ട് നാടുകടത്തുന്നു. എന്തുകൊണ്ട്? ഇത് രാജ്യത്തിന് നാണക്കേടാണ്,' അവര്‍ പറഞ്ഞു. കൊളംബിയ തങ്ങളുടെ പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ വിമാനങ്ങള്‍ ക്രമീകരിച്ചുവെന്നും, കേന്ദ്രത്തിലെ ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് അത് ചെയ്യാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും മമത ബാനര്‍ജി ചോദിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+