കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീററ്റ് ബലാത്സംഗവും മതംമാറ്റലും; മദ്രസ അധ്യാപിക നുണപറയുന്നു?

Google Oneindia Malayalam News

മീററ്റ്: ഉത്തര്‍ പ്രദേശിനെ സംഘര്‍ഷഭരിതമാക്കിയ മീററ്റ് കൂട്ടബലാത്സംഗക്കേസിലെ പരാതിക്കാരിയായ മദ്രസ അധ്യാപിക നുണ പറയുന്നതായി സംശയം. തട്ടിക്കൊണ്ടുപോയ അക്രമികള്‍ തന്റെ അണ്ഡവാഹിനിക്കുഴല്‍ മുറിച്ചുമാറ്റിയതായി 20കാരിയായ പെണ്‍കുട്ടി ഖാര്‍ഖോഡ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വയറ്റില്‍ കാണപ്പെടുന്ന മുറിവുകള്‍ ഒരുമാസം മുന്‍പ് നടത്തിയ ശസ്ത്രക്രിയയുടേതാണ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് നേരത്തെ എപ്പോഴോ നടത്തിയ മുറിവ് കാണിച്ചാണോ പെണ്‍കുട്ടി അക്രമികള്‍ അണ്ഡവാഹിനിക്കുഴല്‍ മുറിച്ചു എന്ന് പരാതിപ്പെട്ടത് എന്ന സംശയത്തിലാണ് പോലീസ്. ജൂലൈ 23 ന് തന്നെ തട്ടിക്കൊണ്ടുപോയശേഷം മീററ്റില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ വെച്ചാണ് അണ്ഡവാഹിനിക്കുഴല്‍ മുറിച്ചതെന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയും വസ്തുതയും തമ്മില്‍ വൈരുധ്യമുണ്ട്.

u-p

ബി എ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് സരാവയിലെ മദ്രസയില്‍ ഇംഗ്ലീഷും ഹിന്ദിയും പഠിപ്പിക്കാന്‍ തുടങ്ങിയത്. തട്ടിക്കൊണ്ടുപോയ ശേഷം തന്നെ കൂട്ടബലാത്സംഗം ചെയ്തു എന്നും ഹാപുറിലെ മദ്രസയില്‍ വെച്ച് നിര്‍ബന്ധിച്ച് മതംമാറ്റി എന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. സൗദിയിലെയും യു എ ഇയിലെയും ഷെയ്ഖ്മാര്‍ക്ക് വിവാഹം ചെയ്തുകൊടുക്കാനായി മദ്രസയില്‍ അമ്പതോളം പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നതായും മൊഴിയുണ്ട്.

സാമുദായിക സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയായ ഉത്തര്‍ പ്രദേശ് ഈ സംഭവത്തോടെ മറ്റൊരു കലാപത്തിന്റെ വക്കിലാണ്. പ്രശ്‌നത്തില്‍ ബി ജെ പി കൂടി ഇടപെട്ടതോടെ സംഭവത്തിന് രാഷ്ട്രീയ മാനവും കൈവന്നു. ബി ജെ പി സംസ്ഥാന പ്രസിഡണ്ട് ലക്ഷ്മി കാന്ത് ബാജ്‌പേയി എം എല്‍ എമാരൊടൊപ്പം പെണ്‍കുട്ടിയുടെ ചൊവ്വാഴ്ച വീട്ടിലെത്തിയിരുന്നു. അണ്ഡവാഹിനിക്കുഴലിന്റെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ടെങ്കിലും പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
Meerut: Police claim discrepancies in woman's allegations that uterus was forcibly removed by perpetrators
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X