കുഞ്ഞ് തന്റേതല്ലെന്ന് സംശയം; രണ്ടു വയസുകാരിയെ പിതാവ് മർദ്ദിച്ചു കൊലപ്പെടുത്തി
ഭാര്യയ്ക്ക് അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന ആരോപണത്തെ തുടർന്നാണ് രണ്ടുവയസുകാരിയെ പിതാവ് കൊലപ്പെടുത്തിയത്.
ചണ്ഡിഗഢ്: മയക്കു മരുന്നിന് അടിമയായ പിതാവ് രണ്ടുവയസുകാരിയെ മർദ്ദിച്ച് കൊലപ്പെടുത്തി. ഛണ്ഡീഗഢിലെ ദേലോണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയ്ക്ക് അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന ആരോപണത്തെ തുടർന്നാണ് രണ്ടുവയസുകാരിയെ പിതാവ് കൊലപ്പെടുത്തിയത്. സംഭവത്തിൽ പിതാവ് സിക്കന്ദര്‍ സിങിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുൽഭൂഷൺ ജാദാവിന്റെ അമ്മയും ഭാര്യയും പാകിസ്താനിലേയ്ക്ക്, കൂടിക്കാഴ്ചയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം
അത് തന്റെ മകളല്ലെന്നും ഭാര്യ ജസ്ബിർ കൗറിനു അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയാണ് അതെന്നും അതുകൊണ്ടാണ് താൻ കുട്ടിയെ കൊലപ്പെടുത്തിയതെന്നും സിക്കന്ദർ പോലീസിനു മൊഴി നൽകി. എന്നാൽ ഹർജിത് ജനിച്ചതിനു പിന്നാലെ ആയാൾ ഭാര്യയെ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ജസ്ബിര്‍ അവളുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.
യുഎന്നിന്റെ നടപടി യുദ്ധം വിളിച്ചു വരുത്തുന്നു; മുന്നറിയിപ്പുമായി ഉത്തരകൊറിയ
ഭാര്യയുമായി പിരഞ്ഞ ശേഷം ഭാര്യ സഹോദരിക്കും രണ്ടു മക്കൾക്കൊപ്പമായിരുന്നു സിക്കന്ദര്‍ താമസിച്ചിരുന്നത്. ജസ്ബിറിന്റെ സഹോദരി ജസ്‌വീന്ദർ ഭർത്താവിൽ നിന്ന് അകന്നു താമസിക്കുകയായിരുന്നു. അകന്നു താമസിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പമായിരുന്നു രണ്ടുവയസ്സുകാരിയായ ഹര്‍ജിതിനെ താമസിപ്പിച്ചിരുന്നത്. സംഭവ ദിവസം ജസ്‌വീന്ദർ വീട്ടിലുണ്ടായിരുന്നില്ല . തുടർന്ന് അവരുടെ രണ്ടു മക്കളെ രണ്ട് മക്കളെയും സിനിമ കാണാന്‍ അയച്ച ശേഷം കുഞ്ഞിനെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സിനിമ കഴിഞ്ഞ് മടങ്ങി വന്ന കുട്ടികളാമ് കുഞ്ഞ് മരിച്ചു കിടക്കുന്നത് ആദ്യമായി കണ്ടത്. അപ്പോഴേക്കും സിക്കന്ദര്‍ അവിടെ നിന്ന് മുങ്ങിയിരുന്നു. ദെഹ്‌ലോണ്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം സിക്കന്ദറിനെ പിടികൂടുകയായിരുന്നു
2ജി സ്പെക്ട്രം വിധി; തമിഴ്നാടിൽ ബിജെപി-ഡിഎംകെ കൂട്ടുകെട്ടിന് വഴിവെക്കുന്നു?