ഇരട്ടക്കുട്ടികളെ കൊലപ്പെടുത്താൻ അദൃശ്യശക്തി ആവശ്യപ്പെട്ടു; 3 വയസുകാരിയുടെ മരണത്തിൽ വഴിത്തിരിവ്
ദില്ലി: സുഹൃത്തിന്റെ മകളായ മൂന്ന് വയസുകാരിയെ ഏഴാം നിലയിലെ ഫ്ലാറ്റിൽ നിന്നും താഴേയ്ക്ക് എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. കഴിഞ്ഞ ശനിയാഴ്ചയാണ് മുംബൈയിലെ കൊളാബ റേഡിയോ ക്ലബ്ബിന് സമീപത്തുള്ള അപാർട്ട്മെന്റിൽ നിന്നും ഇരട്ടക്കുട്ടികളിൽ ഒരാളായ മൂന്ന് വയസുകാരിയെ താഴേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തുന്നത്. കുട്ടിയുടെ പിതാവിന്റെ പരിചയക്കാരനായ അനിൽ ചുകാനിയെന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിരുന്നു.
Read More: ഐഎസ്ആർഒ ഉദ്യോഗസ്ഥർക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി; ആനുകൂല്യങ്ങൾ നിർത്തലാക്കി!
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. ഒരു അമാനുഷിക ശക്തി തന്നോട് ആവശ്യപ്പെട്ടതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പറയുന്നു. മെയ് മാസം മുതൽ താൻ കൊലപാതകത്തിന് പദ്ധതിയിട്ടുവരികയാണെന്നും അവസരം കിട്ടിയപ്പോൾ നടപ്പിലാക്കുകയായിരുന്നുവെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

സംഭവം ഇങ്ങനെ
അനിൽ ചുകാനി താമസിക്കുന്ന കെട്ടിടത്തിന് തൊട്ടടുത്താണ് സുഹൃത്ത് പ്രം താമസിക്കുന്നത്. പ്രേമിന്റ മകൾ സനായയേയാണ് അനിൽ കൊലപ്പെടുത്തിയത്. അനിലും പ്രേമും ഒരുമിച്ച് പഠിച്ചവരാണ്. അനിൽ ഇടയ്ക്കിടയ്ക്ക് വീട്ടിൽ വരാറുണ്ടെന്നും കുട്ടികളോട് വലിയ സ്നേഹമായിരുന്നുവെന്നുമാണ് പ്രേം പറയുന്നത്. ഇടയ്ക്കിടയ്ക്ക് കുഞ്ഞുങ്ങളെ സമീപത്തുള്ള സ്വന്തം വീട്ടിലേക്കും കൊണ്ടുപോവുമായിരുന്നു. അസ്വഭാവികമായി ഒന്നും ഇതുവരെ അനുഭവപ്പെട്ടിട്ടില്ലെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പറയുന്നു

കൊലപാതകം ഡയറിയിൽ
ഇരട്ടക്കുട്ടികളെ കൊലപ്പെടുത്താനുള്ള തന്റെ പദ്ധതി അനിൽ ചുകാനി തന്റെ ഡയറിയിൽ കുറിച്ച് വെച്ചിരുന്നു. ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തുന്നതോടെ തന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന് ഒരു അദൃശ്യ ശക്തി തന്നോട് പറഞ്ഞിട്ടുള്ളതായി ഇയാൾ തന്റെ ഡയറിയിൽ കുറിച്ചിട്ടുണ്ട്. കുട്ടികളെ ബലി നൽകുന്നതിനെക്കുറിച്ച് ഡയറിയിൽ നിരവധി തവണ പരാമർശിച്ചിട്ടുണ്ട്. തനിക്ക് പരിചയമുള്ള ആളുകളെക്കുറിച്ചുള്ള, പ്രത്യേകിച്ച് സ്ത്രീകളെക്കുറിച്ചുള്ള വ്യത്യസ്തമായ നിരീക്ഷണങ്ങൾ ചുകാനി തന്റെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ശാപം മാറ്റാൻ കൊലപാതകം
അനിൽ ചുകാനിക്ക് മാനസീകാസ്വാസ്ഥങ്ങൾ ഉണ്ടായിരുന്നുവെന്ന നിരീക്ഷണത്തിലാണ് പോലീസ്. ഇയാൾ നേരത്തെ മൊറോക്കോയിലെ ഒരു വസ്ത്രനിർമാണ ശാലയിലായിരുന്നു ജോലി ചെയ്തിരുന്നത്. അടുത്തിടെയാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. സാധാരണയായി എല്ലാവർഷവും രണ്ട് മാസം ഇന്ത്യയിൽ വന്ന് ചെലവഴിച്ചശേഷം മടങ്ങുകയായിരുന്നു പതിവ്. എന്നാൽ ഇത്തവണ ആറ് മാസമായിട്ടും മടങ്ങിയില്ല. കൊലപാതകം ആസൂത്രണം ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഇതെന്നാണ് സൂചന. ഒപ്പം ജോലി ചെയ്തിരുന്ന യുവതിയാണ് ആരോഗ്യ പ്രശ്നങ്ങൾ ശമിക്കണമെങ്കിൽ ഇരട്ടക്കുട്ടികളെ ബലികൊടുത്താൽ മതിയെന്ന് തന്നോട് പറഞ്ഞതെന്ന് ചുകാനി പോലീസിനോട് പറഞ്ഞിട്ടുണ്ട്. ആരോ തനിക്ക് നേരെ മന്ത്രവാദം പ്രയോഗിച്ചിട്ടുണ്ടെന്ന് ഇവർ ഭയപ്പെടുത്തിയതായും ചുകാനി പറഞ്ഞു. ഇരട്ടക്കുട്ടികളെ കൊല്ലുന്നതിനെ കുറിച്ച് ഒരു അമാനുഷിക ശക്തി തന്നോട് പറഞ്ഞെന്നും ഇതിന് ശേഷമാണ് സുഹൃത്തിന്റെ മക്കളായ ശ്രേയയേയും സനയയേയും ലക്ഷ്യം വയ്ക്കുകയായിരുന്നുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

ശനിയാഴ്ച നടന്നത്
ശനിയാഴ്ച രാത്രി അനിൽ ചുകാനി തന്റെ സുഹൃത്തിന്റെ മക്കളെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. ഒറ്റപ്പെടൽ അനുഭവപ്പെടുന്നതിനാൽ കുട്ടികളുമായി കുറച്ച് സമയം കളിക്കണമെന്നാണ് ആവശ്യപ്പെട്ടത്. പ്രേമിന്റെ മുത്തശ്ശി ഇവരുടെ ജോലിക്കാരന്റെ ആറു വയസുകാരൻ മകനേയും ഇരട്ടക്കുട്ടികളെയും കൂട്ടി അനിൽ ചുകാനിയുടെ ഫ്ലാറ്റിൽ എത്തി. ഇയാൾ കുട്ടികൾക്ക് ഭക്ഷണവും നൽകി. ഇതിനിടെ സനായയുടെ കൈ വൃത്തിയാക്കാനെത്ത വ്യാജേന കുട്ടിയുമായി ബെഡ്റൂമിൽ എത്തി. തുടർന്ന് ജനാല വഴി കുട്ടിയെ താഴേയ്ക്ക് വലിച്ചെറിയുകയായിരുന്നു. കാറിന്റെ ബോണറ്റിൽ തലയിടിച്ച് കുട്ടി വീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ ചുഗാനിയുടെ ഭാര്യ അന്ധേരിയിൽ മാതാപിതാക്കളുടെ വീട്ടിലായിരുന്നു.

ജയിലിലേക്ക്
ഈ കൂരകൃത്യം ചെയ്താൻ താൻ ജലിലിലാകുമെന്ന് ബോധ്യമുണ്ടായിരുന്നുവെന്നാണ് ചുകാനി പോലീസിനോട് പറഞ്ഞത്. കൊലപാതകത്തിന് ശേഷം ചുകാനി തന്നെയാണ് പോലീസിനെ വിളിച്ചതും. ജയിലിൽ പോയി തന്റെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഇയാൾ വിശ്വസിച്ചു. പോലീസെത്തിയപ്പോൾ തന്നെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചുകാനി തന്നെ ഇറങ്ങി വരികയായിരുന്നു. ചുകാനിയെ ആറ് ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications