മോർബി പാലം അപകടം; തുരുമ്പിച്ച കേബിളുകൾ മാറ്റിയില്ല,അറ്റകുറ്റ പണിയിൽ ക്രമക്കേട്, എസ്ഐടി റിപ്പോർട്ട്
ലത്തിന്റെ അറ്റകുറ്റപ്പണിയുടെ കരാർ നൽകിയത് അജന്ത മാനുഫാക്ചറിങ് ലിമിറ്റഡിന് (ഒറീവ ഗ്രൂപ്പ്) ആയിരുന്നു.ക്ലോക്ക് നിർമാതാക്കളായ കമ്പനിക്ക് നിർമ്മാണ പ്രവർത്തന രംഗത്ത് വലിയ മുൻ പരിചയമില്ല.

ദില്ലി:മോർബി പാലം അപകടത്തിന് കാരണം തുരുമ്പ പിടിച്ച കേബിളുകൾ മാറ്റാതിരുന്നതാണെന്ന് എസ് എ ടി റിപ്പോർട്ട്. പാലം തകർന്ന് വീഴുന്നതിന് മുൻപ് തന്നെ പാലത്തിന്റെ 22 സുപ്രധാന കേബിൾ വയറുകൾ പൊട്ടി വീണിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷമായിരുന്നു മോർബി പാലം അപകടം നടന്നത്. അന്ന് പാലം തകർന്ന് 135 പേർ മരിച്ചിരുന്നു.
2022 ഡിസംബറിലായിരുന്നു അപകടത്തെ കുറിച്ച് പഠിക്കാൻ പ്രത്യക അന്വേഷണ സംഘത്തെ നിയമിച്ചത്.ഐഎഎസ് ഓഫീസർ രാജ്കുമാർ ബെനിവാൾ, ഐപിഎസ് ഓഫീസർ സുഭാഷ് ത്രിവേദി, സംസ്ഥാന റോഡ്‌സ് ആന്റ് ബിൽഡിംഗ് ഡിപ്പാർട്ട്‌മെന്റിലെ സെക്രട്ടറി, ചീഫ് എഞ്ചിനീയർ, സ്ട്രക്ചറൽ എഞ്ചിനീയറിംഗ് പ്രൊഫസർ എന്നിവരായിരുന്നു എസ്‌ഐടിയിൽ അംഗങ്ങളായിരുന്നു. സംഘം നടത്തിയ അന്വേഷണത്തിലാണ് അറ്റകുറ്റപണിയിൽ ക്രമക്കേടുകൾ കണ്ടെത്തിയത്.
1887ൽ മാച്ചു നദിക്കു കുറുകെ നിർമിച്ച പാലത്തിന്റെ 2 പ്രധാന കേബിളുകളുടെ ഉള്ളിലെ കമ്പികൾ തുരുമ്പെടുത്തിരുന്നു. അവ മാറ്റിയിരുന്നു. പാലത്തിന്റെ കേബിളിൽ 22 എണ്ണം അപകടത്തിന് മുൻപേ തുരുമ്പെടുത്തിരുന്നു. 27 വയറുകൾ അടുത്തിടെ നശിച്ചതായി കണ്ടെത്തിയിട്ടുണ്ട്, റിപ്പോർട്ടിൽ പറഞ്ഞു.
നവീകരണ പ്രവർത്തനത്തിനിടെ പഴയ സസ്പെൻഡറുകൾ (പ്ലാറ്റ്ഫോം ഡെക്കുമായി കേബിളിനെ ബന്ധിപ്പിക്കുന്ന സ്റ്റീൽ കമ്പികൾ) പുതിയ സസ്പെൻഡറുകൾ ഉപയോദിച്ചിരുന്നു. ഇതോടെ സസ്പെൻഡറുകളുടെ സ്വഭാവം മാറി.ഇത്തരത്തിലുള്ള പാലങ്ങളിൽ സിംഗിൾ സ്റ്റിക്ക് സസ്പെൻസറുകളാണ് ഉപയോഗിക്കേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. അപകട സമയത്ത് പാലത്തിൽ 300 ഓളം പേരുണ്ടായിരുന്നു. പാലത്തിൽ ഉൾക്കൊള്ളാൻ കഴിയുന്ന ആളുകളെക്കാൾ വളരെ അധികമാണ് ഇതെന്നും റിപ്പോർട്ടിൽ പറഞ്ഞു.
ബ്രിട്ടീഷുകാരുടെ കാലത്ത് 1877 ലാണ് മോർബി പാലം പണി കഴിപ്പിചത്. അറ്റകുറ്റപണികൾക്കായി ഏഴ് മാസത്തോളം അടച്ചിട്ട പാലം ഗുജറാത്ത് പുതുവത്സര ദിനം പ്രമാണിച്ച് ഒക്ടോബർ 26 ന് ആയിരുന്നു തുറന്ന് കൊടുത്തത്. തുടർന്നുള്ള ദിവസങ്ങളിൽ പാലത്തിലേക്ക് ആളുകളുടെ കുത്തൊഴുക്കായിരുന്നു. തുടർന്നാണ് അപകടം സംഭവിച്ചത്. പാലത്തിന്റെ അറ്റകുറ്റപ്പണിയുടെ കരാർ നൽകിയത് അജന്ത മാനുഫാക്ചറിങ് ലിമിറ്റഡിന് (ഒറീവ ഗ്രൂപ്പ്) ആയിരുന്നു.ക്ലോക്ക് നിർമാതാക്കളായ കമ്പനിക്ക് നിർമ്മാണ പ്രവർത്തന രംഗത്ത് വലിയ മുൻ പരിചയമില്ല.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications